ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുറക്കുന്നേല്‍ തങ്കന്‍ (67) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശാന്തൻപാറ പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
കാട്ടാനയുടെ ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു
കുടിവെള്ളമെടുക്കുന്നതിന് താഴ്‌വാരത്തേക്ക് പോയപ്പോഴാണ് തങ്കന്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്
![കാട്ടാനയുടെ ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു elephant attack chinnakanal കാട്ടാനാക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു ചിന്നക്കനാലിൽ കാട്ടാനാക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5458984-thumbnail-3x2-elephant.jpg?imwidth=3840)
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുടിവെള്ളമെടുക്കുന്നതിന് രാത്രി ഏറെ വൈകിയാണ് തങ്കന്‍ താഴ്‌വാരത്തേക്ക് പോയത്. പിന്നീട് ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്നലെ രാവിലെ എട്ടരയോടെ വനത്തിൽ മൃതദേഹം കണ്ടെത്തിയത്. ദേവികുളം റേഞ്ച് ഓഫീസർ വി.എസ്. സിനിൽ, ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ് കുമാർ, എസ്ഐ വി.വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുറക്കുന്നേല്‍ തങ്കന്‍ (67) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശാന്തൻപാറ പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുടിവെള്ളമെടുക്കുന്നതിന് രാത്രി ഏറെ വൈകിയാണ് തങ്കന്‍ താഴ്‌വാരത്തേക്ക് പോയത്. പിന്നീട് ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്നലെ രാവിലെ എട്ടരയോടെ വനത്തിൽ മൃതദേഹം കണ്ടെത്തിയത്. ദേവികുളം റേഞ്ച് ഓഫീസർ വി.എസ്. സിനിൽ, ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ് കുമാർ, എസ്ഐ വി.വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ചിന്നക്കനാൽ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം കഴിഞ്ഞ ദിവസം രാത്രി ഒറ്റയാന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു ചിന്നക്കനാൽ പുറക്കുന്നേൽ തങ്കൻ എന്ന് വിളിക്കുന്ന തങ്കച്ചനാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്,ശാന്തൻപാറ പോലീസും വനം വകുപ്പും മേൽനടപടികൾ സ്വികരിച്ചു.
വി.ഓ
കാട്ടാനയാക്രമണത്തിൽ ഗൃഹനാഥന് ദാരുണ മരണം. ചിന്നക്കനാൽ പുറക്കുന്നേൽ തങ്കനെ (67) ആണ് ശനിയാഴ്ച രാത്രി കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഹോസിലൂടെ വീട്ടിലേക്ക് കുടിവെള്ളം തിരിച്ചുവിടാൻ രാത്രി വൈകി താഴ് വാരത്തേക്ക് പോയതാണ് തങ്കൻ. ഏറെ നേരം കഴിഞ്ഞും തിരിച്ചു വരാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും തങ്കനെ കണ്ടില്ല. ഇന്നലെ രാവിലെ എട്ടരയോടെ 60 ഏക്കറിലെ വനത്തിൽ ആണ് തങ്കന്റെ മൃതദേഹം നാട്ടുകാർ കണ്ടത്.
ബൈറ്റ് തോമസ് പ്രദേശവാസി
തല പിളർന്ന അവസ്ഥയിലായിരുന്നു. ഒരു കാലും ഒടിഞ്ഞു തുങ്ങിയിട്ടുണ്ട്. ദേവികുളം റേഞ്ച് ഓഫിസർ വി.എസ്.സിനിൽ, ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ് കുമാർ, എസ്ഐ വി.വിനോദ് കുമാർ എന്നിവർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
Conclusion: