ETV Bharat / state

കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിൽ ആനക്കൊമ്പ് വിൽപന സംഘാംഗം ഉൾപ്പെട്ടതായി വനം വകുപ്പ് ; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

author img

By

Published : Jul 15, 2023, 9:55 AM IST

Updated : Jul 15, 2023, 11:55 AM IST

ആനക്കൊമ്പ് വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് രണ്ടാഴ്‌ച മുമ്പ് എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പുമായി നാലുപേർ വനം വകുപ്പിന്‍റെ പിടിയിലാകുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ വൈദ്യതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ആനക്കൊമ്പ് മുറിച്ചെടുത്ത ശേഷം ജഡം കുഴിച്ചിട്ടുവെന്ന വിവരം ലഭിച്ചത്.

കാട്ടാനയുടെ ജഡം  Wild elephant dead body found  ആനക്കൊമ്പ് വിൽപന സംഘം  എറണാകുളം  വനം വകുപ്പ്  ചേലക്കര  ആനക്കൊമ്പ് വില്‍പന  ആനക്കൊമ്പുമായി നാലുപേർ അറസ്റ്റിൽ  റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം  Ivory Sale  investigation over Ivory Sale  Wild elephant dead body news  ആനക്കൊമ്പ്  കാട്ടാന  Wild elephant dead body Chelakkara  Chelakkara Thrissur
കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിൽ ആനക്കൊമ്പ് വിൽപന സംഘാഘം

കൊച്ചി/തൃശൂർ : ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട സംഘത്തിൽ കൊച്ചിയിൽ ആനക്കൊമ്പുമായി പിടിയിലായവരുടെ സംഘത്തിലെ അഖിൽ മോഹനനും ഉൾപ്പെട്ടതായി വനം വകുപ്പ്. ആനയെ ഒരു കൊമ്പ് മുറിച്ചെടുത്ത ശേഷം റബർ തോട്ടത്തിൽ കുഴിച്ചിട്ട സംഘത്തിൽ ആറു പേരുണ്ടായിരുന്നുവെന്നും ഇതിൽ മൂന്ന് പേരെ തനിക്കറിയാമെന്നും അഖിൽ മൊഴി നൽകി. പ്രതി ആനയെ കുഴിച്ചിട്ട റബർ തോട്ടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പന്നിയെ പിടിക്കാൻ ഒരുക്കിയ വൈദ്യുതിക്കെണിയിൽ കാട്ടാന കുടുങ്ങി ചരിഞ്ഞതാണെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. ആനയുടെ താടിയെല്ലുകളിലെ പൊട്ടൽ വൈദ്യുതാഘാതം ഏറ്റതിനാലാണെന്നാണ് കണ്ടെത്തൽ. രണ്ടാഴ്‌ച മുമ്പായിരുന്നു എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പുമായി നാലു പേർ പിടിയിലായത്. ആനക്കൊമ്പ് വിൽപന നടത്തുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.

കോടനാട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരായിരുന്നു പട്ടിമറ്റത്തെ അനീഷിന്‍റെ തറവാട് വീട്ടിൽ നിന്ന് ആനക്കൊമ്പുമായി നാലംഗ സംഘത്തെ പിടികൂടിയത്. അഖിൽ മോഹനൻ, ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി അനീഷ് കുമാർ എന്നിവരായിരുന്നു പിടിയിലായത്. അഖിൽ മോഹനൻ്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവർ കസ്റ്റഡിയിലായത്.

ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ലക്ഷ്യം. ഇതേ കുറിച്ച് വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. വിൽപനയുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നതിനിടെയാണ് ആൾ താമസമില്ലാത്ത അനീഷിന്‍റെ തറവാട് വീട്ടിൽ ഉദ്യോഗസ്ഥരെത്തി പ്രതികളെ കയ്യോടെ പിടികൂടിയത്.

ആലപ്പുഴ സ്വദേശികളായ അനീഷ് കുമാറും, ശ്യാംലാലും ആനക്കൊമ്പ് വാങ്ങാൻ എത്തിയവരാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തിരുന്നു. തുടർന്ന് മുഖ്യപ്രതി അഖിൽ മോഹനനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തു. ഇതിനിടെയാണ് തൃശൂരിലെ ആനക്കൊമ്പ് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇതേ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ആനയെ കുഴിച്ച് മൂടിയ സംഭവത്തിലേക്കും വനം വകുപ്പ് അന്വേഷണമെത്തിയത്.

ALSO READ : Ivory Sale | റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം : ഉദ്യോഗസ്ഥരെത്തിയത് ആനക്കൊമ്പ് വില്‍പ്പനയ്‌ക്കിടെയുള്ള അറസ്‌റ്റ് പിന്തുടര്‍ന്ന്

വെള്ളിയാഴ്‌ച രാവിലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് തൃശൂർ വാഴക്കോട് റബർ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ കുഴിച്ച് മൂടിയ നിലയിൽ കാട്ടാനയുടെ ജഡം പുറത്തെടുത്തത്. കൊമ്പിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്. പട്ടി മറ്റത്ത് നിന്നും പിടികൂടിയ ആനക്കൊമ്പ് ഈ ആനയുടെ ജഡത്തിൽ നിന്നും മുറിച്ചെടുത്തതാണെന്നാണ് കരുതുന്നത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.

അതേസമയം കാട്ടാനയുടെ ജഡം റബർ തോട്ടത്തിൽ തന്നെ സംസ്‌കരിച്ചു. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന തോട്ടത്തിന്‍റെ ഉടമ റോയിക്ക് വേണ്ടി വനം വകുപ്പ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ രണ്ടാഴ്‌ച മുമ്പ് തന്നെ സംസ്ഥാനം വിട്ടതായാണ് അന്വേഷണ സംഘം കരുതുന്നത്.

ALSO READ : റബ്ബര്‍ തോട്ടത്തില്‍ നിന്നും കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; ആനയുടെ ഒരു കൊമ്പ് മുറിച്ച നിലയില്‍

ആനയ്ക്ക് വിഷം നൽകിയിരുന്നു എന്ന് പരിശോധിക്കാൻ മണ്ണ് ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും. കൊമ്പിന്‍റെ ഡിഎൻഎ (DNA) പരിശോധനയും നടത്തും. അതേ സമയം ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിന്‍റെ മൊഴി പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല.

കൊച്ചി/തൃശൂർ : ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട സംഘത്തിൽ കൊച്ചിയിൽ ആനക്കൊമ്പുമായി പിടിയിലായവരുടെ സംഘത്തിലെ അഖിൽ മോഹനനും ഉൾപ്പെട്ടതായി വനം വകുപ്പ്. ആനയെ ഒരു കൊമ്പ് മുറിച്ചെടുത്ത ശേഷം റബർ തോട്ടത്തിൽ കുഴിച്ചിട്ട സംഘത്തിൽ ആറു പേരുണ്ടായിരുന്നുവെന്നും ഇതിൽ മൂന്ന് പേരെ തനിക്കറിയാമെന്നും അഖിൽ മൊഴി നൽകി. പ്രതി ആനയെ കുഴിച്ചിട്ട റബർ തോട്ടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പന്നിയെ പിടിക്കാൻ ഒരുക്കിയ വൈദ്യുതിക്കെണിയിൽ കാട്ടാന കുടുങ്ങി ചരിഞ്ഞതാണെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. ആനയുടെ താടിയെല്ലുകളിലെ പൊട്ടൽ വൈദ്യുതാഘാതം ഏറ്റതിനാലാണെന്നാണ് കണ്ടെത്തൽ. രണ്ടാഴ്‌ച മുമ്പായിരുന്നു എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പുമായി നാലു പേർ പിടിയിലായത്. ആനക്കൊമ്പ് വിൽപന നടത്തുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.

കോടനാട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരായിരുന്നു പട്ടിമറ്റത്തെ അനീഷിന്‍റെ തറവാട് വീട്ടിൽ നിന്ന് ആനക്കൊമ്പുമായി നാലംഗ സംഘത്തെ പിടികൂടിയത്. അഖിൽ മോഹനൻ, ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി അനീഷ് കുമാർ എന്നിവരായിരുന്നു പിടിയിലായത്. അഖിൽ മോഹനൻ്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവർ കസ്റ്റഡിയിലായത്.

ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ലക്ഷ്യം. ഇതേ കുറിച്ച് വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. വിൽപനയുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നതിനിടെയാണ് ആൾ താമസമില്ലാത്ത അനീഷിന്‍റെ തറവാട് വീട്ടിൽ ഉദ്യോഗസ്ഥരെത്തി പ്രതികളെ കയ്യോടെ പിടികൂടിയത്.

ആലപ്പുഴ സ്വദേശികളായ അനീഷ് കുമാറും, ശ്യാംലാലും ആനക്കൊമ്പ് വാങ്ങാൻ എത്തിയവരാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തിരുന്നു. തുടർന്ന് മുഖ്യപ്രതി അഖിൽ മോഹനനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തു. ഇതിനിടെയാണ് തൃശൂരിലെ ആനക്കൊമ്പ് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇതേ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ആനയെ കുഴിച്ച് മൂടിയ സംഭവത്തിലേക്കും വനം വകുപ്പ് അന്വേഷണമെത്തിയത്.

ALSO READ : Ivory Sale | റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം : ഉദ്യോഗസ്ഥരെത്തിയത് ആനക്കൊമ്പ് വില്‍പ്പനയ്‌ക്കിടെയുള്ള അറസ്‌റ്റ് പിന്തുടര്‍ന്ന്

വെള്ളിയാഴ്‌ച രാവിലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് തൃശൂർ വാഴക്കോട് റബർ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ കുഴിച്ച് മൂടിയ നിലയിൽ കാട്ടാനയുടെ ജഡം പുറത്തെടുത്തത്. കൊമ്പിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്. പട്ടി മറ്റത്ത് നിന്നും പിടികൂടിയ ആനക്കൊമ്പ് ഈ ആനയുടെ ജഡത്തിൽ നിന്നും മുറിച്ചെടുത്തതാണെന്നാണ് കരുതുന്നത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.

അതേസമയം കാട്ടാനയുടെ ജഡം റബർ തോട്ടത്തിൽ തന്നെ സംസ്‌കരിച്ചു. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന തോട്ടത്തിന്‍റെ ഉടമ റോയിക്ക് വേണ്ടി വനം വകുപ്പ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ രണ്ടാഴ്‌ച മുമ്പ് തന്നെ സംസ്ഥാനം വിട്ടതായാണ് അന്വേഷണ സംഘം കരുതുന്നത്.

ALSO READ : റബ്ബര്‍ തോട്ടത്തില്‍ നിന്നും കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; ആനയുടെ ഒരു കൊമ്പ് മുറിച്ച നിലയില്‍

ആനയ്ക്ക് വിഷം നൽകിയിരുന്നു എന്ന് പരിശോധിക്കാൻ മണ്ണ് ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും. കൊമ്പിന്‍റെ ഡിഎൻഎ (DNA) പരിശോധനയും നടത്തും. അതേ സമയം ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിന്‍റെ മൊഴി പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല.

Last Updated : Jul 15, 2023, 11:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.