ETV Bharat / sports

IPL 2023 | അര്‍ധ സെഞ്ചുറിയുമായി ബട്‌ലര്‍; ചെന്നൈക്കെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി 36 പന്തില്‍ 52 റണ്‍സ് നേടി ജോസ്‌ ബട്‌ലര്‍.

author img

By

Published : Apr 12, 2023, 9:42 PM IST

IPL  IPL 2023  Chennai Super Kings vs Rajasthan Royals  IPL score updates  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍ 2023  എംഎസ്‌ ധോണി  സഞ്‌ജു സാംസണ്‍  CSK vs RR score updates  sanju samson  ms dhoni  jos buttler  ജോസ്‌ ബട്‌ലര്‍  രാജസ്ഥാൻ റോയൽസ്
ചെന്നൈക്കിതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 176 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 175 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജോസ്‌ ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.

36 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 52 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഭേദപ്പെട്ട തുടക്കമായിരുന്നു രാജസ്ഥാന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 57 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ആദ്യം മടങ്ങിയത്.

ആകാശ് സിങ്‌ എറിഞ്ഞ ആദ്യ ഓവറില്‍ ഇരട്ട ബൗണ്ടറികളുമായാണ് ജയ്‌സ്വാള്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറിന്‍റെ നാലാം പന്തില്‍ താരത്തെ മടക്കി തുഷാർ ദേശ്‌പാണ്ഡെ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത ജയ്‌സ്വാളിനെ മിഡ് ഓഫില്‍ ശിവം ദുബെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് ഒന്നിച്ച ദേവദത്ത് പടിക്കലും ജോസ് ബട്‌ലറും രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ പടിക്കല്‍ വീണു. 26 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 38 റണ്‍സ് നേടിയ താരത്തെ രവീന്ദ്ര ജഡേജ ഡെവോണ്‍ കോണ്‍വെയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിനെയും തിരിച്ച് കയറ്റിയ ജഡേജ രാജസ്ഥാന് ഇരട്ട പ്രഹരം നല്‍കി.

രണ്ട് പന്തുകള്‍ നേരിട്ട സഞ്‌ജുവിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്‌ജു സംപൂജ്യനായി മടങ്ങുന്നത്. ഈ സമയം 88 റണ്‍സാണ് ടീം ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ അശ്വിനൊപ്പം ചേര്‍ന്ന ബട്‌ലര്‍ 12-ാം ഓവറില്‍ രാജസ്ഥാനെ നൂറ് കടത്തി. ഏറെ ശ്രദ്ധയോടെയായിരുന്നു അശ്വിന്‍ തുടങ്ങിയത്.

15-ാം ഓവറില്‍ ആകാശ് സിങ്ങിനെതിരെ തുടര്‍ച്ചയായ രണ്ട് സിക്‌സുകളുമായി താരം ഗിയര്‍ മാറ്റി. എന്നാല്‍ ഈ ഓവറിന്‍റെ അസാന പന്തില്‍ സിസന്ദ മഗല പിടികൂടിയ താരം മടങ്ങി. 22 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 30 റണ്‍സാണ് അശ്വിന്‍ നേടിയത്.

16-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ബട്‌ലര്‍ അര്‍ധ സെഞ്ചുറി തികച്ചു. തൊട്ടടുത്ത അടുത്ത ഓവറിന്‍റെ രണ്ടാം പന്തില്‍ ബട്‌ലര്‍ മടങ്ങുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സായിരുന്നു രാജസ്ഥാന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. മൊയിന്‍ അലിക്കായിരുന്നു വിക്കറ്റ്. ധ്രുവ് ജുറെൽ (6 പന്തില്‍ 4), ജേസൺ ഹോൾഡർ (1 പന്തില്‍ 0), ആദം സാംപ (1 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഷിമ്രോൺ ഹെറ്റ്‌മെയർ (18 പന്തില്‍ 30) പുറത്താവാതെ നിന്നു. ചെന്നൈക്കായി ആകാശ് സിങ്, തുഷാര്‍ ദേശ്‌പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

രാജസ്ഥാൻ റോയൽസ് (പ്ലേയിങ്‌ ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ്‌ ബട്‌ലര്‍, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, കുൽദീപ് സെൻ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചഹൽ.

ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ്‌ ഇലവൻ): ഡെവൺ കോൺവേ, റിതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), സിസന്ദ മഗല, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സിങ്‌.

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 176 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 175 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജോസ്‌ ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.

36 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 52 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഭേദപ്പെട്ട തുടക്കമായിരുന്നു രാജസ്ഥാന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 57 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ആദ്യം മടങ്ങിയത്.

ആകാശ് സിങ്‌ എറിഞ്ഞ ആദ്യ ഓവറില്‍ ഇരട്ട ബൗണ്ടറികളുമായാണ് ജയ്‌സ്വാള്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറിന്‍റെ നാലാം പന്തില്‍ താരത്തെ മടക്കി തുഷാർ ദേശ്‌പാണ്ഡെ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത ജയ്‌സ്വാളിനെ മിഡ് ഓഫില്‍ ശിവം ദുബെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് ഒന്നിച്ച ദേവദത്ത് പടിക്കലും ജോസ് ബട്‌ലറും രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ പടിക്കല്‍ വീണു. 26 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 38 റണ്‍സ് നേടിയ താരത്തെ രവീന്ദ്ര ജഡേജ ഡെവോണ്‍ കോണ്‍വെയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിനെയും തിരിച്ച് കയറ്റിയ ജഡേജ രാജസ്ഥാന് ഇരട്ട പ്രഹരം നല്‍കി.

രണ്ട് പന്തുകള്‍ നേരിട്ട സഞ്‌ജുവിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്‌ജു സംപൂജ്യനായി മടങ്ങുന്നത്. ഈ സമയം 88 റണ്‍സാണ് ടീം ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ അശ്വിനൊപ്പം ചേര്‍ന്ന ബട്‌ലര്‍ 12-ാം ഓവറില്‍ രാജസ്ഥാനെ നൂറ് കടത്തി. ഏറെ ശ്രദ്ധയോടെയായിരുന്നു അശ്വിന്‍ തുടങ്ങിയത്.

15-ാം ഓവറില്‍ ആകാശ് സിങ്ങിനെതിരെ തുടര്‍ച്ചയായ രണ്ട് സിക്‌സുകളുമായി താരം ഗിയര്‍ മാറ്റി. എന്നാല്‍ ഈ ഓവറിന്‍റെ അസാന പന്തില്‍ സിസന്ദ മഗല പിടികൂടിയ താരം മടങ്ങി. 22 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 30 റണ്‍സാണ് അശ്വിന്‍ നേടിയത്.

16-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ബട്‌ലര്‍ അര്‍ധ സെഞ്ചുറി തികച്ചു. തൊട്ടടുത്ത അടുത്ത ഓവറിന്‍റെ രണ്ടാം പന്തില്‍ ബട്‌ലര്‍ മടങ്ങുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സായിരുന്നു രാജസ്ഥാന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. മൊയിന്‍ അലിക്കായിരുന്നു വിക്കറ്റ്. ധ്രുവ് ജുറെൽ (6 പന്തില്‍ 4), ജേസൺ ഹോൾഡർ (1 പന്തില്‍ 0), ആദം സാംപ (1 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഷിമ്രോൺ ഹെറ്റ്‌മെയർ (18 പന്തില്‍ 30) പുറത്താവാതെ നിന്നു. ചെന്നൈക്കായി ആകാശ് സിങ്, തുഷാര്‍ ദേശ്‌പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

രാജസ്ഥാൻ റോയൽസ് (പ്ലേയിങ്‌ ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ്‌ ബട്‌ലര്‍, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, കുൽദീപ് സെൻ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചഹൽ.

ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ്‌ ഇലവൻ): ഡെവൺ കോൺവേ, റിതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), സിസന്ദ മഗല, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സിങ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.