ETV Bharat / international

റുഷ്‌ദിക്ക് പിന്നാലെ അവരുടെ അടുത്ത ലക്ഷ്യം ഞാനാണ്, തസ്‌ലിമ നസ്രീൻ

author img

By

Published : Aug 17, 2022, 3:35 PM IST

Updated : Aug 17, 2022, 4:02 PM IST

പാകിസ്ഥാനിലെ തെഹ്‌രീകെ ലബ്ബായിക് നേതാവ് സാദ് റിസ്‌വി പറഞ്ഞത് 'ഞങ്ങൾ സൽമാന്‍റെ കാര്യം തീർത്തു, ഇനി തസ്ലീമയെ കൊല്ലേണ്ടി വരും' എന്നാണ്. അതിനുശേഷം നിരവധി ഭീഷണിയാണ് ട്വിറ്ററിലൂടെ തനിക്ക് നേരെയുണ്ടായതെന്ന് തസ്‌ലിമ നസ്രീൻ.

Taslima Nasreen  ദി സാത്താനിക് വേഴ്‌സസ്  തസ്‌ലിമ നസ്രീൻ  ബംഗ്ലദേശി നോവലിസ്‌റ്റ്  സൽമാൻ റുഷ്‌ദി  salman rushdie  taslima nasreen interview  സാദ് റിസ്‌വി  തെഹ്‌രീകെ ലബ്ബായിക്  ഭീഷണി ട്വിറ്ററിലൂടെ
റുഷ്‌ദിക്ക് പിന്നാലെ അവരുടെ അടുത്ത ലക്ഷ്യം ഞാനാണ്, തസ്‌ലിമ നസ്രീൻ

ന്യൂഡൽഹി: മതത്തിനുള്ളിലെ അനീതികൾ ലോകത്തിന് മുന്നിൽ തുറന്നുകാണിച്ച എഴുത്തുകാരനാണ് സൽമാൻ റുഷ്‌ദി. ‘ദി സാത്താനിക് വേഴ്‌സസ്’ എന്ന റുഷ്‌ദിയുടെ പുസ്‌തകം ഏറെ വിവാദങ്ങളാണ് സൃഷ്‌ടിച്ചത്. ഇന്ത്യൻ വംശജനായ റുഷ്‌ദിക്ക് നേരെ 2022 ഓഗസ്‌റ്റ് 12 നാണ് അമേരിക്കയിൽ വച്ച് ആക്രമണം ഉണ്ടായത്. ന്യൂയോർക്കിലെ ഒരു വേദിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് റുഷ്‌ദിക്ക് നേരെ പാഞ്ഞടുത്ത യുവാവ് കഴുത്തിലും വയറിലും കുത്തി പരിക്കേൽപ്പിച്ചത്. ഇതിന്‍റെ പശ്ചാതലത്തിൽ ബംഗ്ലാദേശി നോവലിസ്‌റ്റ് തസ്‌ലിമ നസ്രീനുമായി ഇടിവി ഭാരത് നടത്തിയ അഭിമുഖം.

സൽമാൻ റുഷ്‌ദിക്കെതിരായ ആക്രമണത്തിൽ നിങ്ങളുടെ പ്രതികരണം എന്താണ്, സമൂഹം പിന്നോട്ടാണോ പോകുന്നത്?

ലോകത്ത് എല്ലായിടത്തും അക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഇത് നിർത്തണം. മറ്റൊരാളുടെ ജീവൻ എടുക്കാനുള്ള അവകാശം ആർക്കുമില്ല.

തീവ്രവാദത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ ഇന്ത്യയിലും ഉയരുന്നുണ്ട്. ഇത് തടയാൻ എന്താണ് ചെയ്യേണ്ടത്?

ഭീകരമായ സന്ദേശങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത് അപകടകരമാണ്. തീവ്ര മതവിശ്വാസമാണ് ഈ അവസ്ഥയ്‌ക്ക് പ്രധാന കാരണം. മതമൗലികവാദം വർധിച്ചില്ലെങ്കിൽ ഭീകരവാദവും വളരില്ല. അമേരിക്ക പോലെ സുരക്ഷിതമായ ഒരു രാജ്യത്തില്‍ പോലും സൽമാൻ റുഷ്‌ദിക്ക് നേരെ അക്രമം ഉണ്ടായി.

അതുകൊണ്ട് ലോകത്ത് എവിടെ വേണമെങ്കിലും ഇത് സംഭവിക്കാം. മുസ്ലീം സമുദായത്തിൽ വളരുന്ന മതമൗലികവാദത്തിന് തടയിടാൻ കഴിഞ്ഞാൽ മാത്രമേ ഇത്തരം സംഭവങ്ങൾക്ക് അവസാനമുണ്ടാകൂ. എന്നാൽ അതിന് എന്ന് സാധിക്കുമെന്ന് അറിയില്ല.

മതമൗലികവാദികൾക്ക് മതം എന്ന വിഷം കുത്തിവെക്കാൻ എളുപ്പമാണ്. അവർ ലക്ഷ്യമിടുന്നത് 25-26 വയസിനിടയിലുള്ള യുവാക്കളെയാണ്. മതമൗലികവാദികൾ ഇവരെ തീവ്രവാദികളാക്കുകയാണ്.

മദ്രസകൾ മതമൗലികവാദം വളർത്തുന്നുണ്ടോ?

നല്ല ശീലങ്ങൾക്ക് പകരം ചില മദ്രസകളിൽ പഠിപ്പിക്കുന്നത് മതത്തിന്‍റെ പേരിൽ മറ്റുള്ളവരെ ആക്രമിക്കാനാണ്. ഇതിനെതിരെ സർക്കാർ നടപടിയെടുക്കണം.

മത തീവ്രവാദത്തിന് തടയിടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടോ. എന്താണ് അഭിപ്രായം?

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും അധികാരികൾ ഇക്കാര്യത്തിൽ ഇടപെടണം. ഇവിടത്തെ സർക്കാരിനെ കുറിച്ച് മാത്രമല്ല ഞാൻ പറയുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള മദ്രസകളിൽ ഇതാണ് സംഭവിക്കുന്നത്. മദ്രസകളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് വഴിതിരിച്ച് വിടുകയാണ്.

തീവ്രവാദം ഒരു പകർച്ചവ്യാധിയാണ്. ഒരു തീവ്രവാദിയെ കൊന്നാൽ ഇതിനൊരു അറുതിയുണ്ടാകില്ല. തീവ്രവാദം എന്ന ആശയമാണ് ഇല്ലാതാക്കേണ്ടത്. മദ്രസകൾക്കുമേൽ ഓരോ രാജ്യത്തിന്‍റെയും സർക്കാരുകൾക്ക് നിയന്ത്രണം ഉണ്ടാകണം. അവിടെ എന്താണ് നടക്കുന്നതെന്ന് അധികാരികൾ ശ്രദ്ധിക്കണം.

ഭീകരവാദത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇസ്ലാമിൽ എത്തുന്നത് എന്തുകൊണ്ടാണ്?

ഏഴാം നൂറ്റാണ്ടിലെ നിയമങ്ങളാണ് ഇസ്ലാം ഇപ്പോഴും പിന്തുടരുന്നത്. എല്ലാ മുസ്ലീം രാജ്യങ്ങളിലും അതാണ് അവസ്ഥ. അവർ ഒരിക്കലും അത് മാറ്റാൻ പോലും ശ്രമിക്കുന്നില്ല, കാരണം പ്രാകൃത മത നിയമങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി അവർക്ക് ഉപയോഗിക്കണം. ഇസ്‌ലാം ഇതുവരെ നവീകരണത്തിലൂടെ കടന്നുപോയിട്ടില്ല. അതുകൊണ്ട് തന്നെ വിമർശനം പോലും സാധ്യമല്ല.

ഏതെങ്കിലും തരത്തിലുള്ള പുരോഗതിയെ കുറിച്ച് പറഞ്ഞാൽ, അവർ കൊല്ലപ്പെടും. പിന്നെ എങ്ങനെയാണ് സ്‌ത്രീ പുരുഷ സമത്വത്തെ കുറിച്ച് സംസാരിക്കാൻ കഴിയുക. മതനിയമങ്ങൾ മനുഷ്യാവകാശത്തിലും നീതിയിലും അധിഷ്‌ഠിതമായിരിക്കണം. എന്നാൽ രാഷ്‌ട്രീയ നേട്ടത്തിനായി ഇസ്ലാമിനെ കൂട്ടുപിടിക്കുന്നതിനാൽ യാതൊരു മാറ്റവും സംഭവിക്കില്ല.

സൽമാൻ റുഷ്‌ദിക്കെതിരായുള്ള അക്രമം സാഹോദര്യത്തിനെതിരെയുള്ള യുദ്ധമാണോ?

എല്ലാ എഴുത്തുകാരും അക്രമിക്കപ്പെടുന്നില്ല. ഇസ്ലാമിലെ ഭീകരതക്കെതിരെ എഴുതുന്നവർ മാത്രമാണ് അക്രമം നേരിടുന്നത്. സൽമാൻ ആക്രമിക്കപ്പെട്ടപ്പോൾ പല മുസ്ലിം രാജ്യങ്ങളിലും ആഘോഷങ്ങൾ നടന്നു. ഇത് മോശമാണ്.

പാകിസ്ഥാനിലെ തീവ്ര വലതുപക്ഷ തെഹ്‌രീകെ ലബ്ബായിക് നേതാവ് സാദ് റിസ്‌വി പറഞ്ഞത് 'ഞങ്ങൾ സൽമാന്‍റെ കാര്യം തീർത്തു, ഇനി തസ്‌ലിമയെ കൊല്ലേണ്ടിവരും' എന്നാണ്. അതിനുശേഷം നിരവധി ഭീഷണിയാണ് ട്വിറ്ററിലൂടെ എനിക്ക് നേരെയുണ്ടായത്.

നുപുർ ശർമയ്‌ക്കെതിരെ ഇത്തരം ഭീഷണികൾ ഉയർന്നിരുന്നു. പ്രതികരണം എന്താണ്?

ഇസ്ലാമിനെതിരെ പറയുന്നവരെ അവർ ആക്രമിക്കും. ഇത് തന്നെയാണ് നുപുർ ശർമക്കെതിരെയും നടന്നത്.

സൽമാൻ റുഷ്‌ദിക്ക് എന്തെങ്കിലും സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുണ്ടോ?

അക്രമങ്ങൾക്കെതിരെയാണ് ഞാൻ എന്നും സംസാരിച്ചിട്ടുള്ളത്. ഇത്തരം അക്രമങ്ങളെ ഞാൻ എതിർക്കുന്നു.

ന്യൂഡൽഹി: മതത്തിനുള്ളിലെ അനീതികൾ ലോകത്തിന് മുന്നിൽ തുറന്നുകാണിച്ച എഴുത്തുകാരനാണ് സൽമാൻ റുഷ്‌ദി. ‘ദി സാത്താനിക് വേഴ്‌സസ്’ എന്ന റുഷ്‌ദിയുടെ പുസ്‌തകം ഏറെ വിവാദങ്ങളാണ് സൃഷ്‌ടിച്ചത്. ഇന്ത്യൻ വംശജനായ റുഷ്‌ദിക്ക് നേരെ 2022 ഓഗസ്‌റ്റ് 12 നാണ് അമേരിക്കയിൽ വച്ച് ആക്രമണം ഉണ്ടായത്. ന്യൂയോർക്കിലെ ഒരു വേദിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് റുഷ്‌ദിക്ക് നേരെ പാഞ്ഞടുത്ത യുവാവ് കഴുത്തിലും വയറിലും കുത്തി പരിക്കേൽപ്പിച്ചത്. ഇതിന്‍റെ പശ്ചാതലത്തിൽ ബംഗ്ലാദേശി നോവലിസ്‌റ്റ് തസ്‌ലിമ നസ്രീനുമായി ഇടിവി ഭാരത് നടത്തിയ അഭിമുഖം.

സൽമാൻ റുഷ്‌ദിക്കെതിരായ ആക്രമണത്തിൽ നിങ്ങളുടെ പ്രതികരണം എന്താണ്, സമൂഹം പിന്നോട്ടാണോ പോകുന്നത്?

ലോകത്ത് എല്ലായിടത്തും അക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഇത് നിർത്തണം. മറ്റൊരാളുടെ ജീവൻ എടുക്കാനുള്ള അവകാശം ആർക്കുമില്ല.

തീവ്രവാദത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ ഇന്ത്യയിലും ഉയരുന്നുണ്ട്. ഇത് തടയാൻ എന്താണ് ചെയ്യേണ്ടത്?

ഭീകരമായ സന്ദേശങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത് അപകടകരമാണ്. തീവ്ര മതവിശ്വാസമാണ് ഈ അവസ്ഥയ്‌ക്ക് പ്രധാന കാരണം. മതമൗലികവാദം വർധിച്ചില്ലെങ്കിൽ ഭീകരവാദവും വളരില്ല. അമേരിക്ക പോലെ സുരക്ഷിതമായ ഒരു രാജ്യത്തില്‍ പോലും സൽമാൻ റുഷ്‌ദിക്ക് നേരെ അക്രമം ഉണ്ടായി.

അതുകൊണ്ട് ലോകത്ത് എവിടെ വേണമെങ്കിലും ഇത് സംഭവിക്കാം. മുസ്ലീം സമുദായത്തിൽ വളരുന്ന മതമൗലികവാദത്തിന് തടയിടാൻ കഴിഞ്ഞാൽ മാത്രമേ ഇത്തരം സംഭവങ്ങൾക്ക് അവസാനമുണ്ടാകൂ. എന്നാൽ അതിന് എന്ന് സാധിക്കുമെന്ന് അറിയില്ല.

മതമൗലികവാദികൾക്ക് മതം എന്ന വിഷം കുത്തിവെക്കാൻ എളുപ്പമാണ്. അവർ ലക്ഷ്യമിടുന്നത് 25-26 വയസിനിടയിലുള്ള യുവാക്കളെയാണ്. മതമൗലികവാദികൾ ഇവരെ തീവ്രവാദികളാക്കുകയാണ്.

മദ്രസകൾ മതമൗലികവാദം വളർത്തുന്നുണ്ടോ?

നല്ല ശീലങ്ങൾക്ക് പകരം ചില മദ്രസകളിൽ പഠിപ്പിക്കുന്നത് മതത്തിന്‍റെ പേരിൽ മറ്റുള്ളവരെ ആക്രമിക്കാനാണ്. ഇതിനെതിരെ സർക്കാർ നടപടിയെടുക്കണം.

മത തീവ്രവാദത്തിന് തടയിടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടോ. എന്താണ് അഭിപ്രായം?

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും അധികാരികൾ ഇക്കാര്യത്തിൽ ഇടപെടണം. ഇവിടത്തെ സർക്കാരിനെ കുറിച്ച് മാത്രമല്ല ഞാൻ പറയുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള മദ്രസകളിൽ ഇതാണ് സംഭവിക്കുന്നത്. മദ്രസകളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് വഴിതിരിച്ച് വിടുകയാണ്.

തീവ്രവാദം ഒരു പകർച്ചവ്യാധിയാണ്. ഒരു തീവ്രവാദിയെ കൊന്നാൽ ഇതിനൊരു അറുതിയുണ്ടാകില്ല. തീവ്രവാദം എന്ന ആശയമാണ് ഇല്ലാതാക്കേണ്ടത്. മദ്രസകൾക്കുമേൽ ഓരോ രാജ്യത്തിന്‍റെയും സർക്കാരുകൾക്ക് നിയന്ത്രണം ഉണ്ടാകണം. അവിടെ എന്താണ് നടക്കുന്നതെന്ന് അധികാരികൾ ശ്രദ്ധിക്കണം.

ഭീകരവാദത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇസ്ലാമിൽ എത്തുന്നത് എന്തുകൊണ്ടാണ്?

ഏഴാം നൂറ്റാണ്ടിലെ നിയമങ്ങളാണ് ഇസ്ലാം ഇപ്പോഴും പിന്തുടരുന്നത്. എല്ലാ മുസ്ലീം രാജ്യങ്ങളിലും അതാണ് അവസ്ഥ. അവർ ഒരിക്കലും അത് മാറ്റാൻ പോലും ശ്രമിക്കുന്നില്ല, കാരണം പ്രാകൃത മത നിയമങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി അവർക്ക് ഉപയോഗിക്കണം. ഇസ്‌ലാം ഇതുവരെ നവീകരണത്തിലൂടെ കടന്നുപോയിട്ടില്ല. അതുകൊണ്ട് തന്നെ വിമർശനം പോലും സാധ്യമല്ല.

ഏതെങ്കിലും തരത്തിലുള്ള പുരോഗതിയെ കുറിച്ച് പറഞ്ഞാൽ, അവർ കൊല്ലപ്പെടും. പിന്നെ എങ്ങനെയാണ് സ്‌ത്രീ പുരുഷ സമത്വത്തെ കുറിച്ച് സംസാരിക്കാൻ കഴിയുക. മതനിയമങ്ങൾ മനുഷ്യാവകാശത്തിലും നീതിയിലും അധിഷ്‌ഠിതമായിരിക്കണം. എന്നാൽ രാഷ്‌ട്രീയ നേട്ടത്തിനായി ഇസ്ലാമിനെ കൂട്ടുപിടിക്കുന്നതിനാൽ യാതൊരു മാറ്റവും സംഭവിക്കില്ല.

സൽമാൻ റുഷ്‌ദിക്കെതിരായുള്ള അക്രമം സാഹോദര്യത്തിനെതിരെയുള്ള യുദ്ധമാണോ?

എല്ലാ എഴുത്തുകാരും അക്രമിക്കപ്പെടുന്നില്ല. ഇസ്ലാമിലെ ഭീകരതക്കെതിരെ എഴുതുന്നവർ മാത്രമാണ് അക്രമം നേരിടുന്നത്. സൽമാൻ ആക്രമിക്കപ്പെട്ടപ്പോൾ പല മുസ്ലിം രാജ്യങ്ങളിലും ആഘോഷങ്ങൾ നടന്നു. ഇത് മോശമാണ്.

പാകിസ്ഥാനിലെ തീവ്ര വലതുപക്ഷ തെഹ്‌രീകെ ലബ്ബായിക് നേതാവ് സാദ് റിസ്‌വി പറഞ്ഞത് 'ഞങ്ങൾ സൽമാന്‍റെ കാര്യം തീർത്തു, ഇനി തസ്‌ലിമയെ കൊല്ലേണ്ടിവരും' എന്നാണ്. അതിനുശേഷം നിരവധി ഭീഷണിയാണ് ട്വിറ്ററിലൂടെ എനിക്ക് നേരെയുണ്ടായത്.

നുപുർ ശർമയ്‌ക്കെതിരെ ഇത്തരം ഭീഷണികൾ ഉയർന്നിരുന്നു. പ്രതികരണം എന്താണ്?

ഇസ്ലാമിനെതിരെ പറയുന്നവരെ അവർ ആക്രമിക്കും. ഇത് തന്നെയാണ് നുപുർ ശർമക്കെതിരെയും നടന്നത്.

സൽമാൻ റുഷ്‌ദിക്ക് എന്തെങ്കിലും സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുണ്ടോ?

അക്രമങ്ങൾക്കെതിരെയാണ് ഞാൻ എന്നും സംസാരിച്ചിട്ടുള്ളത്. ഇത്തരം അക്രമങ്ങളെ ഞാൻ എതിർക്കുന്നു.

Last Updated : Aug 17, 2022, 4:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.