ETV Bharat / sports

Emerging Teams Asia Cup | ക്ലാ'സായ്' സുദര്‍ശന്‍, പാകിസ്ഥാനെയും തീര്‍ത്ത് ഇന്ത്യ എ ; ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക്

author img

By

Published : Jul 20, 2023, 11:44 AM IST

എമേര്‍ജിങ് ഏഷ്യകപ്പ് ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ എയ്‌ക്കെതിരെ എട്ട് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്

Emerging Teams Asia Cup  Emerging Asia Cup  India A  Pakistan A  India A vs Pakistan A  Sai Sudharshan  Rajvardhan Hangerkar  Nikin Jose  ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍  എമേര്‍ജിങ് ഏഷ്യ കപ്പ്  ഇന്ത്യ എ  പാകിസ്ഥാന്‍ എ  സായ് സുദര്‍ശന്‍
Emerging Teams Asia Cup

കൊളംബോ : ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പില്‍ (Emerging Asia Cup) പാകിസ്ഥാന്‍ എയ്‌ക്കെതിരെ (Pakistan A) എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ എ (India A). സായ്‌ സുദര്‍ശന്‍റെ (Sai Sudharshan) സെഞ്ച്വറിയും (104 നോട്ടൗട്ട്), നികിന്‍ ജോസിന്‍റെ (Nikin Jose) അര്‍ധസെഞ്ച്വറിയും (53) രാജ്‌വര്‍ധന്‍ ഹംഗര്‍ക്കേറിന്‍റെ (Rajvardhan Hangerkar) അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യ എ യ്‌ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. പാകിസ്ഥാന്‍ എ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറിലാണ് ഇന്ത്യ എ മറികടന്നത്.

ജയത്തോടെ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായാണ് ഇന്ത്യ എ സെമി ഫൈനലില്‍ എത്തിയത്. സെമിയില്‍ ബംഗ്ലാദേശ് എ ആണ് ഇന്ത്യയുടെ എതിരാളികള്‍. മൂന്ന് കളിയും ജയിച്ച ഇന്ത്യ എ-യ്‌ക്ക് ആറ് പോയിന്‍റാണുള്ളത്.

രണ്ട് ജയങ്ങളോടെ നാല് പോയിന്‍റ് സ്വന്തമാക്കിയ പാകിസ്ഥാന്‍ എ ടീം രണ്ടാം സ്ഥാനക്കാരായി സെമിയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. നേപ്പാള്‍ എ, യുഎഇ എ ടീമുകളാണ് ഗ്രൂപ്പിലെ അവസാന രണ്ട് സ്ഥാനക്കാര്‍.

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസമാണ് ജയത്തിലേക്ക് എത്തിയത്. അഭിഷേക് ശര്‍മയും സായ് സുദര്‍ശനും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യന്‍ എ ടീമിന് സമ്മാനിച്ചത്. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

28 പന്തില്‍ 20 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ വീഴ്‌ത്തി മുബസിര്‍ ഖാനാണ് പാകിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 12-ാം ഓവറിലാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായത്. പിന്നാലെ ക്രീസിലെത്തിയ നികിന്‍ ജോസ് സായ് സുദര്‍ശന്‍ കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ അനായാസമാണ് ഉയര്‍ത്തിയത്.

രണ്ടാം വിക്കറ്റില്‍ ഇരുവരും 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 30.2 ഓവറില്‍ സ്‌കോര്‍ 157ല്‍ നില്‍ക്കെ മെഹ്‌റന്‍ മുംതാസിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് നികിന്‍ ജോസിനെ സ്റ്റമ്പ് ചെയ്‌ത് പുറത്താക്കുകയായിരുന്നു. പിന്നീട് നായകന്‍ യാഷ് ദുളും സായ് സുദര്‍ശനും ചേര്‍ന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്താതെ ഇന്ത്യയെ ജയത്തിലെത്തിച്ചു.

സായ് സുദര്‍ശന്‍ 110 പന്തില്‍ പുറത്താകാതെ 104 റണ്‍സ് നേടി. 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. നായകന്‍ യാഷ് ദുള്‍ 19 പന്തില്‍ 21 റണ്‍സാണ് നേടിയത്.

Also Read : Dhruv Jurel | ബട്‌ലറുടെ ഗ്ലൗസുമായി ധ്രുവ് ജുറെല്‍; പാകിസ്ഥാനെതിരെ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനം

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ എ 48 ഓവറില്‍ 205 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. 48 റണ്‍സ് നേടിയ ഖാസിം അക്രമാണ് അവരുടെ ടോപ്‌ സ്‌കോറര്‍. എട്ട് ഓവറില്‍ 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹംഗര്‍ക്കേറാണ് പാക് ടീമിനെ തകര്‍ത്തത്.

കൊളംബോ : ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പില്‍ (Emerging Asia Cup) പാകിസ്ഥാന്‍ എയ്‌ക്കെതിരെ (Pakistan A) എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ എ (India A). സായ്‌ സുദര്‍ശന്‍റെ (Sai Sudharshan) സെഞ്ച്വറിയും (104 നോട്ടൗട്ട്), നികിന്‍ ജോസിന്‍റെ (Nikin Jose) അര്‍ധസെഞ്ച്വറിയും (53) രാജ്‌വര്‍ധന്‍ ഹംഗര്‍ക്കേറിന്‍റെ (Rajvardhan Hangerkar) അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യ എ യ്‌ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. പാകിസ്ഥാന്‍ എ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറിലാണ് ഇന്ത്യ എ മറികടന്നത്.

ജയത്തോടെ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായാണ് ഇന്ത്യ എ സെമി ഫൈനലില്‍ എത്തിയത്. സെമിയില്‍ ബംഗ്ലാദേശ് എ ആണ് ഇന്ത്യയുടെ എതിരാളികള്‍. മൂന്ന് കളിയും ജയിച്ച ഇന്ത്യ എ-യ്‌ക്ക് ആറ് പോയിന്‍റാണുള്ളത്.

രണ്ട് ജയങ്ങളോടെ നാല് പോയിന്‍റ് സ്വന്തമാക്കിയ പാകിസ്ഥാന്‍ എ ടീം രണ്ടാം സ്ഥാനക്കാരായി സെമിയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. നേപ്പാള്‍ എ, യുഎഇ എ ടീമുകളാണ് ഗ്രൂപ്പിലെ അവസാന രണ്ട് സ്ഥാനക്കാര്‍.

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസമാണ് ജയത്തിലേക്ക് എത്തിയത്. അഭിഷേക് ശര്‍മയും സായ് സുദര്‍ശനും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യന്‍ എ ടീമിന് സമ്മാനിച്ചത്. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

28 പന്തില്‍ 20 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ വീഴ്‌ത്തി മുബസിര്‍ ഖാനാണ് പാകിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 12-ാം ഓവറിലാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായത്. പിന്നാലെ ക്രീസിലെത്തിയ നികിന്‍ ജോസ് സായ് സുദര്‍ശന്‍ കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ അനായാസമാണ് ഉയര്‍ത്തിയത്.

രണ്ടാം വിക്കറ്റില്‍ ഇരുവരും 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 30.2 ഓവറില്‍ സ്‌കോര്‍ 157ല്‍ നില്‍ക്കെ മെഹ്‌റന്‍ മുംതാസിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് നികിന്‍ ജോസിനെ സ്റ്റമ്പ് ചെയ്‌ത് പുറത്താക്കുകയായിരുന്നു. പിന്നീട് നായകന്‍ യാഷ് ദുളും സായ് സുദര്‍ശനും ചേര്‍ന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്താതെ ഇന്ത്യയെ ജയത്തിലെത്തിച്ചു.

സായ് സുദര്‍ശന്‍ 110 പന്തില്‍ പുറത്താകാതെ 104 റണ്‍സ് നേടി. 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. നായകന്‍ യാഷ് ദുള്‍ 19 പന്തില്‍ 21 റണ്‍സാണ് നേടിയത്.

Also Read : Dhruv Jurel | ബട്‌ലറുടെ ഗ്ലൗസുമായി ധ്രുവ് ജുറെല്‍; പാകിസ്ഥാനെതിരെ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനം

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ എ 48 ഓവറില്‍ 205 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. 48 റണ്‍സ് നേടിയ ഖാസിം അക്രമാണ് അവരുടെ ടോപ്‌ സ്‌കോറര്‍. എട്ട് ഓവറില്‍ 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹംഗര്‍ക്കേറാണ് പാക് ടീമിനെ തകര്‍ത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.