ETV Bharat / state

Dulquer Salmaan On King Of Kotha : 'വിജയിച്ചാൽ രണ്ടാം ഭാഗം ഉറപ്പ്'; കിംഗ് ഓഫ് കൊത്തയുടെ ഓവർ ഹൈപ്പ് ഭയപ്പെടുത്തുന്നുവെന്ന് ദുൽഖർ സൽമാൻ

author img

By

Published : Aug 22, 2023, 12:49 PM IST

Updated : Aug 22, 2023, 4:15 PM IST

Dulquer Salmaan on King-of-Kotha കിംഗ് ഓഫ് കൊത്തയുടെ മേൽ ജനങ്ങൾക്കുള്ള പ്രതീക്ഷകൾ വാനോളമാണെന്നും മലയാളികൾക്ക് ഇഷ്‌ടപ്പെടുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്നും ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ  കിംഗ് ഓഫ് കൊത്ത  അഭിലാഷ് ജോഷി  Dulquer Salmaan  king of kotha  Abhilash Joshiy  DQ New Movie  Gokul Suresh  Prasanna  Dulquer Salmaan king of kotha  ഐശ്വര്യ ലക്ഷ്‌മി
Dulquer Salmaan king of kotha

കിംഗ് ഓഫ് കൊത്തയെക്കുറിച്ച് ദുൽഖർ സൽമാൻ

എറണാകുളം : കിംഗ് ഓഫ് കൊത്ത (King of kotha) തിയേറ്ററുകളിൽ വലിയ വിജയമായാൽ രണ്ടാം ഭാഗം ഉറപ്പ് എന്ന് ദുൽഖർ സൽമാൻ (Dulquer Salmaan). കിംഗ് ഓഫ് കൊത്തയുടെ മേൽ ജനങ്ങൾക്കുള്ള പ്രതീക്ഷകൾ വാനോളമാണ് അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ ഓവർ ഹൈപ്പ് ഭയപ്പെടുത്തുന്നുണ്ടെന്നും കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ ദുൽഖർ പറഞ്ഞു Dulquer Salmaan on king of kotha).

ജീവിതത്തിന്‍റെ ഒരു വർഷക്കാലമാണ് കിംഗ് ഓഫ് കൊത്തയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി താൻ മാറ്റിവച്ചത്. ചിത്രത്തിന്‍റെ ആശയത്തിൻമേൽ തനിക്ക് അത്രയും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് നിർമ്മാണ ചുമതലയും ഏറ്റെടുത്തത്. കൊത്തയിലെ
കഥാപാത്ര സൃഷ്‌ടികളും ഭൂമികയും ഒക്കെ തികച്ചും ഒരു സാങ്കൽപ്പിക ലോകമാണ്.

യഥാസ്ഥിതിയിൽ നിന്നും അൽപം മാറി നിൽക്കും. അതുകൊണ്ട് തന്നെ നമ്മുടെ സംസ്‌കാരവുമായി ചേർന്ന് നിൽക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. പക്ഷേ ട്രെയിലറിലും ടീസറിലും കണ്ട കൊത്തയെ ഉൾക്കൊണ്ട് ആരും വിലയിരുത്തേണ്ട കാര്യമില്ല. മലയാളികൾക്ക് ഇഷ്‌ടപ്പെടുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.

തമിഴ്, തെലുഗു, ഹിന്ദി ബിഗ് ബജറ്റ് ചിത്രങ്ങളുടെ അതേ ക്യാൻവാസിൽ തന്നെയാണ് കിംഗ് ഓഫ് കൊത്തയും ഒരുങ്ങുന്നത്. പക്ഷേ മലയാളത്തിൽ നിന്ന് ഒരു മാസ് മസാല ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യുമ്പോൾ പ്രതീക്ഷിക്കുന്ന ആശയത്തിലെ ഗുണനിലവാരം ചിത്രത്തിലുണ്ടെന്ന് ഉറപ്പ് തരുന്നുവെന്നും ദുൽഖർ പറഞ്ഞു.

തന്‍റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. വർഷത്തിൽ താൻ എത്ര പടം ചെയ്‌തു എന്നല്ല, ചെയ്‌ത പടങ്ങൾ നാഴികക്കല്ലായി തന്‍റെ കരിയറിൽ ഉണ്ടാവാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ചെയ്യുന്ന ചിത്രങ്ങളുടെ കണക്കെടുക്കാൻ താൽപര്യമില്ല. കൂടാതെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന പ്രയോഗവും പലപ്പോഴും അലോസരപ്പെടുത്തുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു.

മലയാളത്തിലേക്ക് തിരിച്ചെത്തി പ്രസന്ന : കിംഗ് ഓഫ് കൊത്തയിലൂടെ തമിഴ് നടൻ പ്രസന്നയും (Prasanna) ഒരു ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ബ്രദേഴ്‌സ് ഡേ ആയിരുന്നു ഇതിനുമുമ്പ് അദ്ദേഹം അഭിനയിച്ച ചിത്രം. കിംഗ് ഓഫ് കൊത്തയിലെ പൊലീസ് വേഷം കഴിഞ്ഞ ചിത്രത്തിലെ നെഗറ്റീവ് വേഷത്തിന്‍റെ ഇംപാക്‌ട് മലയാളികൾക്കിടയിൽ കുറയ്ക്കുമെന്ന് പ്രസന്ന അഭിപ്രായപ്പെട്ടു.

ദുൽഖർ സൽമാനും ആയി ഏകദേശം രണ്ടുദിവസം മാത്രമാണ് കോമ്പിനേഷൻ സീനുകളിൽ അഭിനയിച്ചത്. ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീക്വൻസ് ചെയ്‌തത് ഗോകുൽ സുരേഷും (Gokul Suresh) ആയിട്ടായിരുന്നു. അതുകൊണ്ടുതന്നെ ഗോകുലുമായി ആയി കൂടുതൽ ആത്മബന്ധം ഉണ്ടാക്കാൻ സാധിച്ചു. തനിക്കൊരു കുഞ്ഞനിയനെ കിട്ടിയെന്നാണ് ഗോകുലിനെ കുറിച്ച് പ്രസന്ന അഭിപ്രായപ്പെട്ടത്.

പൊലീസായി ഗോകുൽ സുരേഷ് : ചിത്രത്തിൽ പൊലീസ് വേഷത്തിൽ തന്നെയാണ് ഗോകുലും എത്തുന്നത്. വളരെയധികം ശ്രദ്ധയോടെയാണ് പൊലീസ് വേഷത്തിനായി തയ്യാറെടുത്തതെന്ന് ഗോകുൽ സുരേഷ് വ്യക്‌തമാക്കി. കാരണം താൻ പൊലീസ് വേഷത്തിൽ വരുമ്പോൾ അച്ഛൻ സുരേഷ് ഗോപിയുടെ പല കഥാപാത്രങ്ങളുടെ റഫറൻസുകൾ തനിക്ക് ബാധ്യതയായേക്കാം

പക്ഷേ സുരേഷ് ഗോപിയുടെ യാതൊരു മാനറിസങ്ങളും മുൻകാല കഥാപാത്രങ്ങളുടെ സ്വാധീനവും തന്‍റെ കഥാപാത്രത്തിലേക്ക് ഒരിക്കലും കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. കോസ്റ്റ്യൂം ട്രയൽസ് നോക്കുമ്പോൾ ഭരത്ചന്ദ്രൻ സ്റ്റൈലിൽ യൂണിഫോമിൽ ചില റഫറൻസുകൾ കൊണ്ടുവരാൻ ആലോചിച്ചിരുന്നു. പിന്നീട് അതൊക്കെ ഒഴിവാക്കുകയായിരുന്നു.

ചിത്രീകരണ വേളയിൽ ഗോകുലിന്‍റെ കാലിന് പരിക്കേറ്റിരുന്നു. ആക്ഷൻ രംഗങ്ങളും ഗാനരംഗങ്ങളും അടക്കമുള്ള സീക്വൻസുകൾ കാലിലെ വേദന മറച്ചുവെച്ചാണ് താരം അഭിനയിച്ച തീർത്തത്. അതുകൊണ്ടുതന്നെ ഗോകുലിന്‍റെ ആത്മാർഥതയെ താൻ അങ്ങേയറ്റം ഇഷ്‌ടപ്പെടുന്നുവെന്ന് ദുൽഖർ സൽമാനും അഭിപ്രായപ്പെട്ടു.

അതേസമയം ദുൽഖറും സംവിധായകൻ അഭിലാഷ് ജോഷിയും ജീവിതത്തിൽ കുറച്ചു സീരിയസാണെന്ന് ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിത്വങ്ങളാണ് ഇരുവരും. എന്നാൽ അതൊന്നും ചിത്രീകരണത്തെ ബാധിച്ചിട്ടില്ലെന്നും ഐശ്വര്യ വ്യക്‌തമാക്കി.

മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ പഴയകാല അനുഭവങ്ങൾ അദ്ദേഹം പറയാറുണ്ട്. തമാശകൾ പറയാറുണ്ട്. ഭക്ഷണ കാര്യങ്ങൾ സംസാരിക്കാറുണ്ട്. എന്നാൽ ദുൽഖർ അതിൽ നിന്നൊക്കെ വ്യത്യസ്‌തനാണ്. പക്ഷെ കഥാപാത്രങ്ങളോട് ദുൽഖർ കാണിക്കുന്ന ആത്മാർഥത തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഐശ്വര്യലക്ഷ്‌മി പറഞ്ഞു.

കിംഗ് ഓഫ് കൊത്തയെക്കുറിച്ച് ദുൽഖർ സൽമാൻ

എറണാകുളം : കിംഗ് ഓഫ് കൊത്ത (King of kotha) തിയേറ്ററുകളിൽ വലിയ വിജയമായാൽ രണ്ടാം ഭാഗം ഉറപ്പ് എന്ന് ദുൽഖർ സൽമാൻ (Dulquer Salmaan). കിംഗ് ഓഫ് കൊത്തയുടെ മേൽ ജനങ്ങൾക്കുള്ള പ്രതീക്ഷകൾ വാനോളമാണ് അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ ഓവർ ഹൈപ്പ് ഭയപ്പെടുത്തുന്നുണ്ടെന്നും കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ ദുൽഖർ പറഞ്ഞു Dulquer Salmaan on king of kotha).

ജീവിതത്തിന്‍റെ ഒരു വർഷക്കാലമാണ് കിംഗ് ഓഫ് കൊത്തയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി താൻ മാറ്റിവച്ചത്. ചിത്രത്തിന്‍റെ ആശയത്തിൻമേൽ തനിക്ക് അത്രയും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് നിർമ്മാണ ചുമതലയും ഏറ്റെടുത്തത്. കൊത്തയിലെ
കഥാപാത്ര സൃഷ്‌ടികളും ഭൂമികയും ഒക്കെ തികച്ചും ഒരു സാങ്കൽപ്പിക ലോകമാണ്.

യഥാസ്ഥിതിയിൽ നിന്നും അൽപം മാറി നിൽക്കും. അതുകൊണ്ട് തന്നെ നമ്മുടെ സംസ്‌കാരവുമായി ചേർന്ന് നിൽക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. പക്ഷേ ട്രെയിലറിലും ടീസറിലും കണ്ട കൊത്തയെ ഉൾക്കൊണ്ട് ആരും വിലയിരുത്തേണ്ട കാര്യമില്ല. മലയാളികൾക്ക് ഇഷ്‌ടപ്പെടുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.

തമിഴ്, തെലുഗു, ഹിന്ദി ബിഗ് ബജറ്റ് ചിത്രങ്ങളുടെ അതേ ക്യാൻവാസിൽ തന്നെയാണ് കിംഗ് ഓഫ് കൊത്തയും ഒരുങ്ങുന്നത്. പക്ഷേ മലയാളത്തിൽ നിന്ന് ഒരു മാസ് മസാല ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യുമ്പോൾ പ്രതീക്ഷിക്കുന്ന ആശയത്തിലെ ഗുണനിലവാരം ചിത്രത്തിലുണ്ടെന്ന് ഉറപ്പ് തരുന്നുവെന്നും ദുൽഖർ പറഞ്ഞു.

തന്‍റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. വർഷത്തിൽ താൻ എത്ര പടം ചെയ്‌തു എന്നല്ല, ചെയ്‌ത പടങ്ങൾ നാഴികക്കല്ലായി തന്‍റെ കരിയറിൽ ഉണ്ടാവാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ചെയ്യുന്ന ചിത്രങ്ങളുടെ കണക്കെടുക്കാൻ താൽപര്യമില്ല. കൂടാതെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന പ്രയോഗവും പലപ്പോഴും അലോസരപ്പെടുത്തുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു.

മലയാളത്തിലേക്ക് തിരിച്ചെത്തി പ്രസന്ന : കിംഗ് ഓഫ് കൊത്തയിലൂടെ തമിഴ് നടൻ പ്രസന്നയും (Prasanna) ഒരു ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ബ്രദേഴ്‌സ് ഡേ ആയിരുന്നു ഇതിനുമുമ്പ് അദ്ദേഹം അഭിനയിച്ച ചിത്രം. കിംഗ് ഓഫ് കൊത്തയിലെ പൊലീസ് വേഷം കഴിഞ്ഞ ചിത്രത്തിലെ നെഗറ്റീവ് വേഷത്തിന്‍റെ ഇംപാക്‌ട് മലയാളികൾക്കിടയിൽ കുറയ്ക്കുമെന്ന് പ്രസന്ന അഭിപ്രായപ്പെട്ടു.

ദുൽഖർ സൽമാനും ആയി ഏകദേശം രണ്ടുദിവസം മാത്രമാണ് കോമ്പിനേഷൻ സീനുകളിൽ അഭിനയിച്ചത്. ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീക്വൻസ് ചെയ്‌തത് ഗോകുൽ സുരേഷും (Gokul Suresh) ആയിട്ടായിരുന്നു. അതുകൊണ്ടുതന്നെ ഗോകുലുമായി ആയി കൂടുതൽ ആത്മബന്ധം ഉണ്ടാക്കാൻ സാധിച്ചു. തനിക്കൊരു കുഞ്ഞനിയനെ കിട്ടിയെന്നാണ് ഗോകുലിനെ കുറിച്ച് പ്രസന്ന അഭിപ്രായപ്പെട്ടത്.

പൊലീസായി ഗോകുൽ സുരേഷ് : ചിത്രത്തിൽ പൊലീസ് വേഷത്തിൽ തന്നെയാണ് ഗോകുലും എത്തുന്നത്. വളരെയധികം ശ്രദ്ധയോടെയാണ് പൊലീസ് വേഷത്തിനായി തയ്യാറെടുത്തതെന്ന് ഗോകുൽ സുരേഷ് വ്യക്‌തമാക്കി. കാരണം താൻ പൊലീസ് വേഷത്തിൽ വരുമ്പോൾ അച്ഛൻ സുരേഷ് ഗോപിയുടെ പല കഥാപാത്രങ്ങളുടെ റഫറൻസുകൾ തനിക്ക് ബാധ്യതയായേക്കാം

പക്ഷേ സുരേഷ് ഗോപിയുടെ യാതൊരു മാനറിസങ്ങളും മുൻകാല കഥാപാത്രങ്ങളുടെ സ്വാധീനവും തന്‍റെ കഥാപാത്രത്തിലേക്ക് ഒരിക്കലും കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. കോസ്റ്റ്യൂം ട്രയൽസ് നോക്കുമ്പോൾ ഭരത്ചന്ദ്രൻ സ്റ്റൈലിൽ യൂണിഫോമിൽ ചില റഫറൻസുകൾ കൊണ്ടുവരാൻ ആലോചിച്ചിരുന്നു. പിന്നീട് അതൊക്കെ ഒഴിവാക്കുകയായിരുന്നു.

ചിത്രീകരണ വേളയിൽ ഗോകുലിന്‍റെ കാലിന് പരിക്കേറ്റിരുന്നു. ആക്ഷൻ രംഗങ്ങളും ഗാനരംഗങ്ങളും അടക്കമുള്ള സീക്വൻസുകൾ കാലിലെ വേദന മറച്ചുവെച്ചാണ് താരം അഭിനയിച്ച തീർത്തത്. അതുകൊണ്ടുതന്നെ ഗോകുലിന്‍റെ ആത്മാർഥതയെ താൻ അങ്ങേയറ്റം ഇഷ്‌ടപ്പെടുന്നുവെന്ന് ദുൽഖർ സൽമാനും അഭിപ്രായപ്പെട്ടു.

അതേസമയം ദുൽഖറും സംവിധായകൻ അഭിലാഷ് ജോഷിയും ജീവിതത്തിൽ കുറച്ചു സീരിയസാണെന്ന് ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിത്വങ്ങളാണ് ഇരുവരും. എന്നാൽ അതൊന്നും ചിത്രീകരണത്തെ ബാധിച്ചിട്ടില്ലെന്നും ഐശ്വര്യ വ്യക്‌തമാക്കി.

മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ പഴയകാല അനുഭവങ്ങൾ അദ്ദേഹം പറയാറുണ്ട്. തമാശകൾ പറയാറുണ്ട്. ഭക്ഷണ കാര്യങ്ങൾ സംസാരിക്കാറുണ്ട്. എന്നാൽ ദുൽഖർ അതിൽ നിന്നൊക്കെ വ്യത്യസ്‌തനാണ്. പക്ഷെ കഥാപാത്രങ്ങളോട് ദുൽഖർ കാണിക്കുന്ന ആത്മാർഥത തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഐശ്വര്യലക്ഷ്‌മി പറഞ്ഞു.

Last Updated : Aug 22, 2023, 4:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.