കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. കേസിലെ ആദ്യഘട്ട വിചാരണ നടപടികളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നത്.
2018 ജൂലൈ മാസം രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ചുവരെഴുത്തിനെ പറ്റിയുള്ള തർക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിന് വഴിവെച്ചത്. കുറ്റപത്രം സമർപ്പിച്ചതിൽ 16 പ്രതികളിൽ ഒമ്പതുപേരാണ് ആദ്യഘട്ടത്തിൽ കോടതി വിചാരണ നേരിടേണ്ടത്. ഒമ്പതാം പ്രതി ഷിഫാസിനെതിരെ കുറ്റം ചുമത്തുന്നതിനുള്ള നടപടികൾ പൂർത്തിയായിരുന്നു.