ETV Bharat / city

തൃക്കാക്കര പണക്കിഴി വിവാദം; ചെയർപേഴ്‌സൺ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസ് നീക്കം ചെയ്‌തു

author img

By

Published : Sep 4, 2021, 4:08 PM IST

Updated : Sep 4, 2021, 4:24 PM IST

പണക്കിഴി വിവാദത്തിൽ നഗരസഭ ചെയർപേഴ്‌സന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

തൃക്കാക്കര നഗരസഭ  തൃക്കാക്കര നഗരസഭ വാർത്ത  ചെയർപേഴ്‌സൺ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസ് നീക്കം ചെയ്‌തു  തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ  അജിത തങ്കപ്പന്‍റെ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസ് നീക്കം ചെയ്‌തു  thrikkakara municipality chairperson  thrikkakara municipality chairperson news  thrikkakara municipality chairperson designation  thrikkakara municipality chairperson LDF  LDF PROTEST OVER thrikkakara municipality chairperson
തൃക്കാക്കര നഗരസഭ; ചെയർപേഴ്‌സൺ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസ് നീക്കം ചെയ്‌തു

എറണാകുളം: തൃക്കാക്കര നഗരസഭ ചെയർപേഴ്‌സന്‍റെ ഓഫീസ് സീൽ ചെയ്‌ത് സെക്രട്ടറി പതിച്ച നോട്ടീസ് നീക്കം ചെയ്‌തു. എന്നാല്‍ ഈ സംഭവത്തില്‍ ആരോപണവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ കൗൺസിലർ ഡിക്‌സൻ പറഞ്ഞു.

പണക്കിഴി നൽകിയ ഓഫീസിലെ നോട്ടീസ് നീക്കം ചെയ്‌തതും സ്റ്റിക്കർ പതിച്ച് ഓഫീസ് മറച്ചതും സംശയകരമാണ്. ഭരണപക്ഷം നഗരസഭ അധ്യക്ഷയുടെ ഓഫീസിന്‍റെ പൂട്ട് നശിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണം. ഇതെല്ലാം കരുതിക്കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും ഡിക്‌സൻ ആരോപിച്ചു.

ചെയർപേഴ്‌സൺ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസ് നീക്കം ചെയ്‌തു

ചെയ്‌പേഴ്‌സൺ രാജിവെക്കും വരെ സമരമെന്ന് പ്രതിപക്ഷം

നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഓണക്കോടിയോടൊപ്പം പണം നൽകിയെന്ന ആരോപണത്തിൽ ദിവസങ്ങളായി നഗരസഭയിൽ പ്രതിഷേധ സമരം തുടരുകയാണ്. ഇതിനിടെയാണ് ചെയർപേഴ്‌സന്‍റെ ഓഫീസ് വാതിലിന്‍റെ പൂട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു. ഇതിന് പിന്നിലെ നഗരസഭ അധ്യക്ഷ എത്തിയെങ്കിലും ഓഫീസ് തുറക്കാൻ കഴിഞ്ഞിരുന്നില്ല.

പ്രതിപക്ഷ കൗൺസിലർമാർ പൂട്ട് മനപൂർവ്വം കേടാക്കിയെന്ന് ആരോപിച്ച് അജിത തങ്കപ്പൻ പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. പിന്നീട് ആശാരിയെ എത്തിച്ച് രാത്രിയോടെ പൂട്ട് മാറ്റി പുതിയത് സ്ഥാപിച്ചു. ഇതോടൊപ്പം സുതാര്യമായ ഗ്ലാസ് വാതിൽ സ്റ്റിക്കർ പതിച്ച് മറക്കുകയും വിജിലൻസ് നിർദേശപ്രകാരം നഗരസഭ സെക്രട്ടറി പതിച്ച നോട്ടീസ് നീക്കുകയും ചെയ്യുകയായിരുന്നു.

ജനകീയ ധർണക്കൊരുങ്ങി എൽഡിഎഫ്

അതേ സമയം നഗരസഭ ചെയർപേഴ്‌സന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി ജനങ്ങളെ അണിനിരത്തിയും സമരം നടത്തും. തിങ്കളാഴ്‌ച വാര്‍ഡ് അടിസ്ഥാനത്തില്‍ 100 കേന്ദ്രങ്ങളില്‍ എൽഡിഎഫ് ജനകീയ ധര്‍ണ നടത്തും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് സമരം വാര്‍ഡ് തലങ്ങളില്‍ നടത്തുന്നതെന്ന് ഇടതുമുന്നണി നേതൃത്വം അറിയിച്ചു. പത്താം തീയതി കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തൃക്കാക്കര നഗരസഭയിലെ ഓണക്കോടി വിവാദം

കഴിഞ്ഞ ഓഗസ്റ്റ് 17ന് നഗരസഭ ചെയര്‍പേ‍ഴ്‌സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കിയിരുന്നു. ഇതോടൊപ്പം നൽകിയ കവറിൽ പതിനായിരം രൂപയുണ്ടായിരുന്നുവെന്നും ഇത് അഴിമതി പണമാണെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.

READ MORE: തൃക്കാക്കര നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം

എറണാകുളം: തൃക്കാക്കര നഗരസഭ ചെയർപേഴ്‌സന്‍റെ ഓഫീസ് സീൽ ചെയ്‌ത് സെക്രട്ടറി പതിച്ച നോട്ടീസ് നീക്കം ചെയ്‌തു. എന്നാല്‍ ഈ സംഭവത്തില്‍ ആരോപണവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ കൗൺസിലർ ഡിക്‌സൻ പറഞ്ഞു.

പണക്കിഴി നൽകിയ ഓഫീസിലെ നോട്ടീസ് നീക്കം ചെയ്‌തതും സ്റ്റിക്കർ പതിച്ച് ഓഫീസ് മറച്ചതും സംശയകരമാണ്. ഭരണപക്ഷം നഗരസഭ അധ്യക്ഷയുടെ ഓഫീസിന്‍റെ പൂട്ട് നശിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണം. ഇതെല്ലാം കരുതിക്കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും ഡിക്‌സൻ ആരോപിച്ചു.

ചെയർപേഴ്‌സൺ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസ് നീക്കം ചെയ്‌തു

ചെയ്‌പേഴ്‌സൺ രാജിവെക്കും വരെ സമരമെന്ന് പ്രതിപക്ഷം

നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഓണക്കോടിയോടൊപ്പം പണം നൽകിയെന്ന ആരോപണത്തിൽ ദിവസങ്ങളായി നഗരസഭയിൽ പ്രതിഷേധ സമരം തുടരുകയാണ്. ഇതിനിടെയാണ് ചെയർപേഴ്‌സന്‍റെ ഓഫീസ് വാതിലിന്‍റെ പൂട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു. ഇതിന് പിന്നിലെ നഗരസഭ അധ്യക്ഷ എത്തിയെങ്കിലും ഓഫീസ് തുറക്കാൻ കഴിഞ്ഞിരുന്നില്ല.

പ്രതിപക്ഷ കൗൺസിലർമാർ പൂട്ട് മനപൂർവ്വം കേടാക്കിയെന്ന് ആരോപിച്ച് അജിത തങ്കപ്പൻ പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. പിന്നീട് ആശാരിയെ എത്തിച്ച് രാത്രിയോടെ പൂട്ട് മാറ്റി പുതിയത് സ്ഥാപിച്ചു. ഇതോടൊപ്പം സുതാര്യമായ ഗ്ലാസ് വാതിൽ സ്റ്റിക്കർ പതിച്ച് മറക്കുകയും വിജിലൻസ് നിർദേശപ്രകാരം നഗരസഭ സെക്രട്ടറി പതിച്ച നോട്ടീസ് നീക്കുകയും ചെയ്യുകയായിരുന്നു.

ജനകീയ ധർണക്കൊരുങ്ങി എൽഡിഎഫ്

അതേ സമയം നഗരസഭ ചെയർപേഴ്‌സന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി ജനങ്ങളെ അണിനിരത്തിയും സമരം നടത്തും. തിങ്കളാഴ്‌ച വാര്‍ഡ് അടിസ്ഥാനത്തില്‍ 100 കേന്ദ്രങ്ങളില്‍ എൽഡിഎഫ് ജനകീയ ധര്‍ണ നടത്തും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് സമരം വാര്‍ഡ് തലങ്ങളില്‍ നടത്തുന്നതെന്ന് ഇടതുമുന്നണി നേതൃത്വം അറിയിച്ചു. പത്താം തീയതി കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തൃക്കാക്കര നഗരസഭയിലെ ഓണക്കോടി വിവാദം

കഴിഞ്ഞ ഓഗസ്റ്റ് 17ന് നഗരസഭ ചെയര്‍പേ‍ഴ്‌സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കിയിരുന്നു. ഇതോടൊപ്പം നൽകിയ കവറിൽ പതിനായിരം രൂപയുണ്ടായിരുന്നുവെന്നും ഇത് അഴിമതി പണമാണെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.

READ MORE: തൃക്കാക്കര നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം

Last Updated : Sep 4, 2021, 4:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.