ETV Bharat / international

ഐതിഹാസികമായ ബ്രക്സിറ്റിനൊരുങ്ങി ബ്രിട്ടണ്‍ - ഐതിഹാസികമായ ബ്രക്സിറ്റ്

ബ്രക്സിറ്റ് നടപ്പിലാക്കാൻ 2020 ജനുവരി 31 വരെയാണ് യൂറോപ്യൻ യൂണിയൻ ബ്രിട്ടണ് സമയം നല്‍കിയിരിക്കുന്നത്.

ritish electorate mandates quick closure of messy divorce (Brexit) with EU  ഐതിഹാസികമായ ബ്രക്സിറ്റ്  ഐതിഹാസികമായ ബ്രക്സിറ്റിനൊരുങ്ങി ബ്രിട്ടണ്‍
ഐതിഹാസികമായ ബ്രക്സിറ്റിനൊരുങ്ങി ബ്രിട്ടണ്‍
author img

By

Published : Dec 25, 2019, 11:46 AM IST

Updated : Dec 25, 2019, 12:08 PM IST

ബ്രിട്ടന്‍റെ തന്നെ ഭാവി നിര്‍ണയിച്ച തെരഞ്ഞെടുപ്പാണ് 2019 ഡിസംബര്‍ 12ന് നടന്നത്. 2017 ജൂണിൽ നടന്ന അവസാന പൊതുതെരഞ്ഞെടുപ്പിന് ശേഷം 30 മാസം പിന്നിട്ടപ്പോഴായിരുന്നു അവിചാരിതമായി വീണ്ടും തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് ബ്രിട്ടണ്‍ കടന്നുവന്നത്. കൺസർവേറ്റീവ് പാർട്ടി, ജെറെമി കോർബിന്‍റെ ലേബർ പാർട്ടി, സ്‌കോട്ടീഷ് നാഷണൽ പാർട്ടി എന്നിവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ നില നില്‍പ്പിന്‍റെ കൂടി പ്രശ്നമായിരുന്നു. ഈ തെരഞ്ഞെടുപ്പിനെ ‘തലമുറയിലെ ഏറ്റവുംപ്രധാനപ്പെട്ട വിധിയെഴുത്ത്’ എന്നാണ് മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചത്.

എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു. ബ്രക്സിറ്റിന് വേണ്ടി ബോറിസ് നടത്തിയ പ്രചരണങ്ങളുടെ ഫലമായിരുന്നു ആ തെരഞ്ഞെടുപ്പില്‍ , 650 സീറ്റുകളിൽ 365 എണ്ണം നേടി ബോറിസ് നേടിയെടുത്ത വിജയം. ഇതേസമയം 59 സീറ്റ് നഷ്ടത്തില്‍ ജെറമി കോര്‍ബന് വെറും 203 സീറ്റുകളുമായി പിൻവാങ്ങേണ്ടിവന്നതും തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനം നല്‍കുന്നു. 1973ലാണ് യു.കെ യൂറോപ്യൻ യൂണിയനില്‍ ചേരുന്നത്. അന്ന് ആറു രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനില്‍ ഉണ്ടായിരുന്നത്. ഇന്ന് ആറ് ദശാബ്ദങ്ങള്‍ക്ക് ശേഷം 28 രാജ്യങ്ങളുടെ അംഗബലത്തിലേക്ക് യൂറോപ്യൻ യൂണിയൻ വളര്‍ന്നു. മുസ്ലീം രാജ്യമായ തുര്‍ക്കിയെ യൂറോപ്യൻ യൂണിയനിന്‍റെ ഭാഗമാക്കണമെന്ന ചര്‍ച്ചകളും ഇതിനിടയിലുണ്ടായി. ബ്രക്സിറ്റിന്‍റെ കാര്യത്തില്‍ ബ്രിട്ടണ്‍ വോട്ടര്‍മാര്‍ സന്തോഷിക്കുന്നുണ്ടെങ്കിലും അതില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഒരു മധ്യശക്തിയാകാനുള്ള ബ്രിട്ടന്‍റെ കുതിപ്പിനെ അത് വേഗത്തിലാക്കുമെന്ന് ഒരു മുതിർന്ന മുൻ നയതന്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു. ഇംഗ്ലണ്ട്, വെയില്‍സ് എന്നീ മേഖലകള്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്‌കോട്ട്‌ലന്റ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ബ്രെക്‌സിറ്റിനെ എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ബ്രക്സിറ്റിന് തയ്യാറെടുക്കുന്ന ബോറിസ് അതിർത്തി നിയന്ത്രണങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചാൽ അയർലൻഡുമായും സ്കോട്ട്ലൻഡുമായും പിരിമുറുക്കമുണ്ടാകും. ബ്രെക്സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബ്രിട്ടന്‍റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനമായി കുറയുമെന്നും കണക്കാക്കുന്നു. യൂറോപ്യൻ യൂണിയൻ, യുഎസ്എ, ചൈന, ഇന്ത്യ, മറ്റുള്ളവ എന്നീ രാജ്യങ്ങളോടൊപ്പം നില നില്‍ക്കാൻ ബ്രിട്ടന് പുതിയ സാമ്പത്തിക തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരും.
2016 ജൂണ്‍ 23നാണ് ബ്രിട്ടണില്‍ ആദ്യമായി ഒരു ഹിത പരിശോധന നടന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്ന പരിശോധനയായിരുന്നു അത്.. അന്ന് 48.1ശതമാനം നോ വോട്ടുകള്‍ക്കെതിരെ 51.9ശതമാനം യെസ് വോട്ടുകള്‍ ബ്രെക്‌സിറ്റിന് അനുകൂല സാഹചര്യമൊരുക്കി.യൂറോപ്യൻ യൂണിയനിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള പ്രഗത്ഭരായ അല്ലെങ്കിൽ അവിദഗ്ദ്ധരുടെ കുടിയേറ്റത്തിന് ബ്രക്സിറ്റ് കടിഞ്ഞാണിടും. ഇനി മുതൽ ഇമിഗ്രേഷൻ സംവിധാനം മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതും ഉയർന്ന നൈപുണ്യമുള്ളവർക്ക് അവരുടെ ദേശീയത കണക്കിലെടുക്കാതെ മുൻ‌ഗണന നൽകുന്നതുമായ സമ്പ്രദായമാണ് ബ്രക്‌സിറ്റിലൂടെ വിഭാവന ചെയ്യുന്നത്. ഇന്ത്യൻ, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരെ തുല്യരാക്കും. ഇത് ഇന്ത്യക്കാരായ ഉദ്യോഗസ്ഥർക്കും യൂറോപ്യൻ യൂണിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കും തുല്യ പരിഗണന നല്‍കും.


ബ്രക്‌സിറ്റില്‍ വിജയം നേടിയ ബോറിസ് ജോൺസണെ അഭിനന്ദിച്ച് രംഗത്തെത്തിയ ആദ്യ നേതാക്കളില്‍ ഒരാളാണാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മരുമകനായ ബോറിസിനെ അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ബോറിസിന്‍റെ മുന്‍ ഭാര്യ മറീനാ വീലര്‍ പാതി ഇന്ത്യക്കാരിയാണ്. മറീനയുടെ അമ്മ പടിഞ്ഞാറൻ സക്സസിൽ നിന്നുള്ള ഒരു സിഖ് വംശജയാണ്.മുൻകാലങ്ങളിൽ മറീനയുടെ കുടുംബത്തിൽ നടന്നിട്ടുള്ള വിവാഹങ്ങളിൽ പങ്കുചേരാൻ വേണ്ടി പലകുറി ബോറിസ് ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. നിലവിലെ ബ്രിട്ടീഷ് കോമൺസിൽ ഇന്ത്യൻ വംശജരായ 15 എംപിമാരാണ് ഉള്ളത്. , അതിൽ ഏഴ് പേർ കൺസർവേറ്റീവ് പാർട്ടിയെ പ്രതിനിധീകരിക്കുന്നു. ചരിത്രപരമായി, 1.5 ദശലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികൾ ലേബർ പാർട്ടിയോട് ചായ്‌വുള്ളവരായിരുന്നു. കശ്മീരിനെക്കുറിച്ചുള്ള കോർബിന്‍റെ വിവരമില്ലാത്തതും പക്ഷപാതപരവുമായ നിലപാടുകളാണ് ഇന്ത്യൻ വംശജരെ കോര്‍ബനില്‍ നിന്ന് അകറ്റിയത്.

യൂറോപ്യൻ യൂണിയനിലേക്ക് (പിന്നീട് ഇഇസി) അവസാനമായി പ്രവേശിച്ച രാജ്യമാണ് യുകെ, എന്നാല്‍ ആദ്യം പുറത്തുപോകുന്ന രാജ്യമായി ബ്രിട്ടണ്‍ മാറുന്നു. ബ്രക്സിറ്റ് സമയത്ത് യെസ് വോട്ടുകളെ തടയാനുള്ള മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ കഴിവില്ലായ്മയായി ഇതിനെ കണക്കാക്കുന്നവരുമുണ്ട്.

ബ്രിട്ടന്‍റെ തന്നെ ഭാവി നിര്‍ണയിച്ച തെരഞ്ഞെടുപ്പാണ് 2019 ഡിസംബര്‍ 12ന് നടന്നത്. 2017 ജൂണിൽ നടന്ന അവസാന പൊതുതെരഞ്ഞെടുപ്പിന് ശേഷം 30 മാസം പിന്നിട്ടപ്പോഴായിരുന്നു അവിചാരിതമായി വീണ്ടും തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് ബ്രിട്ടണ്‍ കടന്നുവന്നത്. കൺസർവേറ്റീവ് പാർട്ടി, ജെറെമി കോർബിന്‍റെ ലേബർ പാർട്ടി, സ്‌കോട്ടീഷ് നാഷണൽ പാർട്ടി എന്നിവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ നില നില്‍പ്പിന്‍റെ കൂടി പ്രശ്നമായിരുന്നു. ഈ തെരഞ്ഞെടുപ്പിനെ ‘തലമുറയിലെ ഏറ്റവുംപ്രധാനപ്പെട്ട വിധിയെഴുത്ത്’ എന്നാണ് മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചത്.

എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു. ബ്രക്സിറ്റിന് വേണ്ടി ബോറിസ് നടത്തിയ പ്രചരണങ്ങളുടെ ഫലമായിരുന്നു ആ തെരഞ്ഞെടുപ്പില്‍ , 650 സീറ്റുകളിൽ 365 എണ്ണം നേടി ബോറിസ് നേടിയെടുത്ത വിജയം. ഇതേസമയം 59 സീറ്റ് നഷ്ടത്തില്‍ ജെറമി കോര്‍ബന് വെറും 203 സീറ്റുകളുമായി പിൻവാങ്ങേണ്ടിവന്നതും തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനം നല്‍കുന്നു. 1973ലാണ് യു.കെ യൂറോപ്യൻ യൂണിയനില്‍ ചേരുന്നത്. അന്ന് ആറു രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനില്‍ ഉണ്ടായിരുന്നത്. ഇന്ന് ആറ് ദശാബ്ദങ്ങള്‍ക്ക് ശേഷം 28 രാജ്യങ്ങളുടെ അംഗബലത്തിലേക്ക് യൂറോപ്യൻ യൂണിയൻ വളര്‍ന്നു. മുസ്ലീം രാജ്യമായ തുര്‍ക്കിയെ യൂറോപ്യൻ യൂണിയനിന്‍റെ ഭാഗമാക്കണമെന്ന ചര്‍ച്ചകളും ഇതിനിടയിലുണ്ടായി. ബ്രക്സിറ്റിന്‍റെ കാര്യത്തില്‍ ബ്രിട്ടണ്‍ വോട്ടര്‍മാര്‍ സന്തോഷിക്കുന്നുണ്ടെങ്കിലും അതില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഒരു മധ്യശക്തിയാകാനുള്ള ബ്രിട്ടന്‍റെ കുതിപ്പിനെ അത് വേഗത്തിലാക്കുമെന്ന് ഒരു മുതിർന്ന മുൻ നയതന്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു. ഇംഗ്ലണ്ട്, വെയില്‍സ് എന്നീ മേഖലകള്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്‌കോട്ട്‌ലന്റ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ബ്രെക്‌സിറ്റിനെ എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ബ്രക്സിറ്റിന് തയ്യാറെടുക്കുന്ന ബോറിസ് അതിർത്തി നിയന്ത്രണങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചാൽ അയർലൻഡുമായും സ്കോട്ട്ലൻഡുമായും പിരിമുറുക്കമുണ്ടാകും. ബ്രെക്സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബ്രിട്ടന്‍റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനമായി കുറയുമെന്നും കണക്കാക്കുന്നു. യൂറോപ്യൻ യൂണിയൻ, യുഎസ്എ, ചൈന, ഇന്ത്യ, മറ്റുള്ളവ എന്നീ രാജ്യങ്ങളോടൊപ്പം നില നില്‍ക്കാൻ ബ്രിട്ടന് പുതിയ സാമ്പത്തിക തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരും.
2016 ജൂണ്‍ 23നാണ് ബ്രിട്ടണില്‍ ആദ്യമായി ഒരു ഹിത പരിശോധന നടന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്ന പരിശോധനയായിരുന്നു അത്.. അന്ന് 48.1ശതമാനം നോ വോട്ടുകള്‍ക്കെതിരെ 51.9ശതമാനം യെസ് വോട്ടുകള്‍ ബ്രെക്‌സിറ്റിന് അനുകൂല സാഹചര്യമൊരുക്കി.യൂറോപ്യൻ യൂണിയനിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള പ്രഗത്ഭരായ അല്ലെങ്കിൽ അവിദഗ്ദ്ധരുടെ കുടിയേറ്റത്തിന് ബ്രക്സിറ്റ് കടിഞ്ഞാണിടും. ഇനി മുതൽ ഇമിഗ്രേഷൻ സംവിധാനം മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതും ഉയർന്ന നൈപുണ്യമുള്ളവർക്ക് അവരുടെ ദേശീയത കണക്കിലെടുക്കാതെ മുൻ‌ഗണന നൽകുന്നതുമായ സമ്പ്രദായമാണ് ബ്രക്‌സിറ്റിലൂടെ വിഭാവന ചെയ്യുന്നത്. ഇന്ത്യൻ, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരെ തുല്യരാക്കും. ഇത് ഇന്ത്യക്കാരായ ഉദ്യോഗസ്ഥർക്കും യൂറോപ്യൻ യൂണിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കും തുല്യ പരിഗണന നല്‍കും.


ബ്രക്‌സിറ്റില്‍ വിജയം നേടിയ ബോറിസ് ജോൺസണെ അഭിനന്ദിച്ച് രംഗത്തെത്തിയ ആദ്യ നേതാക്കളില്‍ ഒരാളാണാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മരുമകനായ ബോറിസിനെ അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ബോറിസിന്‍റെ മുന്‍ ഭാര്യ മറീനാ വീലര്‍ പാതി ഇന്ത്യക്കാരിയാണ്. മറീനയുടെ അമ്മ പടിഞ്ഞാറൻ സക്സസിൽ നിന്നുള്ള ഒരു സിഖ് വംശജയാണ്.മുൻകാലങ്ങളിൽ മറീനയുടെ കുടുംബത്തിൽ നടന്നിട്ടുള്ള വിവാഹങ്ങളിൽ പങ്കുചേരാൻ വേണ്ടി പലകുറി ബോറിസ് ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. നിലവിലെ ബ്രിട്ടീഷ് കോമൺസിൽ ഇന്ത്യൻ വംശജരായ 15 എംപിമാരാണ് ഉള്ളത്. , അതിൽ ഏഴ് പേർ കൺസർവേറ്റീവ് പാർട്ടിയെ പ്രതിനിധീകരിക്കുന്നു. ചരിത്രപരമായി, 1.5 ദശലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികൾ ലേബർ പാർട്ടിയോട് ചായ്‌വുള്ളവരായിരുന്നു. കശ്മീരിനെക്കുറിച്ചുള്ള കോർബിന്‍റെ വിവരമില്ലാത്തതും പക്ഷപാതപരവുമായ നിലപാടുകളാണ് ഇന്ത്യൻ വംശജരെ കോര്‍ബനില്‍ നിന്ന് അകറ്റിയത്.

യൂറോപ്യൻ യൂണിയനിലേക്ക് (പിന്നീട് ഇഇസി) അവസാനമായി പ്രവേശിച്ച രാജ്യമാണ് യുകെ, എന്നാല്‍ ആദ്യം പുറത്തുപോകുന്ന രാജ്യമായി ബ്രിട്ടണ്‍ മാറുന്നു. ബ്രക്സിറ്റ് സമയത്ത് യെസ് വോട്ടുകളെ തടയാനുള്ള മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ കഴിവില്ലായ്മയായി ഇതിനെ കണക്കാക്കുന്നവരുമുണ്ട്.

Intro:Body:Conclusion:
Last Updated : Dec 25, 2019, 12:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.