ETV Bharat / city

വിവാഹമോചിതയുടെ മകള്‍ക്ക് പാസ്പോര്‍ട്ട് നിഷേധിച്ചു; ഓഫിസര്‍ക്ക് പിഴയിട്ട് ഹൈക്കോടതി

author img

By

Published : Mar 3, 2022, 4:08 PM IST

Updated : Mar 3, 2022, 5:21 PM IST

പാസ്‌പോർട്ട് പുതുക്കാൻ ഭർത്താവിന്‍റെ സമ്മതപത്രം വേണമെന്നും കോടതി ഉത്തരവ് വേണമെന്നും അധികൃതർ അറിയിക്കുകയായിരുന്നു

സിംഗിൾ പാരന്‍റിങ്  മകളുടെ പാസ്‌പോർട്ട് പുതുക്കി നൽകാതെ അധികൃതർ  പാസ്‌പോർട്ട് പുതുക്കൽ  സിംഗിൾ പാരന്‍റ്  Kerala HC raps passport authorities for compelling single parents to litigation over travel document  single parenting  passport authorities
സിംഗിൾ പാരന്‍റിങ്; പാസ്‌പോർട്ട് പുതുക്കി നൽകാതെ അധികൃതർ, കോടതിയിൽ നിന്ന് രൂക്ഷവിമർശനം

എറണാകുളം: വിവാഹ മോചിതയുടെ മകള്‍ക്ക് പാസ്‌പോർട്ട് അനുവദിക്കുന്നതിന് കർശന ഉപാധി മുന്നോട്ട് വച്ച അധികൃതര്‍ക്ക് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രായോഗികവും ന്യായയുക്തവുമായ തീരുമാനം സ്വീകരിക്കണമെന്ന് ഹൈക്കോടതി പാസ്പോര്‍ട്ട് ഓഫിസറോട് ആവശ്യപ്പെട്ടു.

വിവാഹമോചിത മകളുടെ പാസ്‌പോർട്ട് പുതുക്കാനായി ഓഫീസിലെത്തിയപ്പോഴാണ് അധികൃതർ കർശന ഉപാധികൾ മുന്നോട്ട് വച്ചത്. പാസ്‌പോർട്ട് പുതുക്കാൻ ഭർത്താവിന്‍റെ സമ്മതപത്രം വേണമെന്നും കോടതി ഉത്തരവ് വേണമെന്നും അധികൃതർ അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. അസിസ്റ്റന്‍റ് പാസ്‌പോർട്ട് ഓഫിസർക്ക് കോടതി 25,000 രൂപ പിഴ ഈടാക്കി.

വിവാഹമോചന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പൂർണ ഉത്തരവാദിത്തം അമ്മക്കാണെന്നിരിക്കെയാണ് പാസ്‌പോർട്ട് അധികാരികൾ പാസ്‌പോർട്ട് പുതുക്കി നൽകാതെ നിലപാട് എടുത്തത്. ജസ്റ്റിസ് അമിത് റാവലായിരുന്നു സുപ്രധാന വിധി പ്രഖ്യാപിച്ചത്. സ്‌ത്രീയുടെ അപേക്ഷ പരിഗണിച്ച് ഒരാഴ്‌ചക്കകം പാസ്‌പോർട്ട് നൽകുമെന്ന് പാസ്‌പോർട്ട് അധികൃതർ കോടതിയെ അറിയിച്ചു.

ALSO READ: ഭീഷ്‌മ പര്‍വ്വത്തിനും ഡീഗ്രേഡിങ്; ഫാന്‍സ്‌ ഷോ നിര്‍ത്തലാക്കിയേക്കും

എറണാകുളം: വിവാഹ മോചിതയുടെ മകള്‍ക്ക് പാസ്‌പോർട്ട് അനുവദിക്കുന്നതിന് കർശന ഉപാധി മുന്നോട്ട് വച്ച അധികൃതര്‍ക്ക് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രായോഗികവും ന്യായയുക്തവുമായ തീരുമാനം സ്വീകരിക്കണമെന്ന് ഹൈക്കോടതി പാസ്പോര്‍ട്ട് ഓഫിസറോട് ആവശ്യപ്പെട്ടു.

വിവാഹമോചിത മകളുടെ പാസ്‌പോർട്ട് പുതുക്കാനായി ഓഫീസിലെത്തിയപ്പോഴാണ് അധികൃതർ കർശന ഉപാധികൾ മുന്നോട്ട് വച്ചത്. പാസ്‌പോർട്ട് പുതുക്കാൻ ഭർത്താവിന്‍റെ സമ്മതപത്രം വേണമെന്നും കോടതി ഉത്തരവ് വേണമെന്നും അധികൃതർ അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. അസിസ്റ്റന്‍റ് പാസ്‌പോർട്ട് ഓഫിസർക്ക് കോടതി 25,000 രൂപ പിഴ ഈടാക്കി.

വിവാഹമോചന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പൂർണ ഉത്തരവാദിത്തം അമ്മക്കാണെന്നിരിക്കെയാണ് പാസ്‌പോർട്ട് അധികാരികൾ പാസ്‌പോർട്ട് പുതുക്കി നൽകാതെ നിലപാട് എടുത്തത്. ജസ്റ്റിസ് അമിത് റാവലായിരുന്നു സുപ്രധാന വിധി പ്രഖ്യാപിച്ചത്. സ്‌ത്രീയുടെ അപേക്ഷ പരിഗണിച്ച് ഒരാഴ്‌ചക്കകം പാസ്‌പോർട്ട് നൽകുമെന്ന് പാസ്‌പോർട്ട് അധികൃതർ കോടതിയെ അറിയിച്ചു.

ALSO READ: ഭീഷ്‌മ പര്‍വ്വത്തിനും ഡീഗ്രേഡിങ്; ഫാന്‍സ്‌ ഷോ നിര്‍ത്തലാക്കിയേക്കും

Last Updated : Mar 3, 2022, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.