ETV Bharat / city

കേസ് പരിഗണിച്ചപ്പോൾ ഹാജരായില്ല, എഎ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്

കേരള യൂണിവേഴ്‌സിറ്റി സമര കേസ് കോടതി പരിഗണിച്ചപ്പോൾ പ്രതികൾ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി

author img

By

Published : Apr 25, 2022, 7:07 PM IST

തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനമോൾ രാജേന്ദ്രൻ്റെതാണ് ഉത്തരവ്.  കേരള യൂണിവേഴ്സിറ്റി സമര കേസ്  എംപി എഎ റഹീമിനെതിരെ അറസ്റ്റ് വാറണ്ട്  എഎ റഹീമിനെതിരെ അറസ്റ്റ് വാറണ്ട്  എഎ റഹീം അറസ്റ്റ് വാറണ്ട്  Kerala university Strike Case  Arrest warrant issued for AA Rahim MP  Kerala university Strike Case: Arrest warrant issued for AA Rahim MP  Kerala university
എംപി എഎ റഹീമിനെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: സിപിഎം നേതാവും എംപിയുമായ എഎ.റഹീമിന് കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിൽ ഹാജരാകാത്തതിനെ തുടർന്നാണ് മുഴുവൻ പ്രതികൾക്കും അറസ്റ്റ് വാറണ്ട് നൽകിയത്. കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ.വിജയ ലക്ഷ്‌മിയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് എഎ.റഹീമിൻ്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്ന കേസിലാണ് കോടതി നടപടി.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനമോൾ രാജേന്ദ്രൻ്റേതാണ് ഉത്തരവ്. എ.എ. റഹീമിനൊപ്പം എസ്എഫ്ഐ പ്രവർത്തകരായിരുന്ന എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്‌ണ, അബു.എസ്ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ.എം, മിഥുൻ മധു, വിനേഷ്.വിഎ, അപർണ ദത്തൻ, ബി.എസ്.ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

കേസിലെ പരാതിക്കാരിയും കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ.വിജയ ലക്ഷ്‌മിയുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ നൽകിയ അപേക്ഷ കോടതി തള്ളിയത്.

തിരുവനന്തപുരം: സിപിഎം നേതാവും എംപിയുമായ എഎ.റഹീമിന് കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിൽ ഹാജരാകാത്തതിനെ തുടർന്നാണ് മുഴുവൻ പ്രതികൾക്കും അറസ്റ്റ് വാറണ്ട് നൽകിയത്. കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ.വിജയ ലക്ഷ്‌മിയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് എഎ.റഹീമിൻ്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്ന കേസിലാണ് കോടതി നടപടി.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനമോൾ രാജേന്ദ്രൻ്റേതാണ് ഉത്തരവ്. എ.എ. റഹീമിനൊപ്പം എസ്എഫ്ഐ പ്രവർത്തകരായിരുന്ന എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്‌ണ, അബു.എസ്ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ.എം, മിഥുൻ മധു, വിനേഷ്.വിഎ, അപർണ ദത്തൻ, ബി.എസ്.ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

കേസിലെ പരാതിക്കാരിയും കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ.വിജയ ലക്ഷ്‌മിയുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ നൽകിയ അപേക്ഷ കോടതി തള്ളിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.