ETV Bharat / city

വിഴിഞ്ഞത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഫോറന്‍സിക് പരിശോധന നടത്തി

author img

By

Published : Sep 27, 2019, 7:17 PM IST

Updated : Sep 27, 2019, 8:02 PM IST

പ്രതിയായ ഓട്ടോ ഡ്രൈവര്‍ മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

വിഴിഞ്ഞത്ത് കുത്തേറ്റ് യുവാവ് മരിച്ച സംഭവം; പൊലീസും ഫോറന്‍സികും പരിശോധന നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം ആഴാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കോവളം തൊഴിച്ചൽ തോട്ടരികത്ത് വീട്ടിൽ സുഗുണൻ, രാഗിണി ദമ്പതികളുടെ മകന്‍ സുരാജ് (25) ആണ് മരിച്ചത്. സുരാജിനൊപ്പം കുത്തേറ്റ അയൽവാസി വിനീഷ് ചന്ദ്രന്‍ (21) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ മനുവിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.

വിഴിഞ്ഞത്ത് കുത്തേറ്റ് യുവാവ് മരിച്ച സംഭവം; പൊലീസും ഫോറന്‍സികും പരിശോധന നടത്തി

വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. വ്യാഴാഴ്ച രാവിലെ കോവളം ജംഗ്ഷനില്‍ ബൈക്കിന് സൈഡ് നല്‍കുന്നത് സംബന്ധിച്ച് പ്രതിയും കുത്തേറ്റവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇത് ചോദിക്കാനായി ആഴാകുളത്തെത്തിയ സുരാജും വിനീഷും മനുവുമായി വീണ്ടും കയ്യാങ്കളിയിലായി. സംഘര്‍ഷത്തിനിടെ പിതാവിന്‍റെ തട്ടുകടയില്‍ നിന്നും കത്തി എടുത്ത് മനു ഇരുവരെയും കുത്തുകയായിരുന്നു. പിടിച്ച് മാറ്റാൻ ചെന്ന മനുവിന്‍റെ മാതാവ് അനിതക്കും കൈക്ക് പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരം: വിഴിഞ്ഞം ആഴാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കോവളം തൊഴിച്ചൽ തോട്ടരികത്ത് വീട്ടിൽ സുഗുണൻ, രാഗിണി ദമ്പതികളുടെ മകന്‍ സുരാജ് (25) ആണ് മരിച്ചത്. സുരാജിനൊപ്പം കുത്തേറ്റ അയൽവാസി വിനീഷ് ചന്ദ്രന്‍ (21) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ മനുവിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.

വിഴിഞ്ഞത്ത് കുത്തേറ്റ് യുവാവ് മരിച്ച സംഭവം; പൊലീസും ഫോറന്‍സികും പരിശോധന നടത്തി

വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. വ്യാഴാഴ്ച രാവിലെ കോവളം ജംഗ്ഷനില്‍ ബൈക്കിന് സൈഡ് നല്‍കുന്നത് സംബന്ധിച്ച് പ്രതിയും കുത്തേറ്റവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇത് ചോദിക്കാനായി ആഴാകുളത്തെത്തിയ സുരാജും വിനീഷും മനുവുമായി വീണ്ടും കയ്യാങ്കളിയിലായി. സംഘര്‍ഷത്തിനിടെ പിതാവിന്‍റെ തട്ടുകടയില്‍ നിന്നും കത്തി എടുത്ത് മനു ഇരുവരെയും കുത്തുകയായിരുന്നു. പിടിച്ച് മാറ്റാൻ ചെന്ന മനുവിന്‍റെ മാതാവ് അനിതക്കും കൈക്ക് പരിക്കേറ്റിട്ടുണ്ട്.

വിഴിഞ്ഞം ആഴാകുളത്ത് നടുറോഡിൽ സംഘർഷത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് മരിച്ച സംഭവം പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

കോവളം തൊഴിച്ചൽ പുളിനിന്ന വിള തോട്ടരികത്ത് വീട്ടിൽസുഗുണൻ - രാഗിണി ദമ്പതിമാരുടെ മകൻസ്വദേശി സുരാജ് (25)ആണ് മരിച്ചത്.

അയൽവാസി വിനീഷ്ചന്ദ്ര (21) ന് വയറിൽ കുത്തേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ആഴാകുളം ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ്  സംഭവം.

വിനീഷ് ചന്ദ്രനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സുരാജ് മരണമടയുകയായിരുന്നു.

സംഭവത്തോടനുബന്ധിച്ച് പ്രതി ഓട്ടോ ഡ്രൈവറായ മനുവിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ ഉണ്ടായ വാക്ക്തർക്കമാണ് പ്രതിയുടെ വീടിന് സമീപം രാത്രി കത്തിക്കുത്തിൽ കലാശിച്ചത്. പിടിച്ചു മാറ്റാൻ ചെന്ന പ്രതിയുടെ മാതാവ് അനിതയ്ക്ക് കൈക്ക് പരിക്കുണ്ട്.

പ്രതിയും കുത്തേറ്റവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നു.  രാവിലെ കോവളം ജംഗ്ഷനിൽ വച്ച് ബൈക്കിന് സൈഡ് നൽകുന്നത് സംബന്ധിച്ച തർക്കമുണ്ടായി. ഇതിനെക്കുറിച്ച് ചോദിക്കാനായി  ഇന്നലെവൈകിട്ട് ഇരുവരും ബൈക്കിൽ ആഴാകുളത്ത് എത്തുകയും സംഘർഷമുണ്ടാകുകയും ചെയ്തു.ഇതിനിടെ പ്രതിയുടെ പിതാവ് നടത്തുന്ന തട്ടുകടയിൽ നിന്നും കത്തി എടുത്ത് ഇരുവരെയും കുത്തുകയായിരുന്നുവെന്ന് കോവളം പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സുരാജ് ചെണ്ട കലാകാരനായിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി.



Sent from my Samsung Galaxy smartphone.
Last Updated : Sep 27, 2019, 8:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.