അബുജ: നൈജീരിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ബൊർനോയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റു. കൊശോബെ ഗ്രാമത്തിൽ കർഷകരെയും മത്സ്യത്തൊഴിലാളികളെയുമടക്കം ഭീകരർ കഴുത്ത് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബൊക്കോ ഹറാം അംഗങ്ങളാണു ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ഭീകരർ നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും നൈജീരിയയിലെ യുഎൻ റസിഡന്റും ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്ററുമായ എഡ്വേർഡ് കലോൺ പറഞ്ഞു. പ്രദേശത്തു വന്ന് പ്രശ്നമുണ്ടാക്കുകയും പണം ആവശ്യപ്പെടുകയും ചെയ്ത ഒരു ബൊക്കോ ഹറാം ഭീകരനെ കഴിഞ്ഞ ദിവസം കർഷകർ പിടികൂടി പൊലീസിനെ ഏൽപിച്ചിരുന്നു. ഇതി പ്രതികാരനടപടിയായിട്ടാണ് കൂട്ടക്കൊലപാതകമെന്നാണ് സൂചന.