ETV Bharat / state

യുഎപിഎ അറസ്റ്റ്; ജാമ്യാപേക്ഷയിൽ സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

author img

By

Published : Nov 8, 2019, 5:22 PM IST

ഇരുവരുടെയും ജാമ്യഹർജി നവംബർ പതിനാലിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.

യുഎപിഎ അറസ്റ്റ്; ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി

എറണാകുളം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ അലൻ ശുഹൈബിന്‍റെയും താഹാ ഫസലിന്‍റെയും ജാമ്യപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ഇരുവരുടെയും ജാമ്യഹർജി നവംബർ പതിനാലിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. യുഎപിഎ ചുമത്തുന്നതിനാവശ്യമായ തെളിവുകളില്ലെന്നും നിയമവിദ്യാർഥിയായ താൻ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അലൻ നൽകിയ ജാമ്യഹർജിയിൽ പറയുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധപെടുത്തുന്ന തെളിവുകളില്ല. കസ്റ്റഡി സമയത്ത് വീട്ടിൽ നിന്നും മൊബൈൽ ഫോൺ മാത്രമാണ് പിടിച്ചെടുത്തതെന്നും അലൻ ജാമ്യഹർജിയിൽ വ്യക്തമാക്കി.

പുസ്‌തകങ്ങള്‍ പിടിച്ചെടുത്തത് മാവോയിസ്റ്റ് ബന്ധത്തിന് തെളിവല്ലെന്നാണ് താഹാ ഫസലിന്‍റെ വാദം. ജേർണലിസം വിദ്യാർഥിയായ താൻ പലതരത്തിലുള്ള പുസ്‌തകങ്ങള്‍ വായിക്കാറുണ്ട്. ഇങ്ക്വിലാബ് സിന്ദാബാദ്, മവോയിസം ജയിക്കട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ ഏതെങ്കിലും സംഘടനയുമായി ബന്ധപ്പെടുത്തുന്ന തെളിവല്ലെന്നുമാണ് താഹയുടെ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. ഇരുവരുടെയും ഹർജിയിൽ വാദങ്ങളിലേക്ക് കടക്കാതെ സർക്കാരിന്‍റെ വിശദീകരണം ചോദിച്ചാണ് ഹർജി പരിഗണിക്കുന്നത് പതിനാലാം തിയതിയിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

എറണാകുളം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ അലൻ ശുഹൈബിന്‍റെയും താഹാ ഫസലിന്‍റെയും ജാമ്യപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ഇരുവരുടെയും ജാമ്യഹർജി നവംബർ പതിനാലിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. യുഎപിഎ ചുമത്തുന്നതിനാവശ്യമായ തെളിവുകളില്ലെന്നും നിയമവിദ്യാർഥിയായ താൻ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അലൻ നൽകിയ ജാമ്യഹർജിയിൽ പറയുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധപെടുത്തുന്ന തെളിവുകളില്ല. കസ്റ്റഡി സമയത്ത് വീട്ടിൽ നിന്നും മൊബൈൽ ഫോൺ മാത്രമാണ് പിടിച്ചെടുത്തതെന്നും അലൻ ജാമ്യഹർജിയിൽ വ്യക്തമാക്കി.

പുസ്‌തകങ്ങള്‍ പിടിച്ചെടുത്തത് മാവോയിസ്റ്റ് ബന്ധത്തിന് തെളിവല്ലെന്നാണ് താഹാ ഫസലിന്‍റെ വാദം. ജേർണലിസം വിദ്യാർഥിയായ താൻ പലതരത്തിലുള്ള പുസ്‌തകങ്ങള്‍ വായിക്കാറുണ്ട്. ഇങ്ക്വിലാബ് സിന്ദാബാദ്, മവോയിസം ജയിക്കട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ ഏതെങ്കിലും സംഘടനയുമായി ബന്ധപ്പെടുത്തുന്ന തെളിവല്ലെന്നുമാണ് താഹയുടെ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. ഇരുവരുടെയും ഹർജിയിൽ വാദങ്ങളിലേക്ക് കടക്കാതെ സർക്കാരിന്‍റെ വിശദീകരണം ചോദിച്ചാണ് ഹർജി പരിഗണിക്കുന്നത് പതിനാലാം തിയതിയിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

Intro:Body:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ അലൻ ശുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യപേക്ഷയിൽ ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടി. ഇരുവരുടെയും ജാമ്യഹർജി നവമ്പർ പതിനാലിന് ഹൈക്കോതി ഡിവിഷൻ ബെഞ്ച വീണ്ടും പരിഗണിക്കും.യു എ പി എ ചുമത്തുനതിനാവശ്യമായ തെളിവുകളില്ലെന്നും നിയമവിദ്യാർത്ഥിയായ താൻ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപെട്ടിട്ടില്ലന്നും അലൻ നൽകിയ ജാമ്യഹർജിയിൽ പറയുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധപെടുത്തുന്ന തെളിവകളില്ല. കസ്റ്റഡി സമയത്ത് വീട്ടിൽ നിന്നും മൊബൈൽ ഫോൺ മാത്രമാണ് പിടിച്ചെടുത്തതെന്നും അലൻ ജാമ്യഹർജിയിൽ വ്യക്തമാക്കി. പുസ്കങ്ങൾ പിടിച്ചെടുത്തത് മാവോയിസ്റ്റ് ബന്ധത്തിന് തെളിവല്ലന്നാണ് താഹാ ഫസലിന്റെ വാദം. ജേർണലിസം വിദ്യാർത്ഥിയായ താൻ പലതരത്തിലുള്ള പുസ്തകങ്ങൾ വായിക്കാറുണ്ട്. ഇങ്ക്വിലാബ് സിന്ദാബാദ്, മവോയിസം ജയിക്കട്ടെ എന്ന് വിളിക്കുന്നത് ഏതെങ്കിലും സംഘടനയുമായി ബന്ധപെടുത്തുന്ന തെളിവെല്ലന്നുമാണ് താഹയുടെ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. ഇരുവരുടെയും ഹർജിയിൽ വാദങ്ങളിലേക്ക് കടക്കാതെ സർക്കാർ വിശദീകരണം ചോദിച്ചാണ് ഹർജി പതിനാലാം തീയ്യതിയിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഇരുവരും ജമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.