ETV Bharat / state

ശ്രീറാം വെങ്കിട്ടറാമിന് തിരിച്ചടി ; നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

author img

By

Published : Apr 13, 2023, 11:31 AM IST

Updated : Apr 13, 2023, 1:32 PM IST

കെ എം ബഷീര്‍ കേസില്‍ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

KM Basheer murder case  കെ എം ബഷീറിന്‍റെ കൊലപാതകം  കെ എം ബഷീർ കൊലപാതക കേസ്  Backlash to Sriram Venkitaram  Sriram Venkitaram  crime news  kerala highcourt  Homicide against Sriram Venkitaram
കെ എം ബഷീറിന്‍റെ കൊലപാതകത്തിൽ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

എറണാകുളം : ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കറോടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ശ്രീറാമിന്‍റെ സുഹൃത്ത് വഫ ഫിറോസിനെതിരായ, മദ്യപിച്ച് വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റം നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നരഹത്യാക്കുറ്റം ചുമത്താൻ പര്യാപ്‌തമായ വസ്‌തുതകൾ കേസിലുണ്ടെന്ന് കോടതി വിലയിരുത്തി. വാഹനം അമിത വേഗതയിലായിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യത്തിന്‍റെ അംശമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്ന കാരണത്താൽ നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് വിലയിരുത്തിയ കോടതി, പ്രാഥമികമായ മറ്റ് തെളിവുകള്‍ പരിഗണിക്കുമ്പോള്‍ പ്രതി മദ്യപിച്ചുകൊണ്ടാണ് വാഹനമോടിച്ചതെന്ന് വ്യക്തമാണെന്നും നിരീക്ഷിച്ചു.

മെഡിക്കൽ പരിശോധനാറിപ്പോർട്ടിൽ മദ്യത്തിന്‍റെ അംശം ഇല്ലെന്ന കാരണത്താൽ മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരം മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം ശ്രീറാമിനെതിരെ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയാണ് ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത്. 2019-ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് കെ എം ബഷീർ മരിച്ചത്.

പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് വ്യക്‌തമാക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ, ലഹരിയുടെ അളവ് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ഇല്ലാത്തത് സെക്ഷൻ 304 പ്രകാരം കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ല. ഒന്നാം പ്രതി മദ്യപിച്ച് അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രഥമദൃഷ്ട്യാ അനുമാനിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച പരിശോധനാറിപ്പോർട്ടിൽ മദ്യത്തിന്‍റെ അംശമില്ലെന്നും അതിനാൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നുമുള്ള ശ്രീറാമിന്‍റെ വാദത്തിന് മറുപടിയായിട്ടാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.

കേസിൽ കൃത്യസമയത്ത് വൈദ്യപരിശോധന നടത്തിയില്ലെന്നും അതിനാൽ സെക്ഷൻ 185 പ്രകാരമുള്ള കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്‌തമാക്കി. കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുന്നതിൽ നിന്ന് പിന്മാറാൻ വെങ്കിട്ടരാമന്‍റെ ഭാഗത്ത് നിന്ന് ശ്രമം നടന്നതായും കോടതി നിരീക്ഷിച്ചു.

ALSO READ: കെ എം ബഷീർ കേസ് : ശ്രീറാമിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കുകയും വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനുമായിരുന്നു കീഴ്‌ക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം പിൻവലിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.

സഭവത്തെ തുടർന്ന് വെങ്കിട്ടരാമനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് ആലപ്പുഴ ജില്ല കലക്‌ടറായി തിരിച്ചെടുത്തു. എന്നാൽ തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നീക്കിയിരുന്നു. നിലവിൽ സപ്ലൈകോ മാനേജർ പദവിയിലണ് ശ്രീറാം തുടരുന്നത്.

എറണാകുളം : ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കറോടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ശ്രീറാമിന്‍റെ സുഹൃത്ത് വഫ ഫിറോസിനെതിരായ, മദ്യപിച്ച് വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റം നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നരഹത്യാക്കുറ്റം ചുമത്താൻ പര്യാപ്‌തമായ വസ്‌തുതകൾ കേസിലുണ്ടെന്ന് കോടതി വിലയിരുത്തി. വാഹനം അമിത വേഗതയിലായിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യത്തിന്‍റെ അംശമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്ന കാരണത്താൽ നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് വിലയിരുത്തിയ കോടതി, പ്രാഥമികമായ മറ്റ് തെളിവുകള്‍ പരിഗണിക്കുമ്പോള്‍ പ്രതി മദ്യപിച്ചുകൊണ്ടാണ് വാഹനമോടിച്ചതെന്ന് വ്യക്തമാണെന്നും നിരീക്ഷിച്ചു.

മെഡിക്കൽ പരിശോധനാറിപ്പോർട്ടിൽ മദ്യത്തിന്‍റെ അംശം ഇല്ലെന്ന കാരണത്താൽ മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരം മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം ശ്രീറാമിനെതിരെ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയാണ് ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത്. 2019-ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് കെ എം ബഷീർ മരിച്ചത്.

പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് വ്യക്‌തമാക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ, ലഹരിയുടെ അളവ് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ഇല്ലാത്തത് സെക്ഷൻ 304 പ്രകാരം കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ല. ഒന്നാം പ്രതി മദ്യപിച്ച് അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രഥമദൃഷ്ട്യാ അനുമാനിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച പരിശോധനാറിപ്പോർട്ടിൽ മദ്യത്തിന്‍റെ അംശമില്ലെന്നും അതിനാൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നുമുള്ള ശ്രീറാമിന്‍റെ വാദത്തിന് മറുപടിയായിട്ടാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.

കേസിൽ കൃത്യസമയത്ത് വൈദ്യപരിശോധന നടത്തിയില്ലെന്നും അതിനാൽ സെക്ഷൻ 185 പ്രകാരമുള്ള കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്‌തമാക്കി. കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുന്നതിൽ നിന്ന് പിന്മാറാൻ വെങ്കിട്ടരാമന്‍റെ ഭാഗത്ത് നിന്ന് ശ്രമം നടന്നതായും കോടതി നിരീക്ഷിച്ചു.

ALSO READ: കെ എം ബഷീർ കേസ് : ശ്രീറാമിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കുകയും വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനുമായിരുന്നു കീഴ്‌ക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം പിൻവലിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.

സഭവത്തെ തുടർന്ന് വെങ്കിട്ടരാമനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് ആലപ്പുഴ ജില്ല കലക്‌ടറായി തിരിച്ചെടുത്തു. എന്നാൽ തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നീക്കിയിരുന്നു. നിലവിൽ സപ്ലൈകോ മാനേജർ പദവിയിലണ് ശ്രീറാം തുടരുന്നത്.

Last Updated : Apr 13, 2023, 1:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.