ETV Bharat / state

സിറോ മലബാർ സഭ വ്യാജരേഖ കേസ് : സഭയില്‍ തർക്കം രൂക്ഷം

author img

By

Published : May 21, 2019, 8:44 AM IST

Updated : May 21, 2019, 10:11 AM IST

നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തനല്ലെന്നും സിബിഐ, ജുഡീഷ്യൽ അന്വേഷണം മുഖേന സത്യം പുറത്ത് കൊണ്ടുവരണമെന്നും ബിഷപ്പ് ജേക്കബ് മനത്തോടത്ത്.

ആദിത്യയെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത്

കൊച്ചി: വ്യാജരേഖ കേസിനെ ചൊല്ലി സിറോ മലബാർ സഭയിൽ അഭിപ്രായ ഭിന്നത രൂക്ഷം. കേസിൽ അറസ്റ്റിലായ ആദിത്യയെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തനല്ലെന്നും സിബിഐ - ജുഡീഷ്യൽ അന്വേഷണം മുഖേന സത്യം പുറത്ത് കൊണ്ടുവരണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

സിറോ മലബാർ സഭ വ്യാജരേഖ കേസ്
കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് കടക്കുകയും, എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് ശക്തമായ എതിർപ്പുമായി അതിരൂപത വൈദിക സമിതി രംഗത്തെത്തിയത്. എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്തിന്‍റെ നേതൃത്വത്തിലാണ് വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് വൈദികർ നിലപാട് വ്യക്തമാക്കിയത്. കേസിൽ അറസ്റ്റിലായ ആദിത്യൻ നിരപരാധിയാണെന്ന് ഉത്തമബോധ്യമുണ്ടെന്നും ബിഷപ്പ് ജേക്കബ് മനത്തോടത്ത് പറഞ്ഞു.

വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിനെതിരെ നിലപാട് സ്വീകരിച്ച വൈദികരെ വ്യാജരേഖ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിരൂപത വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ, സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർ ആരോപിച്ചു. പൊലീസ് തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കേസ് മുന്നോട്ട് പോകുന്നത്. അതിരൂപതയിലെ വൈദികരെ കരുതിക്കൂട്ടി പ്രതികളാക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് വൈദിക സമിതി ഭാരവാഹികൾ പറഞ്ഞു.
ആദിത്യനെ പൊലീസ് ക്രൂരമായി മർദിച്ച് ഫാദർ പോൾ തേലക്കാട്ടിനെതിരെയും ഫാദർ ടോണി കല്ലൂക്കാരനെതിരെയും മൊഴി നൽകുകയായിരുന്നുവെന്ന് ആദിത്യന്‍റെ പിതാവ് സക്കറിയ പറഞ്ഞു.

കൊച്ചി: വ്യാജരേഖ കേസിനെ ചൊല്ലി സിറോ മലബാർ സഭയിൽ അഭിപ്രായ ഭിന്നത രൂക്ഷം. കേസിൽ അറസ്റ്റിലായ ആദിത്യയെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തനല്ലെന്നും സിബിഐ - ജുഡീഷ്യൽ അന്വേഷണം മുഖേന സത്യം പുറത്ത് കൊണ്ടുവരണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

സിറോ മലബാർ സഭ വ്യാജരേഖ കേസ്
കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് കടക്കുകയും, എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് ശക്തമായ എതിർപ്പുമായി അതിരൂപത വൈദിക സമിതി രംഗത്തെത്തിയത്. എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്തിന്‍റെ നേതൃത്വത്തിലാണ് വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് വൈദികർ നിലപാട് വ്യക്തമാക്കിയത്. കേസിൽ അറസ്റ്റിലായ ആദിത്യൻ നിരപരാധിയാണെന്ന് ഉത്തമബോധ്യമുണ്ടെന്നും ബിഷപ്പ് ജേക്കബ് മനത്തോടത്ത് പറഞ്ഞു.

വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിനെതിരെ നിലപാട് സ്വീകരിച്ച വൈദികരെ വ്യാജരേഖ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിരൂപത വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ, സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർ ആരോപിച്ചു. പൊലീസ് തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കേസ് മുന്നോട്ട് പോകുന്നത്. അതിരൂപതയിലെ വൈദികരെ കരുതിക്കൂട്ടി പ്രതികളാക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് വൈദിക സമിതി ഭാരവാഹികൾ പറഞ്ഞു.
ആദിത്യനെ പൊലീസ് ക്രൂരമായി മർദിച്ച് ഫാദർ പോൾ തേലക്കാട്ടിനെതിരെയും ഫാദർ ടോണി കല്ലൂക്കാരനെതിരെയും മൊഴി നൽകുകയായിരുന്നുവെന്ന് ആദിത്യന്‍റെ പിതാവ് സക്കറിയ പറഞ്ഞു.

Intro:വ്യാജരേഖ കേസിനെ ചൊല്ലി സിറോ മലബാർ സഭയിൽ അഭിപ്രായ ഭിന്നത രൂക്ഷം. വ്യാജ രേഖ കേസിന്റെ പേരിൽ നിരപരാധികളെ വേട്ടയാടുകയാണെന്ന് അതിരൂപത വൈദിക സമിതി ആരോപിച്ചു. സത്യം പുറത്തു കൊണ്ടുവരാൻ സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നും വൈദിക സമിതി ആവശ്യപ്പെട്ടു. പോലീസ് അറസ്റ്റ് ചെയ്ത ആദിത്യൻ നിരപരാധിയാണെന്ന് ഉത്തമബോധ്യമുണ്ടെന്ന് അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് പറഞ്ഞു.


Body:കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പോലീസ് കടക്കുകയും, എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കെതിരെ എതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് ശക്തമായ എതിർപ്പുമായി അതിരൂപത വൈദിക സമിതി രംഗത്തെത്തിയത്. എറണാകുളം അങ്കമാലി അതിരൂപത അത് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്തിന്റെ നേതൃത്വത്തിലാണ് വൈദികർ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. വ്യാജരേഖ കേസിന്റെ പേരിൽ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത ആദിത്യൻ നിരപരാധിയാണെന്ന് തനിക്ക് ഉത്തമബോധ്യമുണ്ടെന്ന് ബിഷപ്പ് ജേക്കബ് മനത്തോ പറഞ്ഞു (ബൈറ്റ്)

ആദിത്യയെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്.വ്യാജ രേഖ കേസിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തനല്ല .സിബിഐ അന്വേഷണമോ,ജുഡീഷ്യൽ അന്വേഷണമോ നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.(ബൈറ്റ്)
വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിനെതിരെ നിലപാട് സ്വീകരിച്ച വൈദിക രെ വ്യാജരേഖാ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അതിരൂപത വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവരും ആരോപിച്ചു .മകനെ പോലീസ് ക്രൂരമായി മർദ്ദിച്ചാണ് ഫാദർ പോൾ തേലക്കാട്ടിനെതിരെയും ഫാദർ ടോണി കല്ലൂക്കാരനെതിരെയും മൊഴി നൽകിച്ചതെന്ന് അറസ്റ്റിലായ ആദിത്യന്റെ പിതാവ് സക്കറിയ പറഞ്ഞു
വ്യാജരേഖ കേസ് പോലീസ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ആണ് മുന്നോട്ടുപോകുന്നത്. കരുതിക്കൂട്ടി അതിരൂപതയിലെ വൈദികരെ പ്രതികൾ ആക്കാനുള്ള ശ്രമമാണ് നടക്കുന്നത് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുമെന്നും വൈദിക സമിതി ഭാരവാഹികൾ മുന്നറിയിപ്പുനൽകി.അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട കർദിനാൾ ജോർജ് ആലഞ്ചേരി ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് അദ്ദേഹത്തെ അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ നിന്നും നിന്നും മാറ്റിനിർത്തിയത്. വ്യാജരേഖ കേസുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും വൈദികർ വിശദീകരിച്ചു

etv bharat
kochi


Conclusion:
Last Updated : May 21, 2019, 10:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.