ETV Bharat / sports

ബാഴ്‌സലോണ താരം ഒബമെയാങ്ങിനെയും ഭാര്യയേയും കെട്ടിയിട്ടു; വീട് കൊള്ളയടിച്ച് ആയുധ ധാരികള്‍

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒബമെയാങ്ങിന്‍റെ ബാഴ്‌സലോണയിലെ വീട്ടില്‍ മോഷണം നടക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആഴ്‌സണല്‍ താരമായിരുന്ന പിയറെ എമെറിക് ഒബമെയാങ് ബാഴ്‌സയിലെത്തിയത്.

author img

By

Published : Aug 30, 2022, 1:13 PM IST

Pierre Emerick Aubameyang  Barcelona  Aubameyang assaulted by armed gang at home  ബാഴ്‌സലോണ  പിയറെ എമെറിക് ഒബമെയാങ്
ബാഴ്‌സലോണ താരം ഒബമെയാങ്ങിനെയും ഭാര്യയേയും കെട്ടിയിട്ടു; വീട് കൊള്ളയടിച്ച് ആയുധ ധാരികള്‍

ബാഴ്‌സലോണ: സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണ സ്‌ട്രൈക്കര്‍ പിയറെ എമെറിക് ഒബമെയാങ്ങിന്‍റെ വീട്ടില്‍ കവര്‍ച്ച. താരത്തിന്‍റെ കാസ്റ്റല്‍ഡെഫല്‍സിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന ആയുധ ധാരികളായ നാലംഗ സംഘം ഒബമെയാങ്ങിനെയും ഭാര്യയേയും ആക്രമിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്.

ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച(29.08.2022) പുലർച്ചെയെത്തിയ മോഷ്‌ടാക്കള്‍ ഇരുവരേയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച നടത്തിയതെന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു. ഇരുവർക്കും സാരമായ പരിക്കുകളേറ്റതായാണ് വിവരം.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒബമെയാങ്ങിന്‍റെ വീട്ടില്‍ മോഷണം നടക്കുന്നത്. ആദ്യ മോഷണം നടക്കുമ്പോള്‍ താരവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബാഴ്‌സലോണ പൊലീസ് അറിയിച്ചു.

ബാഴ്‌സയുടെ മുന്‍ താരങ്ങളായ ലയണൽ മെസിയുടെയും ലൂയിസ് സുവാരസിന്‍റെയും ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടിയില്‍ നിന്നും ഏകദേശം 200 മീറ്റർ അകലെ മാത്രമാണ് 33കാരനായ ഒബമെയാങ്ങിന്‍റെ വസതി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആഴ്‌സണല്‍ മുന്‍ ക്യാപ്‌റ്റന്‍ കൂടിയായ പിയറെ എമെറിക് ഒബമെയാങ് ബാഴ്‌സയിലെത്തിയത്.

അതേസമയം അടുത്തിടെ ക്ലബിന്‍റെ പോളിഷ്‌ സ്‌ട്രൈക്കര്‍ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ കൈയില്‍ നിന്ന് വാച്ച് തട്ടിയെടുത്തിരുന്നു. ഏകദേശം 56 ലക്ഷത്തിലധികം രൂപ (70,000 യൂറോ) വിലയുള്ള വാച്ചാണ് ബാഴ്‌സയുടെ പരിശീലന ഗ്രൗണ്ടിന് പുറത്തുവച്ച് കവര്‍ന്നത്.

കാറിലിരുന്ന് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെ താരത്തിന്‍റെ കൈയിലുണ്ടായിരുന്ന വാച്ച് ഒരാള്‍ തട്ടിയെടുക്കുകയായിരുന്നു. മോഷ്‌ടാവിനെ പിടികൂടിയ പൊലീസ് വാച്ച് കണ്ടെടുത്തിരുന്നു.

ബാഴ്‌സലോണ: സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണ സ്‌ട്രൈക്കര്‍ പിയറെ എമെറിക് ഒബമെയാങ്ങിന്‍റെ വീട്ടില്‍ കവര്‍ച്ച. താരത്തിന്‍റെ കാസ്റ്റല്‍ഡെഫല്‍സിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന ആയുധ ധാരികളായ നാലംഗ സംഘം ഒബമെയാങ്ങിനെയും ഭാര്യയേയും ആക്രമിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്.

ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച(29.08.2022) പുലർച്ചെയെത്തിയ മോഷ്‌ടാക്കള്‍ ഇരുവരേയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച നടത്തിയതെന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു. ഇരുവർക്കും സാരമായ പരിക്കുകളേറ്റതായാണ് വിവരം.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒബമെയാങ്ങിന്‍റെ വീട്ടില്‍ മോഷണം നടക്കുന്നത്. ആദ്യ മോഷണം നടക്കുമ്പോള്‍ താരവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബാഴ്‌സലോണ പൊലീസ് അറിയിച്ചു.

ബാഴ്‌സയുടെ മുന്‍ താരങ്ങളായ ലയണൽ മെസിയുടെയും ലൂയിസ് സുവാരസിന്‍റെയും ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടിയില്‍ നിന്നും ഏകദേശം 200 മീറ്റർ അകലെ മാത്രമാണ് 33കാരനായ ഒബമെയാങ്ങിന്‍റെ വസതി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആഴ്‌സണല്‍ മുന്‍ ക്യാപ്‌റ്റന്‍ കൂടിയായ പിയറെ എമെറിക് ഒബമെയാങ് ബാഴ്‌സയിലെത്തിയത്.

അതേസമയം അടുത്തിടെ ക്ലബിന്‍റെ പോളിഷ്‌ സ്‌ട്രൈക്കര്‍ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ കൈയില്‍ നിന്ന് വാച്ച് തട്ടിയെടുത്തിരുന്നു. ഏകദേശം 56 ലക്ഷത്തിലധികം രൂപ (70,000 യൂറോ) വിലയുള്ള വാച്ചാണ് ബാഴ്‌സയുടെ പരിശീലന ഗ്രൗണ്ടിന് പുറത്തുവച്ച് കവര്‍ന്നത്.

കാറിലിരുന്ന് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെ താരത്തിന്‍റെ കൈയിലുണ്ടായിരുന്ന വാച്ച് ഒരാള്‍ തട്ടിയെടുക്കുകയായിരുന്നു. മോഷ്‌ടാവിനെ പിടികൂടിയ പൊലീസ് വാച്ച് കണ്ടെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.