ETV Bharat / state

'കാഴ്‌ചാപരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് വീഡിയോ' : മൊഴി രേഖപ്പെടുത്തി പൊലീസ്

author img

By

Published : Aug 17, 2023, 7:52 PM IST

മഹാരാജാസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഓഫിസിലെത്തി അധ്യാപകൻ പ്രിയേഷിന്‍റെ മൊഴിയെടുത്ത് പൊലീസ്

maharajas college students insulting professor  maharajas college students  The police recorded the teacher statement  insulting visually impaired professor maharajas  visually impaired professor  maharajas college teacher  maharaja college updates  students insulting teacher  kerala police  video of insulting a teacher  eranakulam  കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച വീഡിയോ  അധ്യാപകന്‍റെ മൊഴി രേഖപ്പെടുത്തി പോലീസ്  കാഴ്‌ച പരിമിതിയുള്ള അധ്യാപകൻ  മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം  അധ്യാപകൻ പ്രിയേഷിന്‍റെ മൊഴിയെടുത്തത്  കോളേജ് ഗവേണിംഗ് ബോഡി  കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ്‌  എസ്എഫ്ഐ  ആരോപണ വിധേയനായ ഫാസിൽ  കാഴ്‌ച പരിമിതിയുള്ള അധ്യാപകന്‍റെമൊഴി രേഖപ്പെടുത്തി
കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച വീഡിയോ

എറണാകുളം : മഹാരാജാസ് കോളജിലെ കാഴ്‌ചാപരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് വിദ്യാർഥികൾ വീഡിയോ ചിത്രീകരിച്ചെന്ന സംഭവത്തില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. മഹാരാജാസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഓഫിസിലെത്തിയാണ് അധ്യാപകൻ പ്രിയേഷിന്‍റെ മൊഴിയെടുത്തത്. കോളജ് ഗവേണിംഗ് ബോഡി സംഭവത്തിൽ സെൻട്രൽ പോലീസിന് പരാതി നൽകിയിരുന്നു.

ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. അധ്യാപകന്‍റെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതേസമയം മഹാരാജാസ് കോളജ് ഗവേണിംഗ് ബോഡി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഒരാഴ്‌ചയ്ക്കകം സമിതി റിപ്പോര്‍ട്ട് സമർപ്പിക്കണം.

ഭിന്ന ശേഷിക്കാരായ വേറെയും അധ്യാപകർ മഹാരാജാസിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയാകെ ആത്മവിശ്വാസത്തിനും അന്തസിനും കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും അംഗീകരിക്കില്ലെന്നാണ് കോളജിന്‍റെ നിലപാട്. അധ്യാപകനായ പ്രിയേഷ് കോളജ് ഗവേണിംഗ് ബോഡിക്ക് പരാതി നൽകിയതിനെ തുടർന്ന് കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ്‌ ഫാസില്‍ ഉൾപ്പടെ ആറ് പേരെയാണ് പ്രിൻസിപ്പൽ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നത്.

കാഴ്‌ചാപരിമിതിയുള്ള പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിന് അപമാനമാകുന്ന രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആക്ഷേപം. അധ്യാപകൻ ക്ലാസെടുക്കുന്ന വേളയിൽ വിദ്യാർഥികളെല്ലാം മൊബൈലിൽ നോക്കിയിരുന്നതായും അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിക്കുകയും ഇറങ്ങി പോവുകയും ചെയ്‌തതായും വീഡിയോ മുന്‍നിര്‍ത്തി ആരോപണം ഉയര്‍ന്നിരുന്നു.

അധ്യാപകൻ കാഴ്‌ചാപരിമിതിയുള്ള ആളായതിനാൽ വിദ്യാർഥികൾക്ക് ക്ലാസ് റൂമിൽ എന്തുമാകാമെന്ന തെറ്റായ സന്ദേശം നൽകുന്നതാണ് വീഡിയോയെന്ന് വിമര്‍ശനമുയര്‍ന്നു. കൂടാതെ അധ്യാപകന്‍റെ ഭിന്നശേഷിയെ പരിഹസിക്കുന്ന രീതിയിലുള്ളതാണ് വീഡിയോയെന്നും ആക്ഷേപമുയര്‍ന്നു. വിഷയത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കെ.എസ്.യു നേതാവ് ഉൾപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. കാഴ്‌ചാപരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസ്സുലഞ്ഞ് നില്‍ക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല അത് റീല്‍ ആക്കി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തിരിക്കുന്നു ഒരു കൂട്ടം വിദ്യാര്‍ഥികള്‍.

എന്തെല്ലാം പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കണം മഹാരാജാസിലെ അധ്യാപകനായി തീര്‍ന്നത്. ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പറഞ്ഞു. അതേസമയം മഹാരാജാസ് കോളജില്‍, തെറ്റായി ഫലം പ്രസിദ്ധീകരിച്ച സംഭവത്തിലുൾപ്പടെ കെ.എസ്.യു സമരങ്ങൾക്ക് നേതൃത്വം നൽകിയ ഫാദിൽ ആരോപണ വിധേയനായ സംഭവം കെ.എസ്.യുവിനെ പ്രതിരോധത്തിലാക്കി.

അതേസമയം ആരോപണ വിധേയനായ ഫാസിൽ പറയുന്നത് വൈകിയെത്തിയ താൻ അധ്യാപകനോട് അനുവാദം വാങ്ങിയാണ് ക്ലാസിൽ പ്രവേശിച്ചതെന്നാണ്. താൻ ക്ലാസിൽ കയറിയതിന് പിന്നാലെ അധ്യാപകൻ പുറത്തുപോവുകയായിരുന്നു. ഈ സമയം മറ്റുകുട്ടികൾ തന്നെ നോക്കി ചിരിച്ചതിനാൽ താനും ചിരിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് അറിഞ്ഞിരുന്നില്ല. അധ്യാപകനെ പരിഹസിക്കാൻ താൻ ബോധപൂർവം ഒന്നും ചെയ്‌തിട്ടില്ലെന്നും ഫാസിൽ വിശദീകരിച്ചിരുന്നു.

പ്രചരിക്കുന്ന ദൃശ്യങ്ങളിലുളള, അധ്യാപകന്‍റെ കസേര മാറ്റിവച്ച് പുറത്ത് പോകുന്ന വിദ്യാർഥിനി, സ്ഥിരമായി പ്രിയേഷിനെ ക്ലാസിൽ നിന്ന് ഓഫിസിലേക്ക് പോകാൻ സഹായിക്കുന്നയാളാണ്. അതിനാലാണ് അവർ ക്ലാസിൽ നിന്നും എഴുന്നേറ്റത്. ഈ കാര്യങ്ങൾ കോളജ് ഗവേണിംഗ് ബോഡിയെ ബോധ്യപ്പെടുത്തുമെന്നുമെന്നും ആരോപണ വിധേയരായ വിദ്യാർഥികൾ അറിയിച്ചിരുന്നു.

എറണാകുളം : മഹാരാജാസ് കോളജിലെ കാഴ്‌ചാപരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് വിദ്യാർഥികൾ വീഡിയോ ചിത്രീകരിച്ചെന്ന സംഭവത്തില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. മഹാരാജാസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഓഫിസിലെത്തിയാണ് അധ്യാപകൻ പ്രിയേഷിന്‍റെ മൊഴിയെടുത്തത്. കോളജ് ഗവേണിംഗ് ബോഡി സംഭവത്തിൽ സെൻട്രൽ പോലീസിന് പരാതി നൽകിയിരുന്നു.

ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. അധ്യാപകന്‍റെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതേസമയം മഹാരാജാസ് കോളജ് ഗവേണിംഗ് ബോഡി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഒരാഴ്‌ചയ്ക്കകം സമിതി റിപ്പോര്‍ട്ട് സമർപ്പിക്കണം.

ഭിന്ന ശേഷിക്കാരായ വേറെയും അധ്യാപകർ മഹാരാജാസിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയാകെ ആത്മവിശ്വാസത്തിനും അന്തസിനും കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും അംഗീകരിക്കില്ലെന്നാണ് കോളജിന്‍റെ നിലപാട്. അധ്യാപകനായ പ്രിയേഷ് കോളജ് ഗവേണിംഗ് ബോഡിക്ക് പരാതി നൽകിയതിനെ തുടർന്ന് കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ്‌ ഫാസില്‍ ഉൾപ്പടെ ആറ് പേരെയാണ് പ്രിൻസിപ്പൽ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നത്.

കാഴ്‌ചാപരിമിതിയുള്ള പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിന് അപമാനമാകുന്ന രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആക്ഷേപം. അധ്യാപകൻ ക്ലാസെടുക്കുന്ന വേളയിൽ വിദ്യാർഥികളെല്ലാം മൊബൈലിൽ നോക്കിയിരുന്നതായും അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിക്കുകയും ഇറങ്ങി പോവുകയും ചെയ്‌തതായും വീഡിയോ മുന്‍നിര്‍ത്തി ആരോപണം ഉയര്‍ന്നിരുന്നു.

അധ്യാപകൻ കാഴ്‌ചാപരിമിതിയുള്ള ആളായതിനാൽ വിദ്യാർഥികൾക്ക് ക്ലാസ് റൂമിൽ എന്തുമാകാമെന്ന തെറ്റായ സന്ദേശം നൽകുന്നതാണ് വീഡിയോയെന്ന് വിമര്‍ശനമുയര്‍ന്നു. കൂടാതെ അധ്യാപകന്‍റെ ഭിന്നശേഷിയെ പരിഹസിക്കുന്ന രീതിയിലുള്ളതാണ് വീഡിയോയെന്നും ആക്ഷേപമുയര്‍ന്നു. വിഷയത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കെ.എസ്.യു നേതാവ് ഉൾപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. കാഴ്‌ചാപരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസ്സുലഞ്ഞ് നില്‍ക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല അത് റീല്‍ ആക്കി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തിരിക്കുന്നു ഒരു കൂട്ടം വിദ്യാര്‍ഥികള്‍.

എന്തെല്ലാം പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കണം മഹാരാജാസിലെ അധ്യാപകനായി തീര്‍ന്നത്. ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പറഞ്ഞു. അതേസമയം മഹാരാജാസ് കോളജില്‍, തെറ്റായി ഫലം പ്രസിദ്ധീകരിച്ച സംഭവത്തിലുൾപ്പടെ കെ.എസ്.യു സമരങ്ങൾക്ക് നേതൃത്വം നൽകിയ ഫാദിൽ ആരോപണ വിധേയനായ സംഭവം കെ.എസ്.യുവിനെ പ്രതിരോധത്തിലാക്കി.

അതേസമയം ആരോപണ വിധേയനായ ഫാസിൽ പറയുന്നത് വൈകിയെത്തിയ താൻ അധ്യാപകനോട് അനുവാദം വാങ്ങിയാണ് ക്ലാസിൽ പ്രവേശിച്ചതെന്നാണ്. താൻ ക്ലാസിൽ കയറിയതിന് പിന്നാലെ അധ്യാപകൻ പുറത്തുപോവുകയായിരുന്നു. ഈ സമയം മറ്റുകുട്ടികൾ തന്നെ നോക്കി ചിരിച്ചതിനാൽ താനും ചിരിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് അറിഞ്ഞിരുന്നില്ല. അധ്യാപകനെ പരിഹസിക്കാൻ താൻ ബോധപൂർവം ഒന്നും ചെയ്‌തിട്ടില്ലെന്നും ഫാസിൽ വിശദീകരിച്ചിരുന്നു.

പ്രചരിക്കുന്ന ദൃശ്യങ്ങളിലുളള, അധ്യാപകന്‍റെ കസേര മാറ്റിവച്ച് പുറത്ത് പോകുന്ന വിദ്യാർഥിനി, സ്ഥിരമായി പ്രിയേഷിനെ ക്ലാസിൽ നിന്ന് ഓഫിസിലേക്ക് പോകാൻ സഹായിക്കുന്നയാളാണ്. അതിനാലാണ് അവർ ക്ലാസിൽ നിന്നും എഴുന്നേറ്റത്. ഈ കാര്യങ്ങൾ കോളജ് ഗവേണിംഗ് ബോഡിയെ ബോധ്യപ്പെടുത്തുമെന്നുമെന്നും ആരോപണ വിധേയരായ വിദ്യാർഥികൾ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.