കോഴിക്കോട് : 2003ലെ മാറാട് കൂട്ടക്കൊല കേസില്‍ (Marad massacre case) രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് വിചാരണ കോടതി (Marad trial court) കുറ്റക്കാരെന്ന് കണ്ടെത്തിയത്. നവംബര്‍ 23-ാം തീയതി ശിക്ഷ വിധിക്കും.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ 2010ലും 2011ലുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് കോയക്കെതിരെ സ്ഫോടകവസ്‌തു നിരോധന നിയമപ്രകാരവും നിസാമുദ്ദീനെതിരെ കൊലക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
Read more: മാറാട് കലാപക്കേസിലെ പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
ഈ കേസ് പ്രത്യേകം വിചാരണക്കെടുത്താണ് വിധി പ്രഖ്യാപിച്ചത്. മാറാട് കേസില്‍ ആകെ 148 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. കേസില്‍ ഇതുവരെ 86 പേരെ ശിക്ഷിച്ചിട്ടുണ്ട്.