ETV Bharat / city

കോട്ടയത്ത് ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചതായി പരാതി

അടിയന്തര ആവശ്യത്തിനെന്ന് പറഞ്ഞാണ് ആംബുലൻസുകളെ വിളിച്ചു വരുത്തിയത്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമാണോ എന്ന സംശയത്തെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

author img

By

Published : Apr 25, 2022, 9:15 PM IST

ആവശ്യത്തിനെന്ന് പറഞ്ഞ് ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചു.  Ambulances were called and deceived  ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചു  ആംബുലൻസുകളെ കബളിപ്പിച്ചു പണം തട്ടാൻ ശ്രമം  Ambulances  ആംബുലൻസ്
ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചു

കോട്ടയം: അടിയന്തര ആവശ്യത്തിനെന്ന് പറഞ്ഞ് ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചതായി പരാതി. കാലൊടിഞ്ഞ രോഗിയെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് ഒരേ സമയം നാല് ഐസിയു ആംബുലൻസുകളാണ് നാഗമ്പടത്തേക്ക് വിളിച്ചു വരുത്തിയത്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്നും സംശയം ഉണ്ട്.

ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചു

ആർമി ഉദ്യോഗസ്ഥന്‍റെ ചിത്രവും പേരും ഉപയോഗിച്ചാണ് തട്ടിപ്പ്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വ്യാജ ഫോൺ കോൾ വഴി ആംബുലൻസുകൾ കബളിപ്പിക്കപ്പെട്ടത്. അപകടത്തിൽ കാലൊടിഞ്ഞെന്നും അത്യാവശ്യമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നുമായിരുന്നു കോട്ടയം നഗരത്തിൽ ആംബുലൻസ് സർവീസ് നടത്തുന്ന രഞ്ജുവിന് വന്ന ഫോൺ കോൾ. ഹിന്ദിയിലായിരുന്നു സംസാരം. ഇതോടെ പരമാവധി വേഗത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ആബുലൻസ് നാഗമ്പടത്ത് എത്തി. എന്നാൽ, ഫോൺ ചെയ്‌തയാളെയോ അപകടത്തിൽപെട്ടയാളെയോ കണ്ടെത്താനായില്ല.

സമാനമായ രീതിയിൽ നാല് ആംബുലൻസുകളെയാണ് തട്ടിപ്പുകാരൻ കബളിപ്പിച്ചത്. ഗൂഗിൾ പേ നമ്പർ അയച്ചു നൽകിയ ശേഷം ഒരു രൂപ അയച്ച് നമ്പർ കൃത്യമെന്ന് ഉറപ്പു വരുത്താനും തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവം തട്ടിപ്പ് ആണോയെന്ന സംശയം ഉയർന്നത്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമാണെന്ന സംശയം ഉയർന്നതോടെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ മധ്യപ്രദേശ് ഫോൺ നമ്പറിൽ നിന്നാണ് ഫോൺ കോൾ എന്ന് കണ്ടെത്തി. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു. സമാനമായ രീതിയിൽ മുമ്പും തട്ടിപ്പുകൾ നടന്നിട്ടുള്ളതായും പൊലീസ് പറഞ്ഞു.

കോട്ടയം: അടിയന്തര ആവശ്യത്തിനെന്ന് പറഞ്ഞ് ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചതായി പരാതി. കാലൊടിഞ്ഞ രോഗിയെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് ഒരേ സമയം നാല് ഐസിയു ആംബുലൻസുകളാണ് നാഗമ്പടത്തേക്ക് വിളിച്ചു വരുത്തിയത്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്നും സംശയം ഉണ്ട്.

ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചു

ആർമി ഉദ്യോഗസ്ഥന്‍റെ ചിത്രവും പേരും ഉപയോഗിച്ചാണ് തട്ടിപ്പ്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വ്യാജ ഫോൺ കോൾ വഴി ആംബുലൻസുകൾ കബളിപ്പിക്കപ്പെട്ടത്. അപകടത്തിൽ കാലൊടിഞ്ഞെന്നും അത്യാവശ്യമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നുമായിരുന്നു കോട്ടയം നഗരത്തിൽ ആംബുലൻസ് സർവീസ് നടത്തുന്ന രഞ്ജുവിന് വന്ന ഫോൺ കോൾ. ഹിന്ദിയിലായിരുന്നു സംസാരം. ഇതോടെ പരമാവധി വേഗത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ആബുലൻസ് നാഗമ്പടത്ത് എത്തി. എന്നാൽ, ഫോൺ ചെയ്‌തയാളെയോ അപകടത്തിൽപെട്ടയാളെയോ കണ്ടെത്താനായില്ല.

സമാനമായ രീതിയിൽ നാല് ആംബുലൻസുകളെയാണ് തട്ടിപ്പുകാരൻ കബളിപ്പിച്ചത്. ഗൂഗിൾ പേ നമ്പർ അയച്ചു നൽകിയ ശേഷം ഒരു രൂപ അയച്ച് നമ്പർ കൃത്യമെന്ന് ഉറപ്പു വരുത്താനും തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവം തട്ടിപ്പ് ആണോയെന്ന സംശയം ഉയർന്നത്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമാണെന്ന സംശയം ഉയർന്നതോടെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ മധ്യപ്രദേശ് ഫോൺ നമ്പറിൽ നിന്നാണ് ഫോൺ കോൾ എന്ന് കണ്ടെത്തി. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു. സമാനമായ രീതിയിൽ മുമ്പും തട്ടിപ്പുകൾ നടന്നിട്ടുള്ളതായും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.