ETV Bharat / state

മരട് ഫ്ലാറ്റില്‍ നിയന്ത്രിത സ്ഫോടനം; പൂര്‍ണ ഉത്തരവാദിത്തം കമ്പനികള്‍ക്ക്

author img

By

Published : Oct 12, 2019, 2:12 PM IST

Updated : Oct 12, 2019, 2:42 PM IST

90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിക്കും. പൊളിക്കുന്ന സമയത്ത് എന്തെങ്കിലും അപകടമുണ്ടായാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കുമെന്നും സബ് കലക്‌ടർ സ്നേഹിൽ കുമാർ സിംഗ്.

മരട് ഫ്ലാറ്റ് പൊളിക്കല്‍: ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്‌ഫോടനം

കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്ഫോടനം നടത്തും. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കുമെന്ന് സബ് കലക്‌ടർ സ്നേഹിൽ കുമാർ സിംഗ് മരട് നഗരസഭാ കൗൺസിലിനെ അറിയിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് എഞ്ചിനീയറിങ് മൂന്ന് ഫ്ലാറ്റുകൾ പൊളിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് ഇരട്ട കെട്ടിടങ്ങൾ അടങ്ങിയ ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുമെന്നും സബ് കലക്‌ടര്‍ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.

90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചു തീർക്കും. പിന്നീട് അവശിഷ്‌ടങ്ങൾ മാറ്റാൻ തുടങ്ങും. ഇതിനായി പ്രത്യേകം ടെൻഡർ വിളിക്കാനാണ് സർക്കാർ നിർദേശം. പൊളിക്കുന്ന സമയത്ത് എന്തെങ്കിലും അപകടമുണ്ടായാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കും. പൊളിക്കുന്നതിനുള്ള പണം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും ഉപയോഗിക്കില്ല . ഇതിനായി 100 കോടി രൂപയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് ക്രമീകരിക്കും. പൊടി ഉയർന്നാൽ വെള്ളം സ്പ്രേ ചെയ്ത് നിയന്ത്രിക്കണമെന്നും സബ് കലക്‌ടർ യോഗത്തിൽ വ്യക്തമാക്കി.

ഹോളി ഫെയ്‌ത്ത് ഫ്ലാറ്റ് പൊളിക്കുന്നതാണ് ഏറ്റവും ദുഷ്‌കരം. 15 മീറ്റർ പരിധിയിൽ പെട്രോളിയം പൈപ്പ് ലൈനുള്ളതും ഫ്ലാറ്റിനോട് ചേർന്ന് വീടുമുള്ളതാണ് ഇതിന് കാരണം. എന്നാൽ വീടിനും മറ്റ് പരിസരങ്ങൾക്കും യാതൊരു അപകടാവസ്ഥയും കൂടാതെ ഫ്ലാറ്റുകൾ പൊളിക്കാനാകുമെന്ന് എഡിഫൈസ് കമ്പനി ഉറപ്പു നൽകിയെന്നും സബ് കലക്‌ടർ പറഞ്ഞു.

കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്ഫോടനം നടത്തും. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കുമെന്ന് സബ് കലക്‌ടർ സ്നേഹിൽ കുമാർ സിംഗ് മരട് നഗരസഭാ കൗൺസിലിനെ അറിയിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് എഞ്ചിനീയറിങ് മൂന്ന് ഫ്ലാറ്റുകൾ പൊളിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് ഇരട്ട കെട്ടിടങ്ങൾ അടങ്ങിയ ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുമെന്നും സബ് കലക്‌ടര്‍ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.

90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചു തീർക്കും. പിന്നീട് അവശിഷ്‌ടങ്ങൾ മാറ്റാൻ തുടങ്ങും. ഇതിനായി പ്രത്യേകം ടെൻഡർ വിളിക്കാനാണ് സർക്കാർ നിർദേശം. പൊളിക്കുന്ന സമയത്ത് എന്തെങ്കിലും അപകടമുണ്ടായാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കും. പൊളിക്കുന്നതിനുള്ള പണം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും ഉപയോഗിക്കില്ല . ഇതിനായി 100 കോടി രൂപയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് ക്രമീകരിക്കും. പൊടി ഉയർന്നാൽ വെള്ളം സ്പ്രേ ചെയ്ത് നിയന്ത്രിക്കണമെന്നും സബ് കലക്‌ടർ യോഗത്തിൽ വ്യക്തമാക്കി.

ഹോളി ഫെയ്‌ത്ത് ഫ്ലാറ്റ് പൊളിക്കുന്നതാണ് ഏറ്റവും ദുഷ്‌കരം. 15 മീറ്റർ പരിധിയിൽ പെട്രോളിയം പൈപ്പ് ലൈനുള്ളതും ഫ്ലാറ്റിനോട് ചേർന്ന് വീടുമുള്ളതാണ് ഇതിന് കാരണം. എന്നാൽ വീടിനും മറ്റ് പരിസരങ്ങൾക്കും യാതൊരു അപകടാവസ്ഥയും കൂടാതെ ഫ്ലാറ്റുകൾ പൊളിക്കാനാകുമെന്ന് എഡിഫൈസ് കമ്പനി ഉറപ്പു നൽകിയെന്നും സബ് കലക്‌ടർ പറഞ്ഞു.

Intro:


Body:മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുമുൻപ് എല്ലാ വിധ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കുമെന്ന് സബ്കലക്ടർ സ്നേഹിൽ കുമാർ സിംഗ് മരട് നഗരസഭാ കൗൺസിലിനെ അറിയിച്ചു. മരടിലെ ഫ്ലാറ്റുകളിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്ഫോടനം നടത്തും. പൊളിക്കാൻ തെരഞ്ഞെടുത്ത മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് എൻജിനീയറിങ് മൂന്നു ഫ്ലാറ്റുകൾ പൊളിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസിന് ഇരട്ട കെട്ടിടങ്ങൾ അടങ്ങിയ ആൽഫ സെറീൻ ഫ്ലാറ്റാണ് പൊളിക്കാൻ വിദഗ്ധസമിതി തെരഞ്ഞെടുത്തിട്ടുള്ളതെന്നും സബ് കളക്ടർ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.

byte

സ്ഫോടനം നടത്തുമ്പോൾ പ്രകമ്പനം ഉണ്ടാകും. പക്ഷേ ഇതുമൂലം സമീപത്തെ കെട്ടിടങ്ങൾക്ക് മറ്റേതെങ്കിലും നിർമ്മാണങ്ങൾക്ക് ഒരപകടവും ഉണ്ടാകില്ലെന്നും ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം അനുവദനീയമായ അളവിൽ മാത്രമേ പ്രകമ്പനം ഉണ്ടാകുകയുള്ളൂവെന്നും കമ്പനികൾ ഉറപ്പു നൽകിയിട്ടുള്ളതായി സബ് കളക്ടർ വ്യക്തമാക്കി.

90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചു തീർക്കും. പിന്നീട് അവിശിഷ്ടങ്ങൾ മാറ്റാൻ തുടങ്ങും. ഇതിനായി പ്രത്യേകം ടെൻഡർ വിളിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. പൊളിക്കുന്ന സമയത്ത് എന്തെങ്കിലും അപകടമുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കമ്പനികൾക്ക് ആയിരിക്കും. പൊളിക്കുന്നു അതിനുള്ള പണം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും എടുക്കില്ല . ഇതിനായി 100 കോടി രൂപയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് ക്രമീകരിക്കും.പൊടി ഉയർന്നാൽ വെള്ളം സ്പ്രേ ചെയ്ത് നിയന്ത്രിക്കണമെന്നും സബ്കലക്ടർ യോഗത്തിൽ വ്യക്തമാക്കി.

byte

ഹോളി ഫൈറ്റ് കുളിക്കുന്നതാണ് ഏറ്റവും ദുഷ്കരം. 15 മീറ്റർ പരിധിയിൽ പെട്രോളിയം പൈപ്പ് ലൈൻ ഉള്ളതും ഫ്ലാറ്റിനോട് ചേർന്ന് വീട് നിലനിൽക്കുന്നതുമാണ് ഇതിന് കാരണം. എന്നാൽ വീടും മറ്റ് പരിസരങ്ങൾക്കും യാതൊരു അപകടാവസ്ഥയും കൂടാതെ ഫ്ലാറ്റുകൾ പൊളിക്കാനാകുമെന്ന് എഡിഫൈസ് കമ്പനി ഉറപ്പു നൽകിയതായും സബ്കളക്ടർ പറഞ്ഞു.

ETV Bharat
Kochi




Conclusion:
Last Updated : Oct 12, 2019, 2:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.