ETV Bharat / bharat

മൂന്നാം തരംഗം നേരിടുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്ന് കെജ്‌രിവാൾ

author img

By

Published : Jun 12, 2021, 2:15 PM IST

ഡൽഹിയിലെ ആശുപത്രികൾ കൊവിഡിനെ നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി

Worried about third wave now  Delhi CM Kejriwal says govt working on war footing to prepare for it  മൂന്നാം തരംഗം നേരിടുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്ന് കെജ്‌രിവാൾ  അരവിന്ദ് കെജ്‌രിവാൾ  ഡൽഹി മുഖ്യമന്ത്രി  കൊവിഡ്  മൂന്നാം തരംഗം  രണ്ടാം തരംഗം  Kejriwal  Delhi CM  third wave
മൂന്നാം തരംഗം നേരിടുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: തലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഇടിയുന്ന സാഹചര്യമാണെങ്കിലും കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് സർക്കാർ ആശങ്കാകുലരാണെന്നും മൂന്നാം തരംഗം നേരിടാനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ ആശുപത്രികൾ കൊവിഡിനെ നേരിടാൻ സജ്ജമാണെന്നും എന്നാൽ മൂന്നാം തരംഗത്തിനായി കൂടുതൽ തയാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

രണ്ടാം തരംഗത്തിനു മുന്നിൽ രാജ്യ തലസ്ഥാനം വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. പ്രതിദിന കേസുകൾ 28000നു മേൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രികൾ പ്രാണവായുവും മരുന്നും കിട്ടാതെ വലഞ്ഞു. ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞു. മുഖ്യമന്ത്രി സഹായത്തിനായി കേണപേക്ഷിച്ചു.

എന്നാൽ രണ്ടാം തരംഗം ഉച്ചസ്ഥായിയിൽ നിന്ന സമയത്ത് ഏപ്രിൽ 19ന് കൊവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ തലസ്ഥാനത്തെ കൊവിഡ് കേസുകൾ ഫലപ്രദമായി നേരിടാൻ സഹായിച്ചു. കൊവിഡ് നിയന്ത്രണത്തിൽ വരികയും പോസിറ്റിവിറ്റി നിരക്ക് 0.5ശതമാനവുമായതോടെ ജൂൺ 7ന് അൺലോക്ക് പ്രക്രിയ ആരംഭിച്ചു.

Also Read: ആശങ്ക ഒഴിയാതെ രാജ്യം ; കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണനിരക്ക്

നിലവിൽ മാർക്കറ്റുകളും മാളുകളും ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാമെങ്കിലും ജിം, സ്പാ, സലൂൺ, ബാറുകൾ, റെസ്റ്റോറന്‍റുകൾ എന്നിവ അടച്ചിരിക്കുകയാണ്.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ദേശീയ തലസ്ഥാനത്ത് 3,922 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,01,977 പേർ കൊവിഡ് മുക്തരായി.

ന്യൂഡൽഹി: തലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഇടിയുന്ന സാഹചര്യമാണെങ്കിലും കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് സർക്കാർ ആശങ്കാകുലരാണെന്നും മൂന്നാം തരംഗം നേരിടാനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ ആശുപത്രികൾ കൊവിഡിനെ നേരിടാൻ സജ്ജമാണെന്നും എന്നാൽ മൂന്നാം തരംഗത്തിനായി കൂടുതൽ തയാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

രണ്ടാം തരംഗത്തിനു മുന്നിൽ രാജ്യ തലസ്ഥാനം വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. പ്രതിദിന കേസുകൾ 28000നു മേൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രികൾ പ്രാണവായുവും മരുന്നും കിട്ടാതെ വലഞ്ഞു. ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞു. മുഖ്യമന്ത്രി സഹായത്തിനായി കേണപേക്ഷിച്ചു.

എന്നാൽ രണ്ടാം തരംഗം ഉച്ചസ്ഥായിയിൽ നിന്ന സമയത്ത് ഏപ്രിൽ 19ന് കൊവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ തലസ്ഥാനത്തെ കൊവിഡ് കേസുകൾ ഫലപ്രദമായി നേരിടാൻ സഹായിച്ചു. കൊവിഡ് നിയന്ത്രണത്തിൽ വരികയും പോസിറ്റിവിറ്റി നിരക്ക് 0.5ശതമാനവുമായതോടെ ജൂൺ 7ന് അൺലോക്ക് പ്രക്രിയ ആരംഭിച്ചു.

Also Read: ആശങ്ക ഒഴിയാതെ രാജ്യം ; കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണനിരക്ക്

നിലവിൽ മാർക്കറ്റുകളും മാളുകളും ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാമെങ്കിലും ജിം, സ്പാ, സലൂൺ, ബാറുകൾ, റെസ്റ്റോറന്‍റുകൾ എന്നിവ അടച്ചിരിക്കുകയാണ്.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ദേശീയ തലസ്ഥാനത്ത് 3,922 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,01,977 പേർ കൊവിഡ് മുക്തരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.