ETV Bharat / crime

അട്ടപ്പാടി മധു വധക്കേസ് : സീൻ മഹസറിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

author img

By

Published : Dec 13, 2022, 2:33 PM IST

സീൻ മഹസർ പൂർണമല്ലെന്നും പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മുൻ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യൻ

madhu murder case  madhu murder case scene mahazar  അട്ടപ്പാടി മധു വധക്കേസ്  മധു വധക്കേസ്  അട്ടപ്പാടി മധു വധക്കേസ് സീൻ മഹസർ  സീൻ മഹസറിൽ വിട്ടുപോയ വിവരങ്ങൾ മധു വധക്കേസ്  madhu murder case updation  മുൻ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യൻ  madhu case  madhu case scene mahazar  madhu case investigation
അട്ടപ്പാടി മധു വധക്കേസ്

പാലക്കാട് : അട്ടപ്പാടി മധു വധക്കേസിലെ സീൻ മഹസറിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ, മുൻ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യൻ. പ്രതിഭാഗം അഭിഭാഷകൻ ടി ഷാജിത്തിന്‍റെ വിസ്‌താരത്തിനിടെയാണ് സുബ്രഹ്മണ്യൻ ഇക്കാര്യം പറഞ്ഞത്.

അന്വേഷണ സമയത്താണ് ഇക്കാര്യം ബോധ്യമായത്. കുറ്റപത്രം നൽകുന്നതിന് മുൻപ് ബോധ്യപ്പെട്ടെങ്കിലും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നില്ല. സീൻ മഹസർ പൂർണമല്ലെന്നും വീണ്ടും തയാറാക്കാൻ പുനരന്വേഷണം വേണമെന്നും കോടതി നിർദേശിച്ചത് അറിയാം. പ്രധാനപ്പെട്ട എന്തൊക്കെ കാര്യങ്ങളാണ് വിട്ടുപോയതെന്ന്, കോടതി നിർദേശപ്രകാരം പുനരന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രധാനപ്പെട്ട കാര്യങ്ങൾ വിട്ടുപോകാൻ പ്രത്യേക കാരണമില്ല. കോടതിയിൽ പ്രദർശിപ്പിച്ച ക്യാമറ മൂന്നിലെ ദൃശ്യങ്ങളിൽ ഒന്നാംപ്രതി മധുവിനെ ചവിട്ടുന്ന ദൃശ്യങ്ങള്‍ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകി. അതേസമയം, മറ്റൊരു ദിശയിൽ നിന്ന് പകർത്തിയ ക്യാമറ ഒന്നിലെ ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ ആവശ്യപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കി.

സൈന്‍റിഫിക് വിദഗ്‌ധന്‍റെ വർക്ക് ഷീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത് ഇല്ലെന്നും അവിടെ നിന്ന് ശേഖരിച്ച തെളിവുകളുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ഹാജരാക്കി. ഇൻക്വസ്റ്റ് നടപടികൾ പകർത്തിയ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളുടെ മെമ്മറി കാർഡും കോടതി ആവശ്യപ്പെട്ടിരുന്നു.

Also read: 'മധു ഒളിവിലായിരുന്നു, വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്' ; മുന്‍ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യന്‍ കോടതിയില്‍

എന്നാൽ, അതില്ലെന്നും സത്യവാങ്മൂലം നൽകിയതായും പ്രോസിക്യൂട്ടർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിചാരണ ഒരാഴ്‌ച പിന്നിട്ടു. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആയിരുന്ന എൻ രമേശിനെ ഒന്നാം പ്രതിയുടെ അഭിഭാഷകന് വിസ്‌തരിക്കാൻ വീണ്ടും വിളിപ്പിക്കണമെന്ന ഹർജി കോടതി അനുവദിച്ചു. നേരത്തെ പരിഗണിച്ചപ്പോള്‍, മജിസ്ട്രേട്ടിനെ വിസ്‌തരിക്കരുതെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു.

പാലക്കാട് : അട്ടപ്പാടി മധു വധക്കേസിലെ സീൻ മഹസറിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ, മുൻ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യൻ. പ്രതിഭാഗം അഭിഭാഷകൻ ടി ഷാജിത്തിന്‍റെ വിസ്‌താരത്തിനിടെയാണ് സുബ്രഹ്മണ്യൻ ഇക്കാര്യം പറഞ്ഞത്.

അന്വേഷണ സമയത്താണ് ഇക്കാര്യം ബോധ്യമായത്. കുറ്റപത്രം നൽകുന്നതിന് മുൻപ് ബോധ്യപ്പെട്ടെങ്കിലും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നില്ല. സീൻ മഹസർ പൂർണമല്ലെന്നും വീണ്ടും തയാറാക്കാൻ പുനരന്വേഷണം വേണമെന്നും കോടതി നിർദേശിച്ചത് അറിയാം. പ്രധാനപ്പെട്ട എന്തൊക്കെ കാര്യങ്ങളാണ് വിട്ടുപോയതെന്ന്, കോടതി നിർദേശപ്രകാരം പുനരന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രധാനപ്പെട്ട കാര്യങ്ങൾ വിട്ടുപോകാൻ പ്രത്യേക കാരണമില്ല. കോടതിയിൽ പ്രദർശിപ്പിച്ച ക്യാമറ മൂന്നിലെ ദൃശ്യങ്ങളിൽ ഒന്നാംപ്രതി മധുവിനെ ചവിട്ടുന്ന ദൃശ്യങ്ങള്‍ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകി. അതേസമയം, മറ്റൊരു ദിശയിൽ നിന്ന് പകർത്തിയ ക്യാമറ ഒന്നിലെ ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ ആവശ്യപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കി.

സൈന്‍റിഫിക് വിദഗ്‌ധന്‍റെ വർക്ക് ഷീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത് ഇല്ലെന്നും അവിടെ നിന്ന് ശേഖരിച്ച തെളിവുകളുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ഹാജരാക്കി. ഇൻക്വസ്റ്റ് നടപടികൾ പകർത്തിയ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളുടെ മെമ്മറി കാർഡും കോടതി ആവശ്യപ്പെട്ടിരുന്നു.

Also read: 'മധു ഒളിവിലായിരുന്നു, വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്' ; മുന്‍ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യന്‍ കോടതിയില്‍

എന്നാൽ, അതില്ലെന്നും സത്യവാങ്മൂലം നൽകിയതായും പ്രോസിക്യൂട്ടർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിചാരണ ഒരാഴ്‌ച പിന്നിട്ടു. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആയിരുന്ന എൻ രമേശിനെ ഒന്നാം പ്രതിയുടെ അഭിഭാഷകന് വിസ്‌തരിക്കാൻ വീണ്ടും വിളിപ്പിക്കണമെന്ന ഹർജി കോടതി അനുവദിച്ചു. നേരത്തെ പരിഗണിച്ചപ്പോള്‍, മജിസ്ട്രേട്ടിനെ വിസ്‌തരിക്കരുതെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.