ETV Bharat / state

നിപ വൈറസ് നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജം - nipa

ആരോഗ്യ വകുപ്പ് സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തു. നിപയെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ അറിയിച്ചു

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു
author img

By

Published : Jun 3, 2019, 3:49 PM IST

Updated : Jun 3, 2019, 4:26 PM IST

കൊച്ചി: നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തു. നിപയെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ അറിയിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം കൂടും.

നിപ ബാധിച്ചെന്ന് സംശയിക്കുന്ന യുവാവുമായി നേരിട്ട് ബന്ധപ്പെട്ട മുഴുവൻ പേരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം കോഴിക്കോട് നിപ വൈറസ് ബാധിച്ചപ്പോള്‍ അന്ന് ചികിത്സിച്ച ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലെത്താൻ നിർദേശം നൽകിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊച്ചിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം ആരംഭിക്കുമെന്നും ജനങ്ങളുടെ സംശയനിവാരണത്തിന് അവസരമൊരുക്കുമെന്നും യോഗത്തിൽ തീരുമാനമായി. കൊച്ചിയില്‍ രോഗബാധ സംശയിക്കുന്ന യുവാവ് സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരും. അതേസമയം സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേറ്റഡ് വാർഡിലേക്ക് മാറ്റും. നിപയെന്ന് സംശയിക്കുന്ന യുവാവ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കൊച്ചി: നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തു. നിപയെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ അറിയിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം കൂടും.

നിപ ബാധിച്ചെന്ന് സംശയിക്കുന്ന യുവാവുമായി നേരിട്ട് ബന്ധപ്പെട്ട മുഴുവൻ പേരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം കോഴിക്കോട് നിപ വൈറസ് ബാധിച്ചപ്പോള്‍ അന്ന് ചികിത്സിച്ച ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലെത്താൻ നിർദേശം നൽകിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊച്ചിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം ആരംഭിക്കുമെന്നും ജനങ്ങളുടെ സംശയനിവാരണത്തിന് അവസരമൊരുക്കുമെന്നും യോഗത്തിൽ തീരുമാനമായി. കൊച്ചിയില്‍ രോഗബാധ സംശയിക്കുന്ന യുവാവ് സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരും. അതേസമയം സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേറ്റഡ് വാർഡിലേക്ക് മാറ്റും. നിപയെന്ന് സംശയിക്കുന്ന യുവാവ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Intro:


Body:കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ ബാധ എന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് സെക്രട്ടറി നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നത് എന്നത് അത് രോഗം സ്വീകരിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും രോഗബാധ നേരിടാൻ സ്വീകരിക്കുന്ന നടപടികൾ കുറിച്ചുമാണ് യോഗത്തിൽ ചർച്ചകൾ നടന്നത് ജില്ലയിലെ ആരോഗ്യ മേഖലയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ഇതോടൊപ്പം നടന്നു നിലനിർത്താൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ അറിയിച്ചു രോഗബാധ സംസാരിക്കുന്ന യുവാവുമായി നേരിട്ട് ബന്ധപ്പെട്ട മുഴുവൻ നിരീക്ഷിക്കും ഇന്ന് തന്നെ ഡോക്ടർമാരുടെ ആരുടെ വിദഗ്ധരുടെ യോഗം ചേരും കോഴിക്കോട് വിഭാഗം കൈകാര്യം ചെയ്ത ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലെത്താൻ നിർദേശം നൽകിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു കൊച്ചിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം ആരംഭിക്കുമെന്നും ജനങ്ങളുടെ സംശയനിവാരണത്തിന് അവസരമൊരുക്കുമെന്നും കൊച്ചി രോഗബാധ സംശയിക്കുന്ന യുവാവിനെ സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരും അതേസമയം സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേറ്റഡ് വാർഡിലേക്ക് മാറ്റുക സംശയിക്കുന്ന യുവാവിനെ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് പറഞ്ഞു


Conclusion:
Last Updated : Jun 3, 2019, 4:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.