ETV Bharat / city

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും; ഡിപിആറിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് എം.വി ഗോവിന്ദൻ

author img

By

Published : Jan 16, 2022, 10:47 PM IST

കെ-റെയിൽ പദ്ധതിക്കെതിരായ എല്ലാ വിമർശനങ്ങളും ഗൗരവമായി എടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ.

Minister Govindan promises measures to allay concerns  K-Rail  Minister MV Govindan on k rail  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ  കെ റയിൽ ഡിപിആർ  സിൽവർ ലൈൻ പദ്ധതിയിൽ എംവി ഗോവിന്ദൻ  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും; ഡിപിആറിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് എം.വി ഗോവിന്ദൻ

മലപ്പുറം: കെ-റെയിൽ പദ്ധതിയെച്ചൊല്ലി പ്രതിപക്ഷ പാർട്ടികളിൽ നിന്നും മറ്റും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, വിമർശനങ്ങൾ കണക്കിലെടുത്ത് ഡിപിആറിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. പദ്ധതിയെ ഗൗരവമായി കാണുന്നുവെന്നും ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ അകറ്റാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിൽവർലൈൻ വിശദീകരണയോഗത്തിൽ പങ്കെടുക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാരിനെ വിമർശിക്കുന്നവരെ ആരെയും തടയാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ വിമർശനങ്ങളും ഗൗരവമായി എടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തും. കെ-റെയിലിലും ആ ഉറപ്പ് നൽകുന്നു.

കെ-റെയിൽ പദ്ധതി ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:സംഘര്‍ഷ സാധ്യത: കണ്ണൂരില്‍ സി.പി.എം- കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് പൊലീസ് സുരക്ഷ

അതേസമയം സർക്കാർ ശനിയാഴ്ച പ്രസിദ്ധീകരിച്ച ഡിപിആർ കെ-റെയിലിനെതിരായ തങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്ന തരത്തിലുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ആരോപിച്ചു. ഡിപിആർ പ്രകാരം തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലുള്ള യാത്രാ ദൈർഘ്യം 12 മണിക്കൂർ എന്നതിൽ നിന്ന് നാല് മണിക്കൂറായി കുറയ്ക്കുന്നു. പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണ്. 529.45 കിലോമീറ്റർ ദൂരമുള്ള സിൽവർലൈൻ 11 ജില്ലകളിലൂടെ കടന്നുപോകുന്നു.

തുടർച്ചയായ വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കാതെയാണ് ഡിപിആർ തയാറാക്കിയിരിക്കുന്നത്. അതിനാൽ കേരളത്തിന്‍റെ പരിസ്ഥിതി വ്യവസ്ഥയിൽ പദ്ധതി വലിയ ആഘാതമുണ്ടാക്കുമെന്നും സുധാകരൻ വിമർശിച്ചു. റോഡുകളോ മറ്റ് റെയിൽവേ ലൈനുകളോ നന്നാക്കരുത്, റോഡുകളിൽ ടോൾ പിരിവ് ആരംഭിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഡിപിആറിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം നിർദേശങ്ങൾ കേരളത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം: കെ-റെയിൽ പദ്ധതിയെച്ചൊല്ലി പ്രതിപക്ഷ പാർട്ടികളിൽ നിന്നും മറ്റും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, വിമർശനങ്ങൾ കണക്കിലെടുത്ത് ഡിപിആറിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. പദ്ധതിയെ ഗൗരവമായി കാണുന്നുവെന്നും ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ അകറ്റാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിൽവർലൈൻ വിശദീകരണയോഗത്തിൽ പങ്കെടുക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാരിനെ വിമർശിക്കുന്നവരെ ആരെയും തടയാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ വിമർശനങ്ങളും ഗൗരവമായി എടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തും. കെ-റെയിലിലും ആ ഉറപ്പ് നൽകുന്നു.

കെ-റെയിൽ പദ്ധതി ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:സംഘര്‍ഷ സാധ്യത: കണ്ണൂരില്‍ സി.പി.എം- കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് പൊലീസ് സുരക്ഷ

അതേസമയം സർക്കാർ ശനിയാഴ്ച പ്രസിദ്ധീകരിച്ച ഡിപിആർ കെ-റെയിലിനെതിരായ തങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്ന തരത്തിലുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ആരോപിച്ചു. ഡിപിആർ പ്രകാരം തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലുള്ള യാത്രാ ദൈർഘ്യം 12 മണിക്കൂർ എന്നതിൽ നിന്ന് നാല് മണിക്കൂറായി കുറയ്ക്കുന്നു. പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണ്. 529.45 കിലോമീറ്റർ ദൂരമുള്ള സിൽവർലൈൻ 11 ജില്ലകളിലൂടെ കടന്നുപോകുന്നു.

തുടർച്ചയായ വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കാതെയാണ് ഡിപിആർ തയാറാക്കിയിരിക്കുന്നത്. അതിനാൽ കേരളത്തിന്‍റെ പരിസ്ഥിതി വ്യവസ്ഥയിൽ പദ്ധതി വലിയ ആഘാതമുണ്ടാക്കുമെന്നും സുധാകരൻ വിമർശിച്ചു. റോഡുകളോ മറ്റ് റെയിൽവേ ലൈനുകളോ നന്നാക്കരുത്, റോഡുകളിൽ ടോൾ പിരിവ് ആരംഭിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഡിപിആറിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം നിർദേശങ്ങൾ കേരളത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.