ETV Bharat / state

കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നു: പ്രകാശ് കാരാട്ട് - Prakash Karat latest

ദേശീയ പൗരത്വ രജിസ്റ്റർ മതപരമായ വേർതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും, സ്വാതന്ത്ര സമരത്തിന്‍റെ പാരമ്പര്യമില്ലാത്ത ആർ.എസ്.എസ് ആണ് ഇന്ന് സ്വതന്ത്ര ഭാരതത്തിന്‍റെ ഭരണം നിയന്ത്രിക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

വർഗ്ഗീയ ധ്രുവീകരണ നടപടികളാണ് കേന്ദ്ര സർക്കാരിന്‍റേതെന്ന് പ്രകാശ് കാരാട്ട്
author img

By

Published : Nov 7, 2019, 7:14 PM IST

കൊച്ചി: വർഗീയ ധ്രുവീകരണ നടപടികളാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുന്നതെന്നും, ദേശീയ പൗരത്വ രജിസ്റ്റർ മതപരമായ വേർതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് പോലെയുള്ള കേന്ദ്രസര്‍ക്കാർ നയങ്ങൾ തുടരുകയാണെന്നും, ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ സമര രംഗത്തേക്കിറങ്ങിക്ക‍ഴിഞ്ഞുവെന്നും കാരാട്ട് പറഞ്ഞു.

സ്വാതന്ത്ര സമരത്തിന്‍റെ പാരമ്പര്യമില്ലാത്ത ആർ.എസ്.എസ് ആണ് ഇന്ന് സ്വതന്ത്ര ഭാരതത്തിന്‍റെ ഭരണം നിയന്ത്രിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസിന്‍റെ കയ്യിൽ രാജ്യത്തിന്‍റെ ഭരണചക്രം എത്തിയിരിക്കുന്നതാണ് രാജ്യം നേരിടുന്ന ദുരവസ്ഥയെന്നും പ്രകാശ് കാരാട്ട് കൂട്ടിചേർത്തു.
ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പെഴുതി നൽകിയ സവർക്കർക്ക് ഭാരതരത്നം നൽകണമെന്ന പക്ഷക്കാരാണ് ആർഎസ്എസുകാര്‍ എന്നും കരാട്ട് ആരോപിച്ചു.

കൊച്ചി: വർഗീയ ധ്രുവീകരണ നടപടികളാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുന്നതെന്നും, ദേശീയ പൗരത്വ രജിസ്റ്റർ മതപരമായ വേർതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് പോലെയുള്ള കേന്ദ്രസര്‍ക്കാർ നയങ്ങൾ തുടരുകയാണെന്നും, ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ സമര രംഗത്തേക്കിറങ്ങിക്ക‍ഴിഞ്ഞുവെന്നും കാരാട്ട് പറഞ്ഞു.

സ്വാതന്ത്ര സമരത്തിന്‍റെ പാരമ്പര്യമില്ലാത്ത ആർ.എസ്.എസ് ആണ് ഇന്ന് സ്വതന്ത്ര ഭാരതത്തിന്‍റെ ഭരണം നിയന്ത്രിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസിന്‍റെ കയ്യിൽ രാജ്യത്തിന്‍റെ ഭരണചക്രം എത്തിയിരിക്കുന്നതാണ് രാജ്യം നേരിടുന്ന ദുരവസ്ഥയെന്നും പ്രകാശ് കാരാട്ട് കൂട്ടിചേർത്തു.
ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പെഴുതി നൽകിയ സവർക്കർക്ക് ഭാരതരത്നം നൽകണമെന്ന പക്ഷക്കാരാണ് ആർഎസ്എസുകാര്‍ എന്നും കരാട്ട് ആരോപിച്ചു.

Intro:Body:https://wetransfer.com/downloads/b6fe164874893b9f840795d5ffb11a9320191107091234/6cf54b51e9018157cc5f0f782ae53b4a20191107091234/b16df6

കോർപ്പറേറ്റുകൾക്ക് നികുതിയിളവു നൽകിയതുകൊണ്ട് സാമ്പത്തിക മാന്ദ്യത്തെ നേരിടാനാവില്ലന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് . രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കാരാട്ട് പറഞ്ഞു.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്‍റെ നൂറാം വാര്‍ഷികത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പ്രകാശ് കാരാട്ട്.

വർഗ്ഗീയ ധ്രുവീകരണ നടപടികളാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുന്നത്.ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതിയും മതപരമായ വേർതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇതിനെ മറികടക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍.തീര്‍ത്തും വികലമായ ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ സമരരംഗത്തേക്കിറങ്ങിക്ക‍ഴിഞ്ഞുവെന്നും പ്രകാശ് കാരാട്ട് ചൂണ്ടികാണിച്ചു. സ്വാതന്ത്ര സമരത്തിന്റെ പാരമ്പര്യമില്ലാത്ത ആർ.എസ്.എസ് ആണ് ഇന്ന് സ്വതന്ത്ര ഭാരത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്.
സ്വാതന്ത്ര്യ സമരത്തിന്‍റെ പേരിൽ ഒരു ആർ എസ് എസ് പ്രവർത്തകനും ജയിലിൽ കിടന്നിട്ടില്ല.എന്നാൽ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉൾപ്പടെ ദീർഘകാലം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പെഴുതി നൽകിയ സവർക്കർക്ക് ഭാരതരത്നം നൽകണമെന്ന പക്ഷക്കാരാണ് ആർ എസ് എസുകാര്‍.സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസിന്‍റെ കയ്യിൽ രാജ്യത്തിന്‍റെ ഭരണചക്രം എത്തിയിരിക്കുന്നതാണ് രാജ്യം നേരിടുന്ന ദുരവസ്ഥയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.