ETV Bharat / state

കൊച്ചിയിലെ വെള്ളക്കെട്ട് ; കോർപ്പറേഷനെ വിമർശിച്ച് ഹൈക്കോടതി

author img

By

Published : Oct 22, 2019, 12:16 PM IST

Updated : Oct 22, 2019, 3:11 PM IST

കൊച്ചിയെ സിംഗപ്പൂർ ആക്കണമെന്നല്ല മറിച്ച് ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യം ഉണ്ടാകണമെന്ന് ഹൈക്കോടതി

ഹൈക്കോടതി

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കൊച്ചി കോർപ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്നും ചെളി നീക്കുന്നതിനായി എത്ര കോടി ചെലവാക്കുന്നുണ്ടെന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചിയെ സിംഗപ്പൂർ പോലെ ആക്കണമെന്നല്ല ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യം ഉണ്ടാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നാളെ വിശദീകരണം നൽകണമെന്നാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചിയിലെ വെള്ളക്കെട്ട്

ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്ന ഇന്നലെ നഗരത്തിലെ എല്ലാ റോഡുകളും വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ഇതുമൂലം പലർക്കും വോട്ട് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമുണ്ടായി. ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴ മൂലം നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. ഇതേതുടർന്ന് കോർപ്പറേഷനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്.

അതേസമയം വെള്ളക്കെട്ടും മറ്റും ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന ദൗത്യത്തിൽ പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. ഓപ്പറേഷൻ ബ്രേക്ക് ത്രൂ അവലോകനയോഗം ഇന്ന് വൈകിട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ ചേരുന്നുണ്ട്.

എന്നാൽ വെള്ളക്കെട്ട് വിഷയത്തിൽ ഉദ്യോഗസ്ഥരെ പഴിചാരി കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ നഗരസഭയ്ക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും സൗമിനി ജെയിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷനെ ഹൈക്കോടതി വിമർശിച്ചത്.

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കൊച്ചി കോർപ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്നും ചെളി നീക്കുന്നതിനായി എത്ര കോടി ചെലവാക്കുന്നുണ്ടെന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചിയെ സിംഗപ്പൂർ പോലെ ആക്കണമെന്നല്ല ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യം ഉണ്ടാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നാളെ വിശദീകരണം നൽകണമെന്നാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചിയിലെ വെള്ളക്കെട്ട്

ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്ന ഇന്നലെ നഗരത്തിലെ എല്ലാ റോഡുകളും വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ഇതുമൂലം പലർക്കും വോട്ട് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമുണ്ടായി. ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴ മൂലം നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. ഇതേതുടർന്ന് കോർപ്പറേഷനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്.

അതേസമയം വെള്ളക്കെട്ടും മറ്റും ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന ദൗത്യത്തിൽ പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. ഓപ്പറേഷൻ ബ്രേക്ക് ത്രൂ അവലോകനയോഗം ഇന്ന് വൈകിട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ ചേരുന്നുണ്ട്.

എന്നാൽ വെള്ളക്കെട്ട് വിഷയത്തിൽ ഉദ്യോഗസ്ഥരെ പഴിചാരി കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ നഗരസഭയ്ക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും സൗമിനി ജെയിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷനെ ഹൈക്കോടതി വിമർശിച്ചത്.

Intro:


Body:നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കൊച്ചി കോർപ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്നും ചെളി നീക്കുന്നതിനായി എത്ര കോടി ചെലവാക്കുന്നുണ്ടെന്നും ഹൈക്കോടതി ചോദിച്ചു.

കൊച്ചിയെ സിംഗപ്പൂർ പോലെ ആക്കണമെന്നല്ല ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യം ഉണ്ടാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നാളെ വിശദീകരണം നൽകണമെന്നാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് ദിവസമായിരുന്ന ഇന്നലെ നഗരത്തിലെ എല്ലാ റോഡുകളും വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ഇതുമൂലം പലർക്കും വോട്ട് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമുണ്ടായി. ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴ മൂലം നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. ഇതിനെതിരെ കോർപ്പറേഷന് നേരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. അതേസമയം വെള്ളക്കെട്ടും മറ്റും ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന ദൗത്യത്തിൽ പോലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ പങ്കാളികളായി. ഓപ്പറേഷൻ ബ്രേക്ക് ത്രൂ അവലോകനയോഗം ഇന്ന് വൈകിട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ ചേരുന്നുണ്ട്.

എന്നാൽ വെള്ളക്കെട്ട് വിഷയത്തിൽ ഉദ്യോഗസ്ഥരെ പഴിചാരി കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ നഗരസഭയ്ക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും സൗമിനി ജെയിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം കോർപ്പറേഷന് നേരെ ഉണ്ടായിരിക്കുന്നത്.

ETV Bharat
Kochi




Conclusion:
Last Updated : Oct 22, 2019, 3:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.