ETV Bharat / state

മഹ ലക്ഷദ്വീപിൽ; വ്യാപക നാശനഷ്ടം, ജാഗ്രതയോടെ രക്ഷാപ്രവർത്തകർ

author img

By

Published : Oct 31, 2019, 8:11 PM IST

Updated : Nov 1, 2019, 5:43 AM IST

മഹ ചുഴലിക്കാറ്റിൽ ലക്ഷദ്വീപിൽ പലയിടങ്ങളിലും വലിയ തോതിലുള്ള നാശ നഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

മഹ ചുഴലിക്കാറ്റ് : ലക്ഷദ്വീപിൽ വ്യാപക നാശനഷ്ടം, ജാഗ്രതയോടെ രക്ഷാപ്രവർത്തകർ

കവരത്തി: അറബിക്കടലിൽ രൂപപ്പെട്ട മഹാ ചുഴലികാറ്റിലെ അതിശക്തമായ മഴയിൽ ലക്ഷദ്വീപിൽ വ്യാപക നാശനഷ്ടം. ജനവാസ ദ്വീപുകളായ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ് ദ്വീപുകളിൽ കനത്ത മഴയും കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി ഉൾപ്പടെയുള്ള ദ്വീപുകളിൽ അതിശക്തമായ മഴയിലും കാറ്റിലും പല വീടുകളുടെ മേൽക്കൂരകൾ തകർന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ തന്നെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സന്നദ്ധ-രക്ഷാപ്രവർത്തകർ മാറ്റിയത് അപകടങ്ങളും ആളപായങ്ങളും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.

മഹ ലക്ഷദ്വീപിൽ; വ്യാപക നാശനഷ്ടം, ജാഗ്രതയോടെ രക്ഷാപ്രവർത്തകർ

പലയിടത്തും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ വൈദ്യസഹായം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ശക്തമായ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അധികൃതർ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന ആരോപണം ശക്തമാണ്. ലക്ഷദ്വീപ് കേന്ദ്രമായാണ് മഹ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. മിനി കോയുടെ 210 കിലോമീറ്റർ ദൂരത്തിലും കവരത്തിയുടെ എൺപത് കിലോമീറ്റർ അടുത്തുമാണ് ചുഴലിയുടെ സ്ഥാനം. തൊണ്ണൂറ് മുതൽ നൂറ്റിനാൽപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും ചുഴലിക്കാറ്റിൻ്റെ സഞ്ചാര പഥത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

ഓഖി ദുരന്ത വേളയിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് വലിയ വിലയാണ് ദ്വീപ് നിവാസികൾക്ക് നൽകിയതെന്നും ജനങ്ങളുടെ സുരക്ഷക്കാണ് അഡ്മിനിട്രേറ്റർ മുൻതൂക്കം നൽകേണ്ടതെന്നും ദ്വീപ് നിവാസികൾ അഭിപ്രായപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്ക് പഴുതടച്ച സംവിധാനങ്ങൾ കാണണമെന്നും കൺട്രോൾ റൂമിൻ്റെ സേവനം ദ്വീപിലെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. സത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ വേണമെന്നും മത്സ്യതൊഴിലാളികളുടെ ജീവനും അവരുടെ ബോട്ടുകൾക്കും സംരക്ഷണം നൽകണമെന്നും ദ്വീപ് നിവാസികൾ പറഞ്ഞു.

വരും സമയങ്ങളിലും കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ ജനങ്ങൾ കടലിലും തീരത്തും പോകുന്നത് കർശനമായി തടഞ്ഞിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത മേൽക്കൂരയിൽ താമസക്കുന്നവരെ മാറ്റി പാർപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്നും മഹ ചുഴലിക്കാറ്റിൻ്റെ കെടുതികൾ കുറക്കാൻ ലക്ഷദ്വീപ് അഡ്മിനിസേട്രറ്റീവ് അതോറിറ്റി ശക്തമായ മുൻകരുതലുകൾ എടുക്കണമെന്ന ആവശ്യവും ശക്തമാണ്.

കവരത്തി: അറബിക്കടലിൽ രൂപപ്പെട്ട മഹാ ചുഴലികാറ്റിലെ അതിശക്തമായ മഴയിൽ ലക്ഷദ്വീപിൽ വ്യാപക നാശനഷ്ടം. ജനവാസ ദ്വീപുകളായ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ് ദ്വീപുകളിൽ കനത്ത മഴയും കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി ഉൾപ്പടെയുള്ള ദ്വീപുകളിൽ അതിശക്തമായ മഴയിലും കാറ്റിലും പല വീടുകളുടെ മേൽക്കൂരകൾ തകർന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ തന്നെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സന്നദ്ധ-രക്ഷാപ്രവർത്തകർ മാറ്റിയത് അപകടങ്ങളും ആളപായങ്ങളും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.

മഹ ലക്ഷദ്വീപിൽ; വ്യാപക നാശനഷ്ടം, ജാഗ്രതയോടെ രക്ഷാപ്രവർത്തകർ

പലയിടത്തും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ വൈദ്യസഹായം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ശക്തമായ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അധികൃതർ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന ആരോപണം ശക്തമാണ്. ലക്ഷദ്വീപ് കേന്ദ്രമായാണ് മഹ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. മിനി കോയുടെ 210 കിലോമീറ്റർ ദൂരത്തിലും കവരത്തിയുടെ എൺപത് കിലോമീറ്റർ അടുത്തുമാണ് ചുഴലിയുടെ സ്ഥാനം. തൊണ്ണൂറ് മുതൽ നൂറ്റിനാൽപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും ചുഴലിക്കാറ്റിൻ്റെ സഞ്ചാര പഥത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

ഓഖി ദുരന്ത വേളയിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് വലിയ വിലയാണ് ദ്വീപ് നിവാസികൾക്ക് നൽകിയതെന്നും ജനങ്ങളുടെ സുരക്ഷക്കാണ് അഡ്മിനിട്രേറ്റർ മുൻതൂക്കം നൽകേണ്ടതെന്നും ദ്വീപ് നിവാസികൾ അഭിപ്രായപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്ക് പഴുതടച്ച സംവിധാനങ്ങൾ കാണണമെന്നും കൺട്രോൾ റൂമിൻ്റെ സേവനം ദ്വീപിലെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. സത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ വേണമെന്നും മത്സ്യതൊഴിലാളികളുടെ ജീവനും അവരുടെ ബോട്ടുകൾക്കും സംരക്ഷണം നൽകണമെന്നും ദ്വീപ് നിവാസികൾ പറഞ്ഞു.

വരും സമയങ്ങളിലും കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ ജനങ്ങൾ കടലിലും തീരത്തും പോകുന്നത് കർശനമായി തടഞ്ഞിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത മേൽക്കൂരയിൽ താമസക്കുന്നവരെ മാറ്റി പാർപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്നും മഹ ചുഴലിക്കാറ്റിൻ്റെ കെടുതികൾ കുറക്കാൻ ലക്ഷദ്വീപ് അഡ്മിനിസേട്രറ്റീവ് അതോറിറ്റി ശക്തമായ മുൻകരുതലുകൾ എടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Intro:Body:മഹ ചുഴലിക്കാറ്റ് : ലക്ഷദ്വീപിൽ വ്യാപക നാശനഷ്ടം, ജാഗ്രതയോടെ രക്ഷാപ്രവർത്തകർ

കവരത്തി: അറബിക്കടലിൽ രൂപപ്പെട്ടിരുക്കുന്ന മഹാ ചുഴലികാറ്റിലും അതിശക്തമായ മഴയിലും ലക്ഷദ്വീപിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനവാസമുള്ളവ ദ്വീപുകളായ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ് ദ്വീപുകളിൽ കനത്ത മഴയും കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി ഉൾപ്പടെയുള്ള ദ്വീപുകളിൽ അതിശക്തമായ മഴയിലും കാറ്റിലും പല വീടുകളുടെയും മേൽക്കൂരകൾ തകർന്നിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷകർ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയപ്പോൾ തന്നെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സന്നദ്ധ - രക്ഷാപ്രവർത്തകർ മാറ്റിയത് അപകടങ്ങളും ആളപായങ്ങളും കുറയ്ക്കാൻ സഹായകമായിട്ടുണ്ട്. പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ വൈദ്യസഹായം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഒരുക്കിയിട്ടുണ്ട്.

മഹ ചുഴലിക്കാറ്റിന്റെ കെടുതികൾ കുറക്കാൻ ലക്ഷദ്വീപ് അഡ്മിനിസേട്രറ്റീവ് അതോറിറ്റി ശക്തമായ മുൻകരുതലുകൾ എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ശക്തമായ മുന്നറിയിപ്പുകൾ വന്നിട്ടും ഇത് വരെ അധികൃതർ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്. ലക്ഷദ്വീപ് കേന്ദ്രമായാണ് മഹ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. മിനി കോയുടെ ഇരുന്നൂറ്റി പത്ത് കീലോമീറ്റർ ദൂരത്തിലും കവരത്തിയുടെ എൺപത് കിലോമീറ്റർ അടുത്തുമാണ് ചുഴലിയുടെ സ്ഥാനം. തൊണ്ണൂറ് മുതൽ നൂറ്റിനാൽപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനങ്ങളുടെ സുരക്ഷക്കാണ് അഡ്മിനിട്രേറ്റർ മുൻതൂക്കം നൽകേണ്ടത്. ഓഖിദുരന്ത വേളയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചക്ക് വലിയ വിലയാണ് ദ്വീപ് നിവാസികൾക്ക് നൽകേണ്ടി വന്നത് എന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.

രക്ഷാപ്രവർത്തനങ്ങൾക്ക് പഴുതടച്ച സംവിധാനങ്ങൾ കാണണം. കൺട്രോൾ റൂമിന്റെ സേവനം ദ്വീപിലെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കണം. സത്രീകളുടേയും കുട്ടികളുടേയം സംരക്ഷയിൽ പ്രത്യേക ശ്രദ്ധ വേണം. മത്സ്യതൊഴിലാളികളുടെ ജീവനും അവരുടെ ബോട്ടുകൾക്കും സംരക്ഷണം നൽകണം. വരും സമയങ്ങളിലും കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ ജനങ്ങൾ കടലിലും തീരത്തും പോകുന്നത് കർശനമായി തടയണം. അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള താമസക്കാരെ മാറ്റി പാർപ്പിക്കാൻ അധികതർ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.

Byte - സന്നദ്ധ സേവകരുടെ കൺട്രോൾ റൂം - ബിത്ര ദ്വീപിലെ ദൃശ്യം
ദുരിദാശ്വാസ ക്യാമ്പ് - ചെത്ലാത് ദ്വീപിലെ ദുരിദാശ്വാസ ക്യാമ്പിൽ നിന്നുമുള്ള ദൃശ്യംConclusion:
Last Updated : Nov 1, 2019, 5:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.