എറണാകുളം : വർക്കല ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്‍റ് എന്ന സംഘടനയുടെ ദക്ഷിണ മേഖല സെക്രട്ടറി വർക്കലദാസ്, സംസ്ഥാന ചെയർമാൻ സെൽവരാജ് എന്നിവരടക്കം ആറുപേരെയാണ് കോടതി വെറുതെവിട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ്.
also read: അഞ്ചേരി ബേബി വധക്കേസ്, എം.എം മണിയെ കുറ്റവിമുക്തനാക്കിയതിന് എതിരെ അഞ്ചേരി ബെന്നി
പ്രതികൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. എന്നാൽ അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. 2009 സെപ്റ്റംബർ 23ന് പ്രഭാത സവാരിക്കിടെയാണ് ശിവപ്രസാദിനെ ഡി എച്ച് ആർ എം സംഘം കൊലപ്പെടുത്തിയത്.
ഏഴ് പ്രതികൾക്കായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് . ഇതിൽ ആറ് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.