എറണാകുളം: ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തിൽ കർശന ഇടപെടലുമായി ഹൈക്കോടതി. ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിനുള്ളിൽ നിന്ന് ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ലഹരി ഉപയോഗിച്ചവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ഗുരുതര ഭീഷണിയാണെന്നും ജസ്റ്റിസ് വിജു എബ്രഹാം ചൂണ്ടിക്കാട്ടി.
തൃശൂരിലെ കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി പിടിയിലായ സ്വകാര്യ ബസ് ഡ്രൈവർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ആണ് ഹൈക്കോടതി നിർദേശങ്ങൾ. പൊലീസും മോട്ടോർ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയാണ് ബസ് ജീവനക്കാരുടെ ലഹരി ഉപയോഗമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
ALSO READ:മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
ജൂലൈ 21 നാണ് ബസിൽ നിന്നും മയക്കുമരുന്നുമായി ഷൈൻ എന്ന ഡ്രൈവർ പിടിയിൽ ആയത്.