ETV Bharat / state

പന്നിയാര്‍കുടി പവര്‍ഹൗസ് പാത പുനര്‍നിര്‍മാണം അനിശ്ചിതത്വത്തില്‍ - idukki latest news

താല്‍ക്കാലിക പാത നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഒഴുകിപോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനോ പാത പുനര്‍നിര്‍മിക്കാനോ അധികൃതര്‍ നടപടിയെടുത്തില്ല

പന്നിയാര്‍കുടി പവര്‍ഹൗസ് പാത
author img

By

Published : Oct 30, 2019, 12:19 PM IST

ഇടുക്കി: പന്നിയാര്‍കുടി പവര്‍ഹൗസ് പാതയുടെ പുനര്‍നിര്‍മാണം നടക്കാത്തതില്‍ പ്രതിഷേധം. 2018ല്‍ ഉണ്ടായ പ്രളയത്തിലാണ് വെള്ളത്തൂവല്‍ പാലത്തിന് സമീപമുള്ള പന്നിയാര്‍കുടി പവര്‍ഹൗസിലേക്കുള്ള പാത ഭാഗികമായി തകര്‍ന്നത്. പാതയുടെ ഒരു ഭാഗം ഒഴുകി പോയതോടെ അതുവഴിയുള്ള ഗതാഗതം നിലച്ചു. പിന്നീട് താല്‍ക്കാലിക പാത നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഒഴുകിപോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനോ പാത പുനര്‍നിര്‍മിക്കാനോ അധികൃതര്‍ നടപടിയെടുത്തില്ല.

എന്നാല്‍ മഴക്കാലം എത്തുന്നതോടെ ഇടിഞ്ഞ ഭാഗം വീണ്ടും ഇടിയുമെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പന്നിയാര്‍കുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അനുസ്മരണക്കായി പണിതിരിക്കുന്ന സ്‌തൂപവും തകര്‍ച്ചാഭീഷണിയിലാണ്. പ്രളയാനന്തരം പാത നിര്‍മാണത്തിനായി ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

ഇടുക്കി: പന്നിയാര്‍കുടി പവര്‍ഹൗസ് പാതയുടെ പുനര്‍നിര്‍മാണം നടക്കാത്തതില്‍ പ്രതിഷേധം. 2018ല്‍ ഉണ്ടായ പ്രളയത്തിലാണ് വെള്ളത്തൂവല്‍ പാലത്തിന് സമീപമുള്ള പന്നിയാര്‍കുടി പവര്‍ഹൗസിലേക്കുള്ള പാത ഭാഗികമായി തകര്‍ന്നത്. പാതയുടെ ഒരു ഭാഗം ഒഴുകി പോയതോടെ അതുവഴിയുള്ള ഗതാഗതം നിലച്ചു. പിന്നീട് താല്‍ക്കാലിക പാത നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഒഴുകിപോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനോ പാത പുനര്‍നിര്‍മിക്കാനോ അധികൃതര്‍ നടപടിയെടുത്തില്ല.

എന്നാല്‍ മഴക്കാലം എത്തുന്നതോടെ ഇടിഞ്ഞ ഭാഗം വീണ്ടും ഇടിയുമെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പന്നിയാര്‍കുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അനുസ്മരണക്കായി പണിതിരിക്കുന്ന സ്‌തൂപവും തകര്‍ച്ചാഭീഷണിയിലാണ്. പ്രളയാനന്തരം പാത നിര്‍മാണത്തിനായി ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

Intro:2018ലെ പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍കുട്ടി പവര്‍ഹൗസിലേക്കുള്ള പാതയുടെ പുനര്‍നിര്‍മ്മാണം ഇനിയും ആരംഭിച്ചിട്ടില്ല.
വെള്ളത്തൂവല്‍ പാലത്തിന് സമീപത്തു നിന്നും പന്നിയാര്‍ കുട്ടി പവര്‍ഹൗസിലേക്കുള്ള പാതയാണ് 2018ലെ പ്രളയത്തില്‍ ഭാഗീകമായി തകര്‍ന്നത്.Body:പാതയുടെ ഒരു ഭാഗം ഒഴുകി പോയതോടെ വിസ്താരം നഷ്ടപ്പെടുകയും ഗതാഗതം നിലക്കുകയും ചെയ്തു.പിന്നീട് ഇടിഞ്ഞ ഭാഗത്തോട് ചേര്‍ന്ന് താല്‍ക്കാലിക പാത തീര്‍ത്ത് ഗതാഗതം സാധ്യമാക്കി.സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഒഴുകിപ്പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനോ പാത പഴയപടിയാക്കാനോ നടപടിയുണ്ടായിട്ടില്ല.

ബൈറ്റ്

ജോൺസൻ
പൊതുപ്രവർത്തകൻConclusion:താല്‍ക്കാലികമായി വാഹനഗതാഗതം നടക്കുമെങ്കിലും ഓരോ മഴക്കാലത്തും പുഴയില്‍ വെള്ളമുയരുന്നതോടെ ഇടിഞ്ഞ ഭാഗം കൂടുതലായി ഇടിഞ്ഞ് തീരുമെന്ന് പ്രദേശവാസികള്‍ പറയുന്നു.ഈ കഴിഞ്ഞ മഴക്കാലത്തും വെള്ളം പാതയുടെ ഒരു ഭാഗം ഒഴുക്കികൊണ്ടു പോയിരുന്നു.പന്നിയാര്‍ കുട്ടി ദുരന്തത്തില്‍ മരിച്ചവരോടുള്ള അനുസ്മരണ സൂചകമായി ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന സ്തൂഭവും തകര്‍ച്ചയുടെ വക്കിലാണ്.പ്രളയാനന്തരം നിര്‍മ്മാണ ജോലികള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ക്കായി ആലോചന ഉയര്‍ന്നെങ്കിലും പിന്നീട് തുടര്‍ ജോലികളുമായി മുമ്പോട്ട് പോയില്ലെന്നാണ് ലഭിക്കുന്ന വിവരം.താല്‍ക്കാലികമായി ഗതാഗതം നടക്കുന്നുണ്ടെങ്കിലും പവര്‍ഹൗസിനുള്ളില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ തകര്‍ന്ന് കിടക്കുന്ന പാത വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയേറെയാണ്.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.