ETV Bharat / sports

Sri Lanka VS Netherlands Match Preview | വിസ്‌മയക്കുതിപ്പ് തുടരാൻ ഓറഞ്ച് പട; ആദ്യ ജയം തേടി ശ്രീലങ്ക

author img

By ETV Bharat Kerala Team

Published : Oct 21, 2023, 9:20 AM IST

Sri Lanka VS Netherlands Match Preview | ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്‌സിനെ നേരിടും. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ട ശ്രീലങ്കയ്‌ക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.

SL  Sri Lanka VS Netherlands  cricket world cup 2023  നെതർലൻഡ്‌സ് ശ്രീലങ്ക  Sri Lanka  Sri Lanka VS Netherlands Pitch Report  Pitch Report  cricket news  ICC world cup
Sri Lanka VS Netherlands Match Preview

ലഖ്‌നൗ: ഏകദിന ലോകകപ്പിൽ (cricket world cup 2023) ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ നെതർലൻഡ്‌സ് ശ്രീലങ്കയെ നേരിടും. രാവിലെ 10.30ന് ലഖ്‌നൗ ഏകന സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കരുത്തരായ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച വമ്പുമായാണ് നെതർലൻഡ്‌സ് എത്തുന്നതെങ്കിൽ ആദ്യ ജയം ലക്ഷ്യമിട്ടാണ് ശ്രീലങ്ക ഇന്നിറങ്ങുന്നത് (Sri Lanka VS Netherlands Match Preview).

മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്ക് ഏറെ നിര്‍ണായകമായ മത്സരമാണിത്. ലോകകപ്പിലെ പ്രാഥമിക ഘട്ടം നാലാം റൗണ്ടിന്‍റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഒരു ജയം പോലും നേടാനാകാത്ത ഏക ടീം ശ്രീലങ്കയാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും അവർ തോൽവി വഴങ്ങി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ് തുടങ്ങിയ ലങ്ക, പാകിസ്ഥാൻ, ഓസ്‌ട്രേലിയ ടീമുകൾക്കും മുന്നിലും അടിയറവ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജയത്തിന്‍റെ ആത്മവിശ്വാസത്തോടെ എത്തുന്ന നെതർലൻഡ്‌സിനെതിരായ മത്സരം ശ്രീലങ്കയ്‌ക്ക് നിർണായകമാണ്. എന്നാൽ ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കം മുതലെടുക്കാൻ കഴിയാത്ത മധ്യനിരയുടെ പ്രകടനം ടീമിന്‍റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ പ്രധാനമാണ്. ഓസ്‌ട്രേലിയ്‌ക്കെതിരെ ആദ്യ വിക്കറ്റിൽ 125 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും പിന്നീടങ്ങോട്ട് ടീമിന്‍റെ കൂട്ടത്തകർച്ചയായിരുന്നു. സ്‌കോർബോർഡിൽ 85 റൺസ് ചേർക്കുന്നതിനിടെ ബാക്കി ഒമ്പത് വിക്കറ്റുകളും നഷ്‌ടമായ ശ്രീലങ്ക 209 റൺസിലേക്ക് ചുരുങ്ങുകയായിരുന്നു.

റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത ബൗളര്‍മാരും ലങ്ക നേരിടുന്ന വെല്ലുവിളിയാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 428 റണ്‍സ് വഴങ്ങിയ ലങ്കന്‍ ബൗളര്‍മാര്‍ക്ക് രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെ 345 റണ്‍സ് പ്രതിരോധിക്കാനും സാധിച്ചിരുന്നില്ല. പരിക്കേറ്റ നായകന്‍ ദസുന്‍ ഷനക പുറത്തായ സാഹചര്യത്തില്‍ കുശാല്‍ മെന്‍ഡിസിന് കീഴിലാണ് ശ്രീലങ്ക കളിക്കുന്നത്.

പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളോട് തോല്‍വി വഴങ്ങിയ നെതര്‍ലന്‍ഡ്‌സ് ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് വിജയവഴിയിൽ തിരികെയെത്തിയത്. ഓൾ റൗണ്ട് പ്രകടനത്തിലാണ് നെതർലൻഡ്‌സ് പ്രോട്ടീസിനെ അട്ടിമറിച്ചത്. മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന നായകൻ സ്കോട്ട് എഡ്വേർഡ്സിന്‍റെ പ്രകടനത്തിലാണ് ഓറഞ്ച് പടയുടെ പ്രതീക്ഷ.

റോളോഫ് വാൻഡർ മെർവിന്‍റെ ഓൾറൗണ്ടർ മികവും ടീമിന്‍റെ പ്രകടനത്തിൽ നിർണായകമാണ്. പ്രോട്ടീസിനെതിരെ ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ താരം 19 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 29 റൺസും ബൗളിങ്ങിൽ ടെംബ ബാവുമ, റസ്സി വാൻഡർ ഡസൻ എന്നിവരുടെ വിക്കറ്റുകളും നേടിയിരുന്നു. മൂന്ന് മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ബാസ് ഡി ലീഡാണ് ബൗളിങ് നിരയ്‌ക്ക് കരുത്തേകുന്നത്. കൂടാതെ കോളിൻ അക്കർമാൻ പോൾ വാൻ മീകെരെൻ എന്നിവരും മികച്ച രീതിയിലാണ് പന്തെറിയുന്നത്.

നേർക്കുനേർ പോരാട്ടം; നെതർലൻഡ്‌സും ശ്രീലങ്കയും ഏകദിന മത്സരത്തിൽ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങളിലും ശ്രീലങ്കയ്‌ക്കായിരുന്നു വിജയം. ഏകദിനത്തിലെ ശ്രീലങ്കയുടെ ഏറ്റവും ഉയർന്ന സ്‌കോർ പിറന്നതും ഡച്ച് ടീമിനെതിരെയാണ്. 2006-ൽ നടന്ന മത്സരത്തിൽ സനത് ജയസൂര്യയുടെ സെഞ്ച്വറി മികവിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 443 റൺസാണ് അടിച്ചെടുത്തത്.

പിച്ച് റിപ്പോർട്ട് (Pitch Report): അടൽ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബൗളർമാരെ പിന്തുണയ്‌ക്കും. ഈ സ്റ്റേഡിയത്തിൽ നടന്ന അവസാന പത്ത് മത്സരങ്ങളിലെ ആദ്യ ഇന്നിങ്‌സിലെ ശരാരശരി സ്‌കോർ 262 ആണ്. തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മഴയ്‌ക്ക് സാധ്യതയില്ല.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ് (Cricket World Cup 2023 Sri Lanka Squad): കുശാല്‍ മെൻഡിസ്, കുശാല്‍ പെരേര, സദീര സമരവിക്രമ, ലഹിരു കുമാര പാതും നിസ്സങ്ക, ചരിത് അസലങ്ക, ദിമുത് കരുണരത്‌നെ, ദസുൻ ഷനക (ക്യാപ്‌റ്റന്‍), ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ധനഞ്ജയ ഡി സിൽവ, മതീഷ പതിരണ, ദുഷൻ ഹേമന്ത, ദില്‍ഷന്‍ മധുഷങ്ക, കസുൻ രജിത.

നെതര്‍ലന്‍ഡ്‌സ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Cricket World Cup 2023 Netherlands Squad): വിക്രം സിങ്, മാക്‌സ് ഒഡൗഡ്, സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റന്‍), തേജ നിദാമനുരു, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, ലോഗൻ വാൻ ബീക്ക്, പോൾ വാൻ മീകെരെൻ, റോലോഫ് വാൻ ഡെർ മെർവെ, സാഖിബ് സുൽഫിഖര്‍, ആര്യൻ ദത്ത്, ഷാരിസ് അഹമ്മദ്, റയാൻ ക്ലെയ്‌ൻ, സിബ്രാൻഡ് ഏംഗൽബ്രെച്ച്‌, വെസ്‌ലി ബറേസി.

ലഖ്‌നൗ: ഏകദിന ലോകകപ്പിൽ (cricket world cup 2023) ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ നെതർലൻഡ്‌സ് ശ്രീലങ്കയെ നേരിടും. രാവിലെ 10.30ന് ലഖ്‌നൗ ഏകന സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കരുത്തരായ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച വമ്പുമായാണ് നെതർലൻഡ്‌സ് എത്തുന്നതെങ്കിൽ ആദ്യ ജയം ലക്ഷ്യമിട്ടാണ് ശ്രീലങ്ക ഇന്നിറങ്ങുന്നത് (Sri Lanka VS Netherlands Match Preview).

മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്ക് ഏറെ നിര്‍ണായകമായ മത്സരമാണിത്. ലോകകപ്പിലെ പ്രാഥമിക ഘട്ടം നാലാം റൗണ്ടിന്‍റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഒരു ജയം പോലും നേടാനാകാത്ത ഏക ടീം ശ്രീലങ്കയാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും അവർ തോൽവി വഴങ്ങി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ് തുടങ്ങിയ ലങ്ക, പാകിസ്ഥാൻ, ഓസ്‌ട്രേലിയ ടീമുകൾക്കും മുന്നിലും അടിയറവ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജയത്തിന്‍റെ ആത്മവിശ്വാസത്തോടെ എത്തുന്ന നെതർലൻഡ്‌സിനെതിരായ മത്സരം ശ്രീലങ്കയ്‌ക്ക് നിർണായകമാണ്. എന്നാൽ ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കം മുതലെടുക്കാൻ കഴിയാത്ത മധ്യനിരയുടെ പ്രകടനം ടീമിന്‍റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ പ്രധാനമാണ്. ഓസ്‌ട്രേലിയ്‌ക്കെതിരെ ആദ്യ വിക്കറ്റിൽ 125 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും പിന്നീടങ്ങോട്ട് ടീമിന്‍റെ കൂട്ടത്തകർച്ചയായിരുന്നു. സ്‌കോർബോർഡിൽ 85 റൺസ് ചേർക്കുന്നതിനിടെ ബാക്കി ഒമ്പത് വിക്കറ്റുകളും നഷ്‌ടമായ ശ്രീലങ്ക 209 റൺസിലേക്ക് ചുരുങ്ങുകയായിരുന്നു.

റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത ബൗളര്‍മാരും ലങ്ക നേരിടുന്ന വെല്ലുവിളിയാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 428 റണ്‍സ് വഴങ്ങിയ ലങ്കന്‍ ബൗളര്‍മാര്‍ക്ക് രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെ 345 റണ്‍സ് പ്രതിരോധിക്കാനും സാധിച്ചിരുന്നില്ല. പരിക്കേറ്റ നായകന്‍ ദസുന്‍ ഷനക പുറത്തായ സാഹചര്യത്തില്‍ കുശാല്‍ മെന്‍ഡിസിന് കീഴിലാണ് ശ്രീലങ്ക കളിക്കുന്നത്.

പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളോട് തോല്‍വി വഴങ്ങിയ നെതര്‍ലന്‍ഡ്‌സ് ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് വിജയവഴിയിൽ തിരികെയെത്തിയത്. ഓൾ റൗണ്ട് പ്രകടനത്തിലാണ് നെതർലൻഡ്‌സ് പ്രോട്ടീസിനെ അട്ടിമറിച്ചത്. മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന നായകൻ സ്കോട്ട് എഡ്വേർഡ്സിന്‍റെ പ്രകടനത്തിലാണ് ഓറഞ്ച് പടയുടെ പ്രതീക്ഷ.

റോളോഫ് വാൻഡർ മെർവിന്‍റെ ഓൾറൗണ്ടർ മികവും ടീമിന്‍റെ പ്രകടനത്തിൽ നിർണായകമാണ്. പ്രോട്ടീസിനെതിരെ ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ താരം 19 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 29 റൺസും ബൗളിങ്ങിൽ ടെംബ ബാവുമ, റസ്സി വാൻഡർ ഡസൻ എന്നിവരുടെ വിക്കറ്റുകളും നേടിയിരുന്നു. മൂന്ന് മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ബാസ് ഡി ലീഡാണ് ബൗളിങ് നിരയ്‌ക്ക് കരുത്തേകുന്നത്. കൂടാതെ കോളിൻ അക്കർമാൻ പോൾ വാൻ മീകെരെൻ എന്നിവരും മികച്ച രീതിയിലാണ് പന്തെറിയുന്നത്.

നേർക്കുനേർ പോരാട്ടം; നെതർലൻഡ്‌സും ശ്രീലങ്കയും ഏകദിന മത്സരത്തിൽ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങളിലും ശ്രീലങ്കയ്‌ക്കായിരുന്നു വിജയം. ഏകദിനത്തിലെ ശ്രീലങ്കയുടെ ഏറ്റവും ഉയർന്ന സ്‌കോർ പിറന്നതും ഡച്ച് ടീമിനെതിരെയാണ്. 2006-ൽ നടന്ന മത്സരത്തിൽ സനത് ജയസൂര്യയുടെ സെഞ്ച്വറി മികവിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 443 റൺസാണ് അടിച്ചെടുത്തത്.

പിച്ച് റിപ്പോർട്ട് (Pitch Report): അടൽ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബൗളർമാരെ പിന്തുണയ്‌ക്കും. ഈ സ്റ്റേഡിയത്തിൽ നടന്ന അവസാന പത്ത് മത്സരങ്ങളിലെ ആദ്യ ഇന്നിങ്‌സിലെ ശരാരശരി സ്‌കോർ 262 ആണ്. തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മഴയ്‌ക്ക് സാധ്യതയില്ല.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ് (Cricket World Cup 2023 Sri Lanka Squad): കുശാല്‍ മെൻഡിസ്, കുശാല്‍ പെരേര, സദീര സമരവിക്രമ, ലഹിരു കുമാര പാതും നിസ്സങ്ക, ചരിത് അസലങ്ക, ദിമുത് കരുണരത്‌നെ, ദസുൻ ഷനക (ക്യാപ്‌റ്റന്‍), ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ധനഞ്ജയ ഡി സിൽവ, മതീഷ പതിരണ, ദുഷൻ ഹേമന്ത, ദില്‍ഷന്‍ മധുഷങ്ക, കസുൻ രജിത.

നെതര്‍ലന്‍ഡ്‌സ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Cricket World Cup 2023 Netherlands Squad): വിക്രം സിങ്, മാക്‌സ് ഒഡൗഡ്, സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റന്‍), തേജ നിദാമനുരു, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, ലോഗൻ വാൻ ബീക്ക്, പോൾ വാൻ മീകെരെൻ, റോലോഫ് വാൻ ഡെർ മെർവെ, സാഖിബ് സുൽഫിഖര്‍, ആര്യൻ ദത്ത്, ഷാരിസ് അഹമ്മദ്, റയാൻ ക്ലെയ്‌ൻ, സിബ്രാൻഡ് ഏംഗൽബ്രെച്ച്‌, വെസ്‌ലി ബറേസി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.