ETV Bharat / bharat

യു.പിയില്‍ ഒരാളില്‍ 'ബ്ലാക്ക് - വൈറ്റ് - യെല്ലോ' ഫംഗസുകള്‍ സ്ഥിരീകരിച്ചു - black fungus symptoms

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റിലെ ബിജ്‌നോർ നിവാസിയായ 42 കാരനായ രോഗിക്കാണ് മൂന്ന് ഫംഗസുകളും സ്ഥിരീകരിച്ചത്

Patient diagnosed with both Black and White fungus  ബ്ലാക്ക് ഫംഗസ്  വൈറ്റ് ഫംഗസ്  White fungus  Black fungus  ആനന്ദ് ആശുപത്രി  ആശുപത്രി  കാഴ്ച ശക്തി  നേത്രരോഗം
ഉത്തർപ്രദേശിൽ ബ്ലാക്ക് ഫംഗസ് ബാധിതനായ രോഗിയിൽ വൈറ്റ് ഫംഗസും കണ്ടെത്തി
author img

By

Published : May 26, 2021, 10:29 PM IST

ലക്‌നൗ: ബ്ലാക്ക് ഫംഗസ് ബാധിതനായ രോഗിക്ക് വൈറ്റ് ഫംഗസും യെല്ലോ ഫംഗസും സ്ഥീരികരിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. അണുബാധ മൂലം കണ്ണുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ശരിയായ ചികിത്സ നൽകിയതിനാൽ രോഗി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബ്ലാക്ക് ഫംഗസിന്‍റെ ലക്ഷണങ്ങളെത്തുടർന്ന് ബിജ്‌നോർ നിവാസിയായ 42 കാരനായ രോഗിയെ മീററ്റിലെ ആനന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അയാൾ വൈറ്റ് ഫംഗസ് ബാധിതനാണെന്ന് അറിയുന്നത്. എം‌ആർ‌ഐ റിപ്പോർട്ടിൽ ഫംഗസ് രോഗിയിൽ പ്രവേശിച്ചെന്നും അതിനാൽ അത് കാഴ്ച ശക്തിയെ ബാധിക്കുമെന്നും കണ്ടെത്തി. ഉടനെ ഡോക്ടർമാരുടെ സംഘം അടിയന്തര ശസ്ത്രക്രീയ നടത്തിയതിനാൽ രോഗിയുടെ കാഴ്ച ശക്തി തിരികെ കിട്ടിയെന്നും ഇപ്പോൾ കാഴ്ചക്ക് കുഴപ്പമില്ലെന്നും ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധനായ ഡോ. പുനീത് ഭാർഗവ പറഞ്ഞു.

മൂക്ക്, വായ, ശ്വാസ നാളം എന്നിവയിലൂടെയാണ് ഫംഗസ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. ശരിയായ സമയത്ത് ചികിത്സിച്ചാൽ സാധാരണ മരുന്ന് ഉപയോഗിച്ച് വൈറ്റ് ഫംഗസിനെ സുഖപ്പെടുത്താമെന്നും ഡോ. പുനീത് ഭാർഗവ കൂട്ടിച്ചേർത്തു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇയാള്‍ക്ക് യെല്ലോ ഫംഗസും സ്ഥിരീകരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബ്ലാക്ക് ഫംഗസ് എന്നാല്‍

'ബ്ലാക്ക്ഫംഗസ്' എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ്, മണ്ണിൽ കാണപ്പെടുന്ന ഒരു പൂപ്പൽ, ചീഞ്ഞ ഇലകൾ പോലുള്ള ജൈവവസ്തുക്കൾ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഫംഗസിൻ്റെ അണുക്കൾ ശ്വസിക്കുന്നതിലൂടെയാണ് ആളുകൾക്ക് ബ്ലാക്ക്ഫംഗസ് രോഗം വരുന്നത്. എയർ ഹ്യുമിഡിഫയറുകൾ അല്ലെങ്കിൽ മലിനജലം അടങ്ങിയ ഓക്സിജൻ ടാങ്കുകൾ വഴിയാണ് ആശുപത്രികളിലും വീടുകളിലും ഫംഗസ് വ്യാപിപ്പിക്കുന്നത്.

എന്താണ് വൈറ്റ് ഫംഗസ്

ശ്വാസകോശത്തെ ബാധിക്കുന്ന ഫംഗസ് ബാധയാണ് വൈറ്റ് ഫംഗസ്. മെഡിക്കല്‍ ഓക്‌സിജന്‍ സഹായം തേടുന്ന കൊറോണ വൈറസ് രോഗികളെ ഇത് കൂടുതലായി ബാധിക്കുന്നു, ബ്ലാക്ക് ഫംഗസ് കേസുകളിലെന്ന പോലെ പ്രതിരോധശേഷി കുറവായതിനാലാണ് വൈറ്റ് ഫംഗസ് അണുബാധയുണ്ടാകുന്നത്. അല്ലെങ്കില്‍ വെള്ളം പോലുള്ള പൂപ്പല്‍ അടങ്ങിയ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയാലും അണുബാധയ്ക്കു സാധ്യതയുണ്ട്. പ്രമേഹ, അര്‍ബുദ രോഗികള്‍, ദീര്‍ഘകാലത്തേക്കു സ്റ്റിറോയിഡുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയ രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്. അതിനാല്‍ ഇവര്‍ പ്രത്യേക ശ്രദ്ധ നല്‍കണം.

കൊറോണ വൈറസിനു സമാനമായ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. സിടി സ്‌കാന്‍ അല്ലെങ്കില്‍ എക്‌സ്-റേ വഴിയാണ് അണുബാധ സ്ഥിരീകരിക്കുന്നത്.

യെല്ലോ ഫംഗസ്

കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ്‌ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ALSO READ: തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ

ലക്‌നൗ: ബ്ലാക്ക് ഫംഗസ് ബാധിതനായ രോഗിക്ക് വൈറ്റ് ഫംഗസും യെല്ലോ ഫംഗസും സ്ഥീരികരിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. അണുബാധ മൂലം കണ്ണുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ശരിയായ ചികിത്സ നൽകിയതിനാൽ രോഗി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബ്ലാക്ക് ഫംഗസിന്‍റെ ലക്ഷണങ്ങളെത്തുടർന്ന് ബിജ്‌നോർ നിവാസിയായ 42 കാരനായ രോഗിയെ മീററ്റിലെ ആനന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അയാൾ വൈറ്റ് ഫംഗസ് ബാധിതനാണെന്ന് അറിയുന്നത്. എം‌ആർ‌ഐ റിപ്പോർട്ടിൽ ഫംഗസ് രോഗിയിൽ പ്രവേശിച്ചെന്നും അതിനാൽ അത് കാഴ്ച ശക്തിയെ ബാധിക്കുമെന്നും കണ്ടെത്തി. ഉടനെ ഡോക്ടർമാരുടെ സംഘം അടിയന്തര ശസ്ത്രക്രീയ നടത്തിയതിനാൽ രോഗിയുടെ കാഴ്ച ശക്തി തിരികെ കിട്ടിയെന്നും ഇപ്പോൾ കാഴ്ചക്ക് കുഴപ്പമില്ലെന്നും ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധനായ ഡോ. പുനീത് ഭാർഗവ പറഞ്ഞു.

മൂക്ക്, വായ, ശ്വാസ നാളം എന്നിവയിലൂടെയാണ് ഫംഗസ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. ശരിയായ സമയത്ത് ചികിത്സിച്ചാൽ സാധാരണ മരുന്ന് ഉപയോഗിച്ച് വൈറ്റ് ഫംഗസിനെ സുഖപ്പെടുത്താമെന്നും ഡോ. പുനീത് ഭാർഗവ കൂട്ടിച്ചേർത്തു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇയാള്‍ക്ക് യെല്ലോ ഫംഗസും സ്ഥിരീകരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബ്ലാക്ക് ഫംഗസ് എന്നാല്‍

'ബ്ലാക്ക്ഫംഗസ്' എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ്, മണ്ണിൽ കാണപ്പെടുന്ന ഒരു പൂപ്പൽ, ചീഞ്ഞ ഇലകൾ പോലുള്ള ജൈവവസ്തുക്കൾ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഫംഗസിൻ്റെ അണുക്കൾ ശ്വസിക്കുന്നതിലൂടെയാണ് ആളുകൾക്ക് ബ്ലാക്ക്ഫംഗസ് രോഗം വരുന്നത്. എയർ ഹ്യുമിഡിഫയറുകൾ അല്ലെങ്കിൽ മലിനജലം അടങ്ങിയ ഓക്സിജൻ ടാങ്കുകൾ വഴിയാണ് ആശുപത്രികളിലും വീടുകളിലും ഫംഗസ് വ്യാപിപ്പിക്കുന്നത്.

എന്താണ് വൈറ്റ് ഫംഗസ്

ശ്വാസകോശത്തെ ബാധിക്കുന്ന ഫംഗസ് ബാധയാണ് വൈറ്റ് ഫംഗസ്. മെഡിക്കല്‍ ഓക്‌സിജന്‍ സഹായം തേടുന്ന കൊറോണ വൈറസ് രോഗികളെ ഇത് കൂടുതലായി ബാധിക്കുന്നു, ബ്ലാക്ക് ഫംഗസ് കേസുകളിലെന്ന പോലെ പ്രതിരോധശേഷി കുറവായതിനാലാണ് വൈറ്റ് ഫംഗസ് അണുബാധയുണ്ടാകുന്നത്. അല്ലെങ്കില്‍ വെള്ളം പോലുള്ള പൂപ്പല്‍ അടങ്ങിയ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയാലും അണുബാധയ്ക്കു സാധ്യതയുണ്ട്. പ്രമേഹ, അര്‍ബുദ രോഗികള്‍, ദീര്‍ഘകാലത്തേക്കു സ്റ്റിറോയിഡുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയ രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്. അതിനാല്‍ ഇവര്‍ പ്രത്യേക ശ്രദ്ധ നല്‍കണം.

കൊറോണ വൈറസിനു സമാനമായ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. സിടി സ്‌കാന്‍ അല്ലെങ്കില്‍ എക്‌സ്-റേ വഴിയാണ് അണുബാധ സ്ഥിരീകരിക്കുന്നത്.

യെല്ലോ ഫംഗസ്

കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ്‌ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ALSO READ: തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.