ETV Bharat / sports

EPL | എവർടണ് ആശ്വാസം, പ്രീമിയർ ലീഗിൽ തുടരും; ലെസ്റ്റർ സിറ്റിയും ലീഡ്‌സ് യുണൈറ്റഡും തരംതാണു

author img

By

Published : May 29, 2023, 9:20 AM IST

Updated : May 29, 2023, 10:19 AM IST

പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ബോൺമൗത്തിനെ പരാജയപ്പെടുത്തിയതോടയാണ് എവർടൺ തരംതാഴ്‌ത്തൽ ഒഴിവാക്കിയത്. അതേസമയം പോയിന്‍റ് പട്ടികയിൽ അവസാന മൂന്ന് സ്ഥാനങ്ങളിലുള്ള ലെസ്റ്റർ സിറ്റി, ലീഡ്‌സ് യുണൈറ്റഡ്, സതാംപ്‌ടൺ എന്നീ ടീമുകൾ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്‌ത്തപ്പെട്ടു.

EPL  EPL Relagation  Leicester city  Leeds United  Southampton
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തരംതാഴ്‌ത്തലിൽ നിന്ന് രക്ഷപ്പെട്ട് എവർടൺ

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തരംതാഴ്‌ത്തലിൽ നിന്ന് രക്ഷപ്പെട്ട് എവർടൺ. ലീഗിലെ അതിനിർണായകമായ അവസാന മത്സരത്തിൽ ബോൺമൗത്തിനെതിരെ 1-0 ന്‍റെ ജയത്തോടെയാണ് അടുത്ത സീസണിലും സ്ഥാനമുറപ്പിച്ചത്. ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ അബ്‌ദുലെയ് ഡൊകൗറെ നേടിയ ഗോളാണ് 69 വർഷത്തിന് ശേഷമുള്ള ആദ്യ തരംതാഴ്‌ത്തലിൽ നിന്ന് എവർടണിന് രക്ഷയായത്.

അതേസമയം വെസ്റ്റ്ഹാം യുണൈറ്റഡിനെതിരായ മത്സരത്തിൽ ജയം നേടിയെങ്കിലും ലെസ്റ്റർ സിറ്റിയും ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്‌ത്തപ്പെട്ടു. സ്വന്തം തട്ടകത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനോട് 4-1ന് പരാജയപ്പെട്ട ലീഡ്‌സ് യുണൈറ്റഡ് ഇംഗ്ലീഷ് രണ്ടാം ഡിവിഷനിൽ ലെസ്റ്റർ സിറ്റിക്കൊപ്പം ചേരും. മൂന്ന് വർഷത്തിന് ശേഷമാണ് ലീഡ്‌സിന്‍റെ ചാമ്പ്യൻഷിപ്പിലേക്കുള്ള മടക്കം. ലീഗിൽ അവസാന സ്ഥാനക്കാരായ സതാംപ്‌ടൺ നേരത്തെതന്നെ തരംതാഴ്ത്തൽ ഉറപ്പിച്ചിരുന്നു.

പ്രീമിയർ ലീഗിൽ സ്ഥാനമുറപ്പിക്കാൻ ഗുഡിസൺ പാർക്കിലെ മത്സരത്തിൽ ജയം മാത്രം ലക്ഷ്യമിട്ടാണ് എവർടൺ ഇറങ്ങിയത്. ആദ്യ പകുതിയിൽ തന്നെ എതിർ ഗോൾമുഖത്തേക്ക് നിരന്തരമായി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മത്സരത്തിന്‍റെ 57-ാം മിനിറ്റിലാണ് ഡൊകൗറെ എവർടണിന്‍റെ നിർണായക ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ ബോൺമൗത്ത് കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും എവർടൺ പ്രതിരോധം ഫലപ്രദമായി തടഞ്ഞു. കളി തീരാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ മാറ്റിയാസ് വിനയ്ക്ക് സമനില നേടാനുള്ള അവസരം ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് രക്ഷപ്പെടുത്തിയതോടെയാണ് എവർടൺ ആരാധകരുടെ ശ്വാസം തിരികെ കിട്ടിയത്. 38 മത്സരങ്ങളിൽ നിന്ന് 36 പോയിന്‍റോടെയാണ് എവർടൺ സ്ഥാനമുറപ്പിച്ചത്.

ലെസ്റ്റർ സിറ്റി ലേറ്റായി ; ലീഗിലെ അവസാന മത്സരത്തിൽ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയെങ്കിലും മുൻ ചാമ്പ്യൻമാർക്ക് പ്രീമിയർ ലീഗിൽ തുടരാൻ അത് മതിയാകില്ലായിരുന്നു. കാരണം അവസാന 17 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമാണ് നേടാനായത്. കിങ് പവർ സ്റ്റേഡിയത്തിൽ ആദ്യ ഒരു മണിക്കൂറിൽ രണ്ട് ഗോളുകളുടെ ലീഡ് നേടിയെങ്കിലും എവർടണിന്റെ മത്സരഫലം ആശ്രയിച്ചായിരുന്നു ലെസ്റ്ററിന് പ്രീമിയർ ലീഗ് സ്ഥാനം ഉറപ്പാക്കാനാകുമായിരുന്നത്. എന്നാൽ എവർടൺ ജയം നേടിയതോടെ ലെസ്റ്ററിന്‍റെ നേരിയ പ്രതീക്ഷ അസ്‌തമിച്ചു. 2014-ൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും 2016-ൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് കിരീടം നേടുകയും ചെയ്ത ലെസ്റ്റർ എവർട്ടണേക്കാൾ രണ്ട് പോയിന്റ് പിന്നിലായി 34 പോയിന്റുമായി 18-ാം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്.

More Read : പ്രീമിയർ ലീഗില്‍ നിലനിൽപ്പിനായി കനത്ത പോരാട്ടം ; ലെസ്റ്റർ സിറ്റിയുടെ പോക്ക് പുറത്തേക്കോ..?

അതേസമയം ലീഡ്‌സ് യുണൈറ്റഡിന്‍റെ നിലനിൽപ് കൂടുതൽ സങ്കീർണമായിരുന്നു. അവസാന മത്സരത്തിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ജയം മാത്രം മതിയാകുമായിരുന്നില്ല. റിലഗേഷൻ സോണിലുണ്ടായിരുന്ന എവർടൺ, ലെസ്റ്റർ സിറ്റി ടീമുകൾ തോൽവി നേരിടുകയും വേണമായിരുന്നു. എന്നാൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഹാരി കെയ്‌ൻ ഇരട്ട ഗോളുമായി തിളങ്ങിയതോടെ ലീഡ്‌സിനും പുറത്തേക്കുള്ള വഴിതുറന്നു.

സിറ്റിയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ബ്രെന്‍റ്‌ഫോർഡ് ; ആസ്റ്റൺ വില്ല ബ്രൈറ്റനെ 2-1 ന് തോൽപ്പിച്ച് ഏഴാം സ്ഥാനം ഉറപ്പിച്ചതോടെ ടോട്ടൻഹാമിന്‍റെ യൂറോപ്പ കോൺഫറൻസ് ലീഗ് സ്ഥാനം നഷ്‌ടമായി. അഞ്ച് വർഷത്തിനുള്ളിൽ നാലാം കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയെ ബ്രെന്‍റ്‌ഫോർഡ് പരാജയപ്പെടുത്തിയതോടെ 25 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള കുതിപ്പിനാണ് അന്ത്യമായത്. മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനം ഉറപ്പിച്ചു. ഗ്രാനിറ്റ് ഷാക്ക രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ ആഴ്‌സണൽ വോൾവ്‌സിനെ 5-0 ന് തകർത്തു. സതാംപ്ടണും ലിവർപൂളും 4-4ന് സമനിലയിൽ പിരിഞ്ഞു.

ALSO READ : വിൻസന്‍റ് കോംപനി ബ്രില്യൻസ്; 7 മത്സരങ്ങൾ ബാക്കി നിൽക്കെ ബേൺലി പ്രീമിയർ ലീഗിൽ തിരിച്ചെത്തി

വിൻസന്‍റ് കോംപനിയുടെ പരിശീലന മികവിൽ ചാമ്പ്യൻഷിപ്പ് ജേതാക്കളായ ബേൺലി, റണ്ണേഴ്‌സ് അപ്പ് ഷെഫീൽഡ് യുണൈറ്റഡ്, പ്ലേഓഫ് ഫൈനലിൽ കോവൻട്രി സിറ്റിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയ ലൂട്ടൺ ടൗൺ എന്നീ ടീമുകളാണ് അടുത്ത പ്രീമിയർ ലീഗ് സീസണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവർ. ഏഴ് മത്സരങ്ങൾ ബാക്കിനിൽക്കെ പ്രീമിയർ ലീഗ് സ്ഥാനമുറപ്പിച്ചിരുന്ന ബേൺലി 101 പോയിന്‍റുമായാണ് ചാമ്പ്യൻഷിപ്പ് ജേതാക്കളായത്.

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തരംതാഴ്‌ത്തലിൽ നിന്ന് രക്ഷപ്പെട്ട് എവർടൺ. ലീഗിലെ അതിനിർണായകമായ അവസാന മത്സരത്തിൽ ബോൺമൗത്തിനെതിരെ 1-0 ന്‍റെ ജയത്തോടെയാണ് അടുത്ത സീസണിലും സ്ഥാനമുറപ്പിച്ചത്. ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ അബ്‌ദുലെയ് ഡൊകൗറെ നേടിയ ഗോളാണ് 69 വർഷത്തിന് ശേഷമുള്ള ആദ്യ തരംതാഴ്‌ത്തലിൽ നിന്ന് എവർടണിന് രക്ഷയായത്.

അതേസമയം വെസ്റ്റ്ഹാം യുണൈറ്റഡിനെതിരായ മത്സരത്തിൽ ജയം നേടിയെങ്കിലും ലെസ്റ്റർ സിറ്റിയും ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്‌ത്തപ്പെട്ടു. സ്വന്തം തട്ടകത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനോട് 4-1ന് പരാജയപ്പെട്ട ലീഡ്‌സ് യുണൈറ്റഡ് ഇംഗ്ലീഷ് രണ്ടാം ഡിവിഷനിൽ ലെസ്റ്റർ സിറ്റിക്കൊപ്പം ചേരും. മൂന്ന് വർഷത്തിന് ശേഷമാണ് ലീഡ്‌സിന്‍റെ ചാമ്പ്യൻഷിപ്പിലേക്കുള്ള മടക്കം. ലീഗിൽ അവസാന സ്ഥാനക്കാരായ സതാംപ്‌ടൺ നേരത്തെതന്നെ തരംതാഴ്ത്തൽ ഉറപ്പിച്ചിരുന്നു.

പ്രീമിയർ ലീഗിൽ സ്ഥാനമുറപ്പിക്കാൻ ഗുഡിസൺ പാർക്കിലെ മത്സരത്തിൽ ജയം മാത്രം ലക്ഷ്യമിട്ടാണ് എവർടൺ ഇറങ്ങിയത്. ആദ്യ പകുതിയിൽ തന്നെ എതിർ ഗോൾമുഖത്തേക്ക് നിരന്തരമായി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മത്സരത്തിന്‍റെ 57-ാം മിനിറ്റിലാണ് ഡൊകൗറെ എവർടണിന്‍റെ നിർണായക ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ ബോൺമൗത്ത് കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും എവർടൺ പ്രതിരോധം ഫലപ്രദമായി തടഞ്ഞു. കളി തീരാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ മാറ്റിയാസ് വിനയ്ക്ക് സമനില നേടാനുള്ള അവസരം ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് രക്ഷപ്പെടുത്തിയതോടെയാണ് എവർടൺ ആരാധകരുടെ ശ്വാസം തിരികെ കിട്ടിയത്. 38 മത്സരങ്ങളിൽ നിന്ന് 36 പോയിന്‍റോടെയാണ് എവർടൺ സ്ഥാനമുറപ്പിച്ചത്.

ലെസ്റ്റർ സിറ്റി ലേറ്റായി ; ലീഗിലെ അവസാന മത്സരത്തിൽ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയെങ്കിലും മുൻ ചാമ്പ്യൻമാർക്ക് പ്രീമിയർ ലീഗിൽ തുടരാൻ അത് മതിയാകില്ലായിരുന്നു. കാരണം അവസാന 17 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമാണ് നേടാനായത്. കിങ് പവർ സ്റ്റേഡിയത്തിൽ ആദ്യ ഒരു മണിക്കൂറിൽ രണ്ട് ഗോളുകളുടെ ലീഡ് നേടിയെങ്കിലും എവർടണിന്റെ മത്സരഫലം ആശ്രയിച്ചായിരുന്നു ലെസ്റ്ററിന് പ്രീമിയർ ലീഗ് സ്ഥാനം ഉറപ്പാക്കാനാകുമായിരുന്നത്. എന്നാൽ എവർടൺ ജയം നേടിയതോടെ ലെസ്റ്ററിന്‍റെ നേരിയ പ്രതീക്ഷ അസ്‌തമിച്ചു. 2014-ൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും 2016-ൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് കിരീടം നേടുകയും ചെയ്ത ലെസ്റ്റർ എവർട്ടണേക്കാൾ രണ്ട് പോയിന്റ് പിന്നിലായി 34 പോയിന്റുമായി 18-ാം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്.

More Read : പ്രീമിയർ ലീഗില്‍ നിലനിൽപ്പിനായി കനത്ത പോരാട്ടം ; ലെസ്റ്റർ സിറ്റിയുടെ പോക്ക് പുറത്തേക്കോ..?

അതേസമയം ലീഡ്‌സ് യുണൈറ്റഡിന്‍റെ നിലനിൽപ് കൂടുതൽ സങ്കീർണമായിരുന്നു. അവസാന മത്സരത്തിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ജയം മാത്രം മതിയാകുമായിരുന്നില്ല. റിലഗേഷൻ സോണിലുണ്ടായിരുന്ന എവർടൺ, ലെസ്റ്റർ സിറ്റി ടീമുകൾ തോൽവി നേരിടുകയും വേണമായിരുന്നു. എന്നാൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഹാരി കെയ്‌ൻ ഇരട്ട ഗോളുമായി തിളങ്ങിയതോടെ ലീഡ്‌സിനും പുറത്തേക്കുള്ള വഴിതുറന്നു.

സിറ്റിയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ബ്രെന്‍റ്‌ഫോർഡ് ; ആസ്റ്റൺ വില്ല ബ്രൈറ്റനെ 2-1 ന് തോൽപ്പിച്ച് ഏഴാം സ്ഥാനം ഉറപ്പിച്ചതോടെ ടോട്ടൻഹാമിന്‍റെ യൂറോപ്പ കോൺഫറൻസ് ലീഗ് സ്ഥാനം നഷ്‌ടമായി. അഞ്ച് വർഷത്തിനുള്ളിൽ നാലാം കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയെ ബ്രെന്‍റ്‌ഫോർഡ് പരാജയപ്പെടുത്തിയതോടെ 25 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള കുതിപ്പിനാണ് അന്ത്യമായത്. മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനം ഉറപ്പിച്ചു. ഗ്രാനിറ്റ് ഷാക്ക രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ ആഴ്‌സണൽ വോൾവ്‌സിനെ 5-0 ന് തകർത്തു. സതാംപ്ടണും ലിവർപൂളും 4-4ന് സമനിലയിൽ പിരിഞ്ഞു.

ALSO READ : വിൻസന്‍റ് കോംപനി ബ്രില്യൻസ്; 7 മത്സരങ്ങൾ ബാക്കി നിൽക്കെ ബേൺലി പ്രീമിയർ ലീഗിൽ തിരിച്ചെത്തി

വിൻസന്‍റ് കോംപനിയുടെ പരിശീലന മികവിൽ ചാമ്പ്യൻഷിപ്പ് ജേതാക്കളായ ബേൺലി, റണ്ണേഴ്‌സ് അപ്പ് ഷെഫീൽഡ് യുണൈറ്റഡ്, പ്ലേഓഫ് ഫൈനലിൽ കോവൻട്രി സിറ്റിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയ ലൂട്ടൺ ടൗൺ എന്നീ ടീമുകളാണ് അടുത്ത പ്രീമിയർ ലീഗ് സീസണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവർ. ഏഴ് മത്സരങ്ങൾ ബാക്കിനിൽക്കെ പ്രീമിയർ ലീഗ് സ്ഥാനമുറപ്പിച്ചിരുന്ന ബേൺലി 101 പോയിന്‍റുമായാണ് ചാമ്പ്യൻഷിപ്പ് ജേതാക്കളായത്.

Last Updated : May 29, 2023, 10:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.