ETV Bharat / sports

IPL 2023 | 'ഈഡനിലെ മഞ്ഞക്കടല്‍ അയാള്‍ക്ക് വേണ്ടി, കിഴക്കിന്‍റെ രാജാവിന്, എംഎസ്‌ ധോണിക്ക്'

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‍റെ തട്ടകമായ ഈഡന്‍ഗാര്‍ഡന്‍സില്‍ ചെന്നൈ കളിക്കാന്‍ എത്തിയപ്പോള്‍ മഞ്ഞക്കടലായി. കരിയറിന്‍റെ അവസാനത്തിലാണെന്ന് സൂചന നല്‍കിയ എംഎസ്‌ ധോണി എന്ന ഇതിഹാസ താരത്തിന് ആരാധകര്‍ നല്‍കിയ ആദരവാണിതെന്നാണ് വിലയിരുത്തല്‍.

author img

By

Published : Apr 24, 2023, 8:53 PM IST

IPL 2023  KKR vs CSK  Eden Gardens  MS Dhoni  ravi shastri  Eden Gardens Turns Yellow  എംഎസ്‌ ധോണി  ഈഡന്‍ഗാര്‍ഡന്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ്  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  രവി ശാസ്‌ത്രി  ഐപിഎല്‍  ഐപിഎല്‍ 2023  kolkata knight riders vs chennai super kings  kolkata knight riders  chennai super kings
'ഈഡനിലെ മഞ്ഞക്കടല്‍ അയാള്‍ക്ക് വേണ്ടി, കിഴക്കിന്‍റെ രാജാവിന്, എംഎസ്‌ ധോണിക്ക്'

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 49 റണ്‍സിന്‍റെ വമ്പന്‍ വിജയം നേടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കഴിഞ്ഞിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ തട്ടകമായ ഈഡന്‍ഗാര്‍ഡന്‍സിലാണ് മത്സരം നടന്നതെങ്കിലും സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ മഞ്ഞക്കടലായിരുന്നു. മത്സരത്തിന് മുന്നോടിയായി 67,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ഏറെ സീറ്റുകളിലും കൊല്‍ക്കത്ത തങ്ങളുടെ കൊടികള്‍ വച്ചിരുന്നുവെന്നാണ് പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍.

എന്നാൽ ടോസിനുമുമ്പ് കാണികൾ സ്റ്റേഡിയം നിറഞ്ഞപ്പോൾ, അവയെല്ലാം അപ്രത്യക്ഷമാവുകയും ചെന്നൈയുടെ മഞ്ഞ നിറം പടരുകയുമായിരുന്നു. ഈഡനില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അന്തരീക്ഷമാണിത്. ഒരു പക്ഷേ ഐതിഹാസികമായ സ്റ്റേഡിയത്തില്‍ തന്‍റെ അവസാന മത്സരത്തിനിറങ്ങിയ എംഎസ് ധോണി എന്ന ഇതിഹാസത്തിന് ആരാധകര്‍ നല്‍കിയ സ്‌നേഹമാവാമിതെന്നാണ് വിലയിരുത്തല്‍.

ധോണി തന്‍റെ അവസാന സീസണാണ് കളിക്കുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും ഔദ്യോഗികമായ ഒരു അറിയിപ്പും ഇതേവരെ ഉണ്ടായിട്ടില്ല. എന്നാല്‍ കരിയറിന്‍റെ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ 41-കാരനായ താരം സൂചന നല്‍കിയിരുന്നു. ചെപ്പോക്കില്‍ ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഇതു തന്‍റെ ഐപിഎല്‍ കരിയറിന്‍റെ അവസാനമാണെന്ന തരത്തിലുള്ള പ്രസ്‌താവന ധോണി നടത്തിയത്.

'എന്‍റെ കരിയറിന്‍റെ അവസാനഘട്ടമാണിത്. അതെത്രത്തോളം ആസ്വാദ്യകരമാക്കാന്‍ കഴിയുമോ, അതാണ് പ്രധാനം. ചെന്നൈ ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും പിന്തുണയും നല്‍കി' - എന്നായിരുന്നു ധോണി പറഞ്ഞത്.

ഈഡനില്‍ നിറഞ്ഞ് കവിഞ്ഞ ആരാധക സ്‌നേഹത്തിന് ധോണി നന്ദി പറയുകയും ചെയ്‌തിരുന്നു. ടോസിന് ശേഷമായിരുന്നു ധോണിയുടെ വാക്കുകള്‍. "ഈ പിന്തുണയ്‌ക്ക് ഞാൻ നന്ദി പറയുന്നു. ഇന്ന് ഇവിടെയെത്തിയവരില്‍ ഭൂരിഭാഗവും അടുത്ത തവണ കെകെആർ ജഴ്‌സിയിൽ വരും.

ഈ ജനക്കൂട്ടം എനിക്ക് യാത്രയയപ്പ് നൽകാനാണ് ശ്രമിക്കുന്നത്, അതിനാൽ ഏവര്‍ക്കും ഒരുപാട് നന്ദി", ധോണി പറഞ്ഞു. ധോണിയുടെ ഈ അഭിപ്രായത്തെ കമന്‍ററിയിലുണ്ടായിരുന്ന രവി ശാസ്‌ത്രിയും പിന്തുണച്ചു. ഏറെ ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. "ഇത് ഈഡനിലെ മഞ്ഞക്കടലാണ്, ഒരു മനുഷ്യനുള്ള ആദരവ്. അവൻ കിഴക്കിന്‍റെ രാജാവാണ്, അത് എംഎസ് ധോണിയാണ്", ശാസ്‌ത്രി പറഞ്ഞു.

സീസണില്‍ ധോണിക്ക് കീഴില്‍ മികച്ച കുതിപ്പാണ് ചെന്നൈ നടത്തുന്നത്. കളിച്ച ആദ്യ മത്സരത്തില്‍ തോറ്റുകൊണ്ട് തുടങ്ങിയ ചെന്നൈ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ്. ഏഴ്‌ മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയത്തോടെ 10 പോയിന്‍റാണ് സംഘത്തിനുള്ളത്.

കൊല്‍ക്കത്തയ്‌ക്കെതിരായ വിജയത്തോടെയാണ് ഏറെ നാളായി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടര്‍ന്നിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ചെന്നൈ ഒന്നാം സ്ഥാനത്ത് എത്തിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 235 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസെന്ന നിലയില്‍ ഒതുങ്ങി.

ALSO READ: ദുപ്പട്ടകൊണ്ട് വയര്‍ മറച്ച് സാക്ഷി ധോണി; സംശയക്കണ്ണുമായി സ്വകാര്യതയിലേക്ക് കടന്നുകയറി ഒരു സംഘം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 49 റണ്‍സിന്‍റെ വമ്പന്‍ വിജയം നേടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കഴിഞ്ഞിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ തട്ടകമായ ഈഡന്‍ഗാര്‍ഡന്‍സിലാണ് മത്സരം നടന്നതെങ്കിലും സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ മഞ്ഞക്കടലായിരുന്നു. മത്സരത്തിന് മുന്നോടിയായി 67,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ഏറെ സീറ്റുകളിലും കൊല്‍ക്കത്ത തങ്ങളുടെ കൊടികള്‍ വച്ചിരുന്നുവെന്നാണ് പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍.

എന്നാൽ ടോസിനുമുമ്പ് കാണികൾ സ്റ്റേഡിയം നിറഞ്ഞപ്പോൾ, അവയെല്ലാം അപ്രത്യക്ഷമാവുകയും ചെന്നൈയുടെ മഞ്ഞ നിറം പടരുകയുമായിരുന്നു. ഈഡനില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അന്തരീക്ഷമാണിത്. ഒരു പക്ഷേ ഐതിഹാസികമായ സ്റ്റേഡിയത്തില്‍ തന്‍റെ അവസാന മത്സരത്തിനിറങ്ങിയ എംഎസ് ധോണി എന്ന ഇതിഹാസത്തിന് ആരാധകര്‍ നല്‍കിയ സ്‌നേഹമാവാമിതെന്നാണ് വിലയിരുത്തല്‍.

ധോണി തന്‍റെ അവസാന സീസണാണ് കളിക്കുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും ഔദ്യോഗികമായ ഒരു അറിയിപ്പും ഇതേവരെ ഉണ്ടായിട്ടില്ല. എന്നാല്‍ കരിയറിന്‍റെ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ 41-കാരനായ താരം സൂചന നല്‍കിയിരുന്നു. ചെപ്പോക്കില്‍ ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഇതു തന്‍റെ ഐപിഎല്‍ കരിയറിന്‍റെ അവസാനമാണെന്ന തരത്തിലുള്ള പ്രസ്‌താവന ധോണി നടത്തിയത്.

'എന്‍റെ കരിയറിന്‍റെ അവസാനഘട്ടമാണിത്. അതെത്രത്തോളം ആസ്വാദ്യകരമാക്കാന്‍ കഴിയുമോ, അതാണ് പ്രധാനം. ചെന്നൈ ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും പിന്തുണയും നല്‍കി' - എന്നായിരുന്നു ധോണി പറഞ്ഞത്.

ഈഡനില്‍ നിറഞ്ഞ് കവിഞ്ഞ ആരാധക സ്‌നേഹത്തിന് ധോണി നന്ദി പറയുകയും ചെയ്‌തിരുന്നു. ടോസിന് ശേഷമായിരുന്നു ധോണിയുടെ വാക്കുകള്‍. "ഈ പിന്തുണയ്‌ക്ക് ഞാൻ നന്ദി പറയുന്നു. ഇന്ന് ഇവിടെയെത്തിയവരില്‍ ഭൂരിഭാഗവും അടുത്ത തവണ കെകെആർ ജഴ്‌സിയിൽ വരും.

ഈ ജനക്കൂട്ടം എനിക്ക് യാത്രയയപ്പ് നൽകാനാണ് ശ്രമിക്കുന്നത്, അതിനാൽ ഏവര്‍ക്കും ഒരുപാട് നന്ദി", ധോണി പറഞ്ഞു. ധോണിയുടെ ഈ അഭിപ്രായത്തെ കമന്‍ററിയിലുണ്ടായിരുന്ന രവി ശാസ്‌ത്രിയും പിന്തുണച്ചു. ഏറെ ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. "ഇത് ഈഡനിലെ മഞ്ഞക്കടലാണ്, ഒരു മനുഷ്യനുള്ള ആദരവ്. അവൻ കിഴക്കിന്‍റെ രാജാവാണ്, അത് എംഎസ് ധോണിയാണ്", ശാസ്‌ത്രി പറഞ്ഞു.

സീസണില്‍ ധോണിക്ക് കീഴില്‍ മികച്ച കുതിപ്പാണ് ചെന്നൈ നടത്തുന്നത്. കളിച്ച ആദ്യ മത്സരത്തില്‍ തോറ്റുകൊണ്ട് തുടങ്ങിയ ചെന്നൈ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ്. ഏഴ്‌ മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയത്തോടെ 10 പോയിന്‍റാണ് സംഘത്തിനുള്ളത്.

കൊല്‍ക്കത്തയ്‌ക്കെതിരായ വിജയത്തോടെയാണ് ഏറെ നാളായി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടര്‍ന്നിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ചെന്നൈ ഒന്നാം സ്ഥാനത്ത് എത്തിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 235 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസെന്ന നിലയില്‍ ഒതുങ്ങി.

ALSO READ: ദുപ്പട്ടകൊണ്ട് വയര്‍ മറച്ച് സാക്ഷി ധോണി; സംശയക്കണ്ണുമായി സ്വകാര്യതയിലേക്ക് കടന്നുകയറി ഒരു സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.