ETV Bharat / state

ബ്യൂട്ടി പാർലർ വെടിവയ്പ്പ്; ഗുണ്ടാ തലവൻ അനസിനെ ചോദ്യം ചെയ്തു

author img

By

Published : Aug 1, 2019, 2:15 PM IST

ചികിത്സയിലിരിക്കെ നാടൻ തോക്ക് കൈവശം വച്ച കേസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അനസ് പൊലീസ് കസ്‌റ്റഡിയിലായത്

ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ് : ഗുണ്ട തലവൻ അനസിനെ ചോദ്യം ചെയ്തു

കൊച്ചി: നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ഗുണ്ടാ തലവൻ അനസിനെ ചോദ്യം ചെയ്തു. അധോലോക തലവൻ രവി പൂജാരിയുടെ ഇടനിലക്കാരന്‍ യൂസഫ്സിയയുടെ അനുയായിയാണ് അനസ്.
കേസിൽ അനസിന്‍റെ ക്വട്ടേഷൻ സംഘാഗംങ്ങള്‍ നേരത്തെ പിടിയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാടൻ തോക്ക് കൈവശം വച്ച കേസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അനസ് പൊലീസ് കസ്‌റ്റഡിയിലായത്. ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ യുസഫ്സിയയാണ് അനസിന് നിറയുണ്ടയോടെയുള്ള തോക്ക് കൈമാറിയതെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിലും അനസിന്‍റെ പങ്ക് പൊലീസ് അന്വേഷിക്കുന്നത്. പൊലീസ് അനസിന്‍റെ നെടുന്തോടുള്ള വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അനസിനെതിരെ കേസുണ്ട്. സെനഗലിൽ പിടിയിലായ രവി പൂജാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഡിസംമ്പർ 15 നായിരുന്നു കൊച്ചിയിൽ നടിയുടെ ബ്യൂട്ടി പാർലറിൽ വെടിവെപ്പുണ്ടായത്.

കൊച്ചി: നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ഗുണ്ടാ തലവൻ അനസിനെ ചോദ്യം ചെയ്തു. അധോലോക തലവൻ രവി പൂജാരിയുടെ ഇടനിലക്കാരന്‍ യൂസഫ്സിയയുടെ അനുയായിയാണ് അനസ്.
കേസിൽ അനസിന്‍റെ ക്വട്ടേഷൻ സംഘാഗംങ്ങള്‍ നേരത്തെ പിടിയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാടൻ തോക്ക് കൈവശം വച്ച കേസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അനസ് പൊലീസ് കസ്‌റ്റഡിയിലായത്. ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ യുസഫ്സിയയാണ് അനസിന് നിറയുണ്ടയോടെയുള്ള തോക്ക് കൈമാറിയതെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിലും അനസിന്‍റെ പങ്ക് പൊലീസ് അന്വേഷിക്കുന്നത്. പൊലീസ് അനസിന്‍റെ നെടുന്തോടുള്ള വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അനസിനെതിരെ കേസുണ്ട്. സെനഗലിൽ പിടിയിലായ രവി പൂജാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഡിസംമ്പർ 15 നായിരുന്നു കൊച്ചിയിൽ നടിയുടെ ബ്യൂട്ടി പാർലറിൽ വെടിവെപ്പുണ്ടായത്.

കൊച്ചി:  നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ അധോലോക രാജാവ് രവി പൂജാരി നൽകിയ കേസിലും പെരുമ്പാവൂരിൽ നിന്ന് നിറതോക്കുമായി പിടിയിലായ ഗുണ്ട തലവൻ അനസിനെ ചോദ്യം ചെയ്തു. ബ്യൂട്ടി സലൂൺ വെടി വൈപ്പ് കേസിൽ മുബൈ അധോലോക തലവൻ രവി പൂജാരി കേരളത്തിലെ ഇടനിലക്കാരനായ യൂസഫ്സിയയുടെ അനുയായി കൂടിയാണ് പെരുമ്പാവൂർ നെടുംതോട് സ്വദേശി അനസ്(35) എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വെടി വൈപ്പ് കേസിൽ പിടികൂടിയവരിൽ അനസിന്റ ക്വട്ടേഷൻ സംഘാങ്ങളും പിടിയിലായിരുന്നു.  സെനഗലിൽ പിടിയിലായ രവി പൂജാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഡിസംമ്പർ 15 നായിരുന്നു. കൊച്ചിയിലെ അറ്റാക്ക്. ഈ സംഭവത്തിന് മുമ്പ് മംഗലാപുരത്ത് വച്ച് വധിക്കപ്പെട്ട അനസിന്റെ ക്വട്ടേഷൻ സംഘത്തിലെ ഉണ്ണിക്കുട്ടൻ അനസിന്റെ നിർദ്ദേശ പ്രകാരം കൊല ചെയ്യപ്പെട്ടിരുന്നു. അന്ന് അനസ് ഒളിവിൽ താമസിച്ച് പോലിസ് പിടിയിലായത്  നടിയുടെ കേസിൽ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലുള്ള സിനിമാ നിർമ്മാതാവ് ഡോ. അജാസിന്റ കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്നാണ്. ഈ കേസിലെ പ്രധാന പ്രതിയായ മോനായിയും അജാസും വിദേശത്തേക്ക് കടന്നിരുന്നു.  പെരുമ്പാവൂരിൽ വച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ നിന്ന്  യുസഫ് സിയയാണ് അനസിന്  നിറയുണ്ടയോടെയുള്ള പിസ്റ്റൾ കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് മനസിലാക്കിയിരുന്നു.  ആശുപത്രിയിൽ ചികിൽസയിലിരിക്കെ നാടൻ തോക്ക് കൈവശം വച്ച കേസിൽ  അനസ് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലായപ്പോഴാണ് മറ്റെല്ലാ കേസും ചുരുളഴിയുന്നത്. പനി ബാധിച്ച് മൂന്ന് ദിവസമായി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ നഴ്സാണ് തലയണക്കടിയിൽ തോക്ക് കണ്ടത്. കഴിഞ്ഞ ശനിയാഴ്ച മുതൽ 4 ഗുണ്ടകളുടെ കാവലിലാണ് പ്രതി ആശുപത്രിയിൽ കിടന്നിരുന്നത്. തുടർന്നാണ് പോലിസ് തോക്ക് കണ്ടെത്തിയത്. അനസിനെ കസ്റ്റഡിയിലെടുത്ത് ജഡ്ജിക്ക് മുന്നിൽ ഹാജറാക്കിയപ്പോൾ കുഴഞ്ഞ് വീണിരുന്നു.  തുടർന്ന് പൊലീസ് അനസിന്റെ നെടുന്തോടുള്ള വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. തടിയന്റവിട നസീർ ഉൾപെട്ട പൂക്കടശേരി വധശ്രമകേസുൾപെടെ സംസ്ഥാനത്തെ വിവിധ സ് സ്റ്റേഷനുകളിൽ അനസിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.