ETV Bharat / crime

പൊലീസ് ഡ്രൈവറെ ആക്രമിച്ച കേസ്: സഹോദരങ്ങളായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

author img

By

Published : Mar 24, 2022, 10:36 AM IST

ഒരു ലക്ഷം രൂപയോ, അല്ലെങ്കിൽ തുകയ്ക്ക് തത്തുല്യമായ ആൾ ജാമ്യമോ കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യമനുവദിച്ചത്.

പ്രതികൾ ഒരു ലക്ഷം രൂപയോ,അല്ലെങ്കിൽ തുകയ്ക്ക് തത്തുല്യമായ ആൾ ജാമ്യമോ കോടതിയിൽ കെട്ടി വയ്ക്കണം  Police driver assault case: Defendant brothers granted conditional bail  police driver assault Defendant brothers released on bail  തിരുവനന്തപുരം പൊലീസ് ഡ്രൈവറെ ആക്രമിച്ച കേസ്  പൊലീസ് ഡ്രൈവറെ ആക്രമിച്ച കേസ്: സഹോദരങ്ങളായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം  മാർച്ച് 7 ന് ഉച്ചയ്ക്ക് 2 മണിക്കാണ് കേസിനാസ്‌പദമായ സംഭവം  incident took place on March 7 at 2 p.m
പൊലീസ് ഡ്രൈവറെ ആക്രമിച്ച കേസ്: സഹോദരങ്ങളായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വസ്‌തുതർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിലെ ഡ്രൈവറെ ആക്രമിച്ച കേസിൽ സഹോദരങ്ങൾക്ക് ഉപാധികളോടെ ജാമ്യമനുവദിച്ചു. വിഴിഞ്ഞം നെല്ലിവിള പ്ലാവില വീട്ടിൽ അജിത്.വി, നിശാന്ത്‌ എന്നീ സഹോദരങ്ങളായ പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപയോ, അല്ലെങ്കിൽ തുകയ്ക്ക് തത്തുല്യമായ ആൾ ജാമ്യമോ കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതി ഉത്തരവിട്ടത്.

ഇക്കഴിഞ്ഞ മാർച്ച് 7 ന് ഉച്ചയ്ക്ക് 2 മണിക്കാണ് കേസിനാസ്‌പദമായ സംഭവം. വീട്ടുവളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റി നൽകണമെന്ന് വയോധിക നൽകിയ പരാതിയിൽ അന്വേഷണത്തിനായാണ് പൊലീസ് പ്രതികളുടെ വീട്ടിലെത്തിയത്. അന്വേഷണ സംഘത്തിലെ പൊലീസ് ഡ്രൈവറെയാണ് സഹോദരങ്ങൾ ആക്രമിച്ചത്.

പ്രതികളുടെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥൻ പ്രതികളുടെ മൂന്നാമത്തെ സഹോദരൻ്റെ ഭാര്യയെ ആക്രമിച്ചുവെന്നാണ് ആരോപണം. ഇതിനെ പിന്നാലെയാണ് പ്രതികൾ പൊലീസ് ഉദ്യോഗസ്ഥനുമായി സംഘർഷമുണ്ടാക്കിയതെന്നാണ് പ്രതിഭാഗം വക്കീൽ എസ്.എം.നൗഫി കോടതിയിൽ വാദിച്ചത്. ഈ ആരോപണത്തിന് ഒരു അടിസ്ഥാനവും ഇല്ലായെന്ന് സർക്കാർ അഭിഭാഷകൻ മറുപടി നൽകി.

ALSO READ: പണയത്തിന് വാങ്ങിയ സ്വർണമാല തിരികെ ചോദിച്ചതിന് വീട്ടമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം ; പ്രതി റിമാൻഡിൽ

തിരുവനന്തപുരം: വസ്‌തുതർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിലെ ഡ്രൈവറെ ആക്രമിച്ച കേസിൽ സഹോദരങ്ങൾക്ക് ഉപാധികളോടെ ജാമ്യമനുവദിച്ചു. വിഴിഞ്ഞം നെല്ലിവിള പ്ലാവില വീട്ടിൽ അജിത്.വി, നിശാന്ത്‌ എന്നീ സഹോദരങ്ങളായ പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപയോ, അല്ലെങ്കിൽ തുകയ്ക്ക് തത്തുല്യമായ ആൾ ജാമ്യമോ കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതി ഉത്തരവിട്ടത്.

ഇക്കഴിഞ്ഞ മാർച്ച് 7 ന് ഉച്ചയ്ക്ക് 2 മണിക്കാണ് കേസിനാസ്‌പദമായ സംഭവം. വീട്ടുവളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റി നൽകണമെന്ന് വയോധിക നൽകിയ പരാതിയിൽ അന്വേഷണത്തിനായാണ് പൊലീസ് പ്രതികളുടെ വീട്ടിലെത്തിയത്. അന്വേഷണ സംഘത്തിലെ പൊലീസ് ഡ്രൈവറെയാണ് സഹോദരങ്ങൾ ആക്രമിച്ചത്.

പ്രതികളുടെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥൻ പ്രതികളുടെ മൂന്നാമത്തെ സഹോദരൻ്റെ ഭാര്യയെ ആക്രമിച്ചുവെന്നാണ് ആരോപണം. ഇതിനെ പിന്നാലെയാണ് പ്രതികൾ പൊലീസ് ഉദ്യോഗസ്ഥനുമായി സംഘർഷമുണ്ടാക്കിയതെന്നാണ് പ്രതിഭാഗം വക്കീൽ എസ്.എം.നൗഫി കോടതിയിൽ വാദിച്ചത്. ഈ ആരോപണത്തിന് ഒരു അടിസ്ഥാനവും ഇല്ലായെന്ന് സർക്കാർ അഭിഭാഷകൻ മറുപടി നൽകി.

ALSO READ: പണയത്തിന് വാങ്ങിയ സ്വർണമാല തിരികെ ചോദിച്ചതിന് വീട്ടമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം ; പ്രതി റിമാൻഡിൽ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.