ETV Bharat / international

അഫ്‌ഗാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ യുഎസ്; അന്തിമ തീരുമാനം ഏപ്രിലില്‍

author img

By

Published : Mar 23, 2023, 7:39 AM IST

അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍മാറും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയ്‌ക്കായി അവലോകന യോഗം ചേരും. നടപടികള്‍ പൂര്‍ത്തിയായി. യോഗം ചേരാന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു.

US withdrawal from Afghanistan  സൈന്യത്തെ പിന്‍വലിക്കാന്‍ യുഎസ്  അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍മാറും  യുഎസ്  പ്രസിഡന്‍റ് ജോ ബൈഡന്‍  വൈറ്റ് ഹൗസ്  Afghanistan news updates  US news updates  latest news in US
അഫ്‌ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ യുഎസ്

വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനൊരുങ്ങി യുഎസ്. ഇത് സംബന്ധിച്ച് യുഎസ് ഭരണക്കൂടം അവലോകന യോഗം നടത്തും. തുടര്‍ന്ന് അന്തിമ തീരുമാനം അടുത്ത മാസം പുറത്ത് വിടുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്‌ച അറിയിച്ചു.

2021ല്‍ യുഎസ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നെങ്കിലും രാജ്യത്തെ സുരക്ഷ കണക്കിലെടുത്ത് കുറച്ച് പേരെ അവിടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ അഫ്‌ഗാനിസ്ഥാനില്‍ നിലവിലുള്ള സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനത്തിലാണിപ്പോള്‍ യുഎസ്. സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു.

തീരുമാനം നേരത്തെ എടുത്തിരുന്നു: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്ന വിഷയം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് നടപടികള്‍ വൈകുകയായിരുന്നെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. നിലവില്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഏപ്രിലില്‍ പുറത്ത് വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ജോണ്‍ കിര്‍ബി പറഞ്ഞു.

പിന്‍വലിക്കല്‍ ഇതാദ്യമല്ല: ഇത് ആദ്യമായല്ല അഫ്‌ഗാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത്. അഫ്‌ഗാനില്‍ നിന്നും മുമ്പും സൈന്യത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് ഇത്തവണ വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. നേരത്തെ സിറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിച്ചിരുന്നു.

ഇതിന് പിന്നാലെ 2021ല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്‍റായിരുന്ന ഡോണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഏകദേശം അഫ്‌ഗാനിസ്ഥാനിലുള്ള 7000 യുഎസ് സൈന്യത്തെയാണ് അന്ന് പിന്‍വലിച്ചത്. രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കായി ചെറിയൊരു സൈന്യത്തെ നിലനിര്‍ത്തുകയും ചെയ്‌തു. 14,000 യുഎസ് സൈനികരാണ് അന്ന് അഫ്‌ഗാനിസ്ഥാനിലുണ്ടായിരുന്നത്.

യുഎസ് അഫ്‌ഗാനിസ്ഥാന്‍ അധിനിവേശം: 2001 സെപ്റ്റംബറിലാണ് അമേരിക്കയിലെ പെന്‍റഗണിലെ ലോക വ്യാപാര കേന്ദ്രം തകര്‍ക്കപ്പെട്ടത്. ഈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അഫ്‌ഗാനിസ്ഥാനില്‍ യുഎസ് സൈന്യം അധിനിവേശം നടത്തിയത്. ഇതേ തുടര്‍ന്ന് പിന്നീട് അങ്ങോട്ട് ഇരു രാജ്യങ്ങളും തമ്മില്‍ നിരന്തരം യുദ്ധങ്ങള്‍ നടത്തി കൊണ്ടേയിരുന്നു.

also read: അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു ; അപകടം സ്‌കൂള്‍ ഗേറ്റിന് സമീപം നിൽക്കുമ്പോള്‍

അഫ്‌ഗാനിസ്ഥാന്‍ വിട്ട് യുഎസിലെ ഓരോ സൈനികനും പിന്‍മാറുന്നത് വരെ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് അഫ്‌ഗാനിസ്ഥാന്‍ പറഞ്ഞു. 'ഒരിക്കലും ഒടുങ്ങാത്ത യുദ്ധം' എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അന്ന് പറഞ്ഞിരുന്നത്.

ആയിരങ്ങള്‍ ഓര്‍മയായ ഭീകരതക്കെതിരായ യുദ്ധം: ഭീകരതയ്‌ക്ക് എതിരായ യുദ്ധം എന്ന് പേരിട്ട് വിളിച്ച് അമേരിക്ക അഫ്‌ഗാനിസ്ഥാനുമായി നടത്തിയ ഇടപെടലില്‍ പതിനായിര കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പുറത്ത് വിട്ട കണക്ക് പ്രകാരം 38,480 സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റതായാണ് അന്ന് മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഫ്‌ഗാനിസ്ഥാനില്‍ മാത്രം 5252 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നാണ് റിപ്പോര്‍ട്ട്.

also read: റമദാനില്‍ മുസ്‌ലിങ്ങള്‍ ചെയ്യുന്നതെന്ത്? വ്രതവും ഇസ്‌ലാമിക ജീവിതവും

വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനൊരുങ്ങി യുഎസ്. ഇത് സംബന്ധിച്ച് യുഎസ് ഭരണക്കൂടം അവലോകന യോഗം നടത്തും. തുടര്‍ന്ന് അന്തിമ തീരുമാനം അടുത്ത മാസം പുറത്ത് വിടുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്‌ച അറിയിച്ചു.

2021ല്‍ യുഎസ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നെങ്കിലും രാജ്യത്തെ സുരക്ഷ കണക്കിലെടുത്ത് കുറച്ച് പേരെ അവിടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ അഫ്‌ഗാനിസ്ഥാനില്‍ നിലവിലുള്ള സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനത്തിലാണിപ്പോള്‍ യുഎസ്. സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു.

തീരുമാനം നേരത്തെ എടുത്തിരുന്നു: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്ന വിഷയം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് നടപടികള്‍ വൈകുകയായിരുന്നെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. നിലവില്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഏപ്രിലില്‍ പുറത്ത് വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ജോണ്‍ കിര്‍ബി പറഞ്ഞു.

പിന്‍വലിക്കല്‍ ഇതാദ്യമല്ല: ഇത് ആദ്യമായല്ല അഫ്‌ഗാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത്. അഫ്‌ഗാനില്‍ നിന്നും മുമ്പും സൈന്യത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് ഇത്തവണ വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. നേരത്തെ സിറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിച്ചിരുന്നു.

ഇതിന് പിന്നാലെ 2021ല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്‍റായിരുന്ന ഡോണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഏകദേശം അഫ്‌ഗാനിസ്ഥാനിലുള്ള 7000 യുഎസ് സൈന്യത്തെയാണ് അന്ന് പിന്‍വലിച്ചത്. രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കായി ചെറിയൊരു സൈന്യത്തെ നിലനിര്‍ത്തുകയും ചെയ്‌തു. 14,000 യുഎസ് സൈനികരാണ് അന്ന് അഫ്‌ഗാനിസ്ഥാനിലുണ്ടായിരുന്നത്.

യുഎസ് അഫ്‌ഗാനിസ്ഥാന്‍ അധിനിവേശം: 2001 സെപ്റ്റംബറിലാണ് അമേരിക്കയിലെ പെന്‍റഗണിലെ ലോക വ്യാപാര കേന്ദ്രം തകര്‍ക്കപ്പെട്ടത്. ഈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അഫ്‌ഗാനിസ്ഥാനില്‍ യുഎസ് സൈന്യം അധിനിവേശം നടത്തിയത്. ഇതേ തുടര്‍ന്ന് പിന്നീട് അങ്ങോട്ട് ഇരു രാജ്യങ്ങളും തമ്മില്‍ നിരന്തരം യുദ്ധങ്ങള്‍ നടത്തി കൊണ്ടേയിരുന്നു.

also read: അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു ; അപകടം സ്‌കൂള്‍ ഗേറ്റിന് സമീപം നിൽക്കുമ്പോള്‍

അഫ്‌ഗാനിസ്ഥാന്‍ വിട്ട് യുഎസിലെ ഓരോ സൈനികനും പിന്‍മാറുന്നത് വരെ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് അഫ്‌ഗാനിസ്ഥാന്‍ പറഞ്ഞു. 'ഒരിക്കലും ഒടുങ്ങാത്ത യുദ്ധം' എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അന്ന് പറഞ്ഞിരുന്നത്.

ആയിരങ്ങള്‍ ഓര്‍മയായ ഭീകരതക്കെതിരായ യുദ്ധം: ഭീകരതയ്‌ക്ക് എതിരായ യുദ്ധം എന്ന് പേരിട്ട് വിളിച്ച് അമേരിക്ക അഫ്‌ഗാനിസ്ഥാനുമായി നടത്തിയ ഇടപെടലില്‍ പതിനായിര കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പുറത്ത് വിട്ട കണക്ക് പ്രകാരം 38,480 സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റതായാണ് അന്ന് മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഫ്‌ഗാനിസ്ഥാനില്‍ മാത്രം 5252 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നാണ് റിപ്പോര്‍ട്ട്.

also read: റമദാനില്‍ മുസ്‌ലിങ്ങള്‍ ചെയ്യുന്നതെന്ത്? വ്രതവും ഇസ്‌ലാമിക ജീവിതവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.