ETV Bharat / city

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം; താനൂര്‍ കൊലപാതകത്തില്‍ സഭ സ്തംഭിച്ചു

author img

By

Published : Oct 29, 2019, 1:11 PM IST

Updated : Oct 29, 2019, 2:02 PM IST

സി.പി.എം രക്തദാഹം മാറാത്ത പാര്‍ട്ടിയായി മാറി, പി ജയരാജന്‍ മരണത്തിന്‍റെ ദൂതനാണോയെന്നും രമേശ് ചെന്നിത്തല

"സി.പി.എം രക്തദാഹം തീരാത്ത പാര്‍ട്ടി"; "ജയരാജന്‍ മരണത്തിന്‍റെ ദൂതന്‍"; താനൂര്‍ കൊലപാതകത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയെ പ്രക്ഷുബ്‌ദമാക്കി താനൂര്‍ അഞ്ചുടിയില്‍ മുസ്ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ശക്‌തമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

എത്ര കൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. കൊലപാതകം നടക്കുന്നതിന് മുന്‍പ് സി.പി.എം നേതാവ് പി. ജയരാജന്‍ താനൂര്‍ സന്ദര്‍ശിച്ചതില്‍ സംശയമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്, ജയരാജന്‍ മരണത്തിന്‍റ ദൂതനാണോയെന്നും ചെന്നിത്തല ചോദിച്ചു.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം; താനൂര്‍ കൊലപാതകത്തില്‍ സഭ സ്തംഭിച്ചു

കുറ്റവാളികളായ സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുെട പ്രസ്‌താവന ആത്മാര്‍ഥതയില്ലാത്തതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പള്ളികളിൽ അധികാരം പിടിക്കാനുള്ള ലീഗിന്‍റെ തന്ത്രത്തിന്‍റെ ഭാഗമായിട്ടാണ് അക്രമം നടന്നതെന്ന താനൂർ എം.എൽ.എ വി. അബ്‌ദുല്‍ റഹ്‌മാന്‍റെ പരാമർശം ഭരണ പ്രതിപക്ഷ തർക്കത്തിന് വഴിവെച്ചു. സഹോദരനെ അക്രമിച്ചതിന്‍റെ പ്രതികാരം മൂലമാണ് ഇസ്ഹാക്കിനെ പ്രതികൾ അക്രമിച്ചതെന്നും, സമാധാന സംഭാഷണങ്ങൾക്ക് ശേഷവും അക്രമം നടക്കുന്നത് തടയാൻ രാഷ്‌ട്രീയ പാർട്ടികൾ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾ ആരായാലും സർക്കാരും പൊലീസും സംരക്ഷിക്കില്ല, സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാൽ ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം വിഷയത്തില്‍ അടിയന്തരപ്രമയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം സ്‌പീക്കര്‍ തടഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങിയത്.

തിരുവനന്തപുരം: നിയമസഭയെ പ്രക്ഷുബ്‌ദമാക്കി താനൂര്‍ അഞ്ചുടിയില്‍ മുസ്ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ശക്‌തമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

എത്ര കൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. കൊലപാതകം നടക്കുന്നതിന് മുന്‍പ് സി.പി.എം നേതാവ് പി. ജയരാജന്‍ താനൂര്‍ സന്ദര്‍ശിച്ചതില്‍ സംശയമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്, ജയരാജന്‍ മരണത്തിന്‍റ ദൂതനാണോയെന്നും ചെന്നിത്തല ചോദിച്ചു.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം; താനൂര്‍ കൊലപാതകത്തില്‍ സഭ സ്തംഭിച്ചു

കുറ്റവാളികളായ സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുെട പ്രസ്‌താവന ആത്മാര്‍ഥതയില്ലാത്തതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പള്ളികളിൽ അധികാരം പിടിക്കാനുള്ള ലീഗിന്‍റെ തന്ത്രത്തിന്‍റെ ഭാഗമായിട്ടാണ് അക്രമം നടന്നതെന്ന താനൂർ എം.എൽ.എ വി. അബ്‌ദുല്‍ റഹ്‌മാന്‍റെ പരാമർശം ഭരണ പ്രതിപക്ഷ തർക്കത്തിന് വഴിവെച്ചു. സഹോദരനെ അക്രമിച്ചതിന്‍റെ പ്രതികാരം മൂലമാണ് ഇസ്ഹാക്കിനെ പ്രതികൾ അക്രമിച്ചതെന്നും, സമാധാന സംഭാഷണങ്ങൾക്ക് ശേഷവും അക്രമം നടക്കുന്നത് തടയാൻ രാഷ്‌ട്രീയ പാർട്ടികൾ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾ ആരായാലും സർക്കാരും പൊലീസും സംരക്ഷിക്കില്ല, സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാൽ ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം വിഷയത്തില്‍ അടിയന്തരപ്രമയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം സ്‌പീക്കര്‍ തടഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങിയത്.

Intro:മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിക്കനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിന് പിന്നിൽ നടന്ന ഗൂഢാലോചന അന്വേഷിക്കാൻ സർക്കാർ തയ്യറാകണം. പി.ജയരാജൻ സന്ദർശനം നടത്തി മടങ്ങിയ ശേഷമാണ് ലീഗ് പ്രവർത്തകനായ ഇസ്ഹാഖ് കൊല്ലപ്പെട്ടത്. അതു കൊണ്ട് തന്നെ മുൻകൂട്ടിയുള്ള ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്.


Body:കുറ്റവാളികളായ സി പി എം പ്രവർത്തകരെ മാത്രം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന സർക്കാരാണിതെന്നും ചെന്നിത്തല ആരോപിച്ചു.


Conclusion:
Last Updated : Oct 29, 2019, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.