ETV Bharat / bharat

Gyanvapi Masjid | ഗ്യാൻവാപി മസ്‌ജിദിൽ ശാസ്‌ത്രീയ പരിശോധന; അനുമതി നൽകി വാരാണസി കോടതി

ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സ്ഥലം ഒഴികെ മറ്റുള്ള ഭാഗങ്ങളിൽ സർവേ നടത്താനാണ് കോടതി അനുമതി നൽകിയത്

author img

By

Published : Jul 21, 2023, 8:33 PM IST

ഗ്യാൻവാപി പള്ളി  ഗ്യാൻവാപി പള്ളിയിൽ ശാസ്‌ത്രീയ പരിശോധനക്ക് അനുമതി  GYANVAPI MOSQUE  VARANASI COURT  ഗ്യാൻവാപി പള്ളിയിൽ ശാസ്‌ത്രീയ പരിശോധന  വാരണാസി കോടതി  ഗ്യാൻവാപി പള്ളി ശിവലിംഗം
ഗ്യാൻവാപി പള്ളി

വാരാണസി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്‌ജിദ് പരിസരത്ത് ശാസ്‌ത്രീയ പരിശോധന നടത്താൻ അനുമതി നൽകി വാരാണസി ജില്ല കോടതി. പള്ളി പരിസരത്ത് ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ജലസംഭരണി ഉൾപ്പെട്ട ഭാഗം ഒഴികെയുള്ള സ്ഥലങ്ങളിൽ സർവേ നടത്താനാണ് കോടതി അനുമതി നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടാണ് (എഎസ്‌ഐ) കോടതി പരിശോധനയ്‌ക്ക് നിർദേശിച്ചിട്ടുള്ളത്.

ശാസ്ത്രീയ സർവേയുടെ റിപ്പോർട്ട് ഓഗസ്റ്റ് 4-നകം കോടതിയിൽ സമർപ്പിക്കാനും വാരാണസി ജില്ല കോടതി എഎസ്ഐയോട് നിർദേശിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ 12 വരെ സർവേ നടത്തണമെന്നാണ് കോടതി നിർദേശം. സർവേവേളയിൽ വിശ്വാസികൾ പള്ളിക്കകത്ത് നടത്തുന്ന നമസ്‌കാരത്തിനും പ്രാർഥനയ്‌ക്കും തടസമുണ്ടാകാൻ പാടില്ലെന്നും, പള്ളിയുടെ വസ്‌തുവകകൾക്ക് നാശനഷ്‌ടം വരുത്തരുതെന്നും കോടതി അധികാരികൾക്ക് നിർദേശം നൽകി.

ഇക്കഴിഞ്ഞ മെയിലാണ് നാല് സ്‌ത്രീകൾ പള്ളിയിൽ ശാസ്‌ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ പരിസരത്ത് നിലനിന്നിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെന്നാണ് ഹർജിയിൽ പറയുന്നത്. അതിനാൽ പള്ളിയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ജൂലൈ 14ന് അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിനും പള്ളിയുമായി ബന്ധപ്പെട്ട് ജില്ല കോടതിയിൽ ഹർജി നൽകിയിരുന്നു. പള്ളി നിൽക്കുന്ന സ്ഥലം ദശലക്ഷക്കണക്കിന് ആളുകളുടെ വികാരവുമായി ബന്ധപ്പെട്ടതാണെന്നും പള്ളിയുടെ പടിഞ്ഞാറൻ ഭിത്തിയിൽ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ കാണാമെന്നും അദ്ദേഹം ഹർജിയിൽ അവകാശപ്പെട്ടിരുന്നു.

പതിറ്റാണ്ടുകളായുള്ള തർക്കം : വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ളതാണ് ഗ്യാന്‍വാപി മസ്‌ജിദ്. 16-ാം നൂറ്റാണ്ടിൽ കാശി വിശ്വനാഥ ക്ഷേത്രം മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തകർത്തുവെന്നും, ഈ പ്രദേശത്താണ് പള്ളി പണിതതെന്നുമാണ് അവകാശവാദം. ഇക്കാര്യം ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരാണസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്.

ഇതിനിടെ ഗ്യാൻവാപി മസ്‌ജിദിൽ നടത്തിയ സർവേയിൽ പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശ വാദവും ഉയർന്നിരുന്നു. തുടർന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം കോടതി സീൽ ചെയ്യുകയായിരുന്നു. അതേസമയം ശിവലിഗം കണ്ടെത്തിയെന്ന അവകാശവാദത്തെ മസ്‌ജിദ് കമ്മിറ്റി എതിർത്തിരുന്നു.

മസ്‌ജിദിന്‍റെ ഉള്ളില്‍ നിര്‍മിച്ച ചെറിയ കുളത്തിന് സമീപത്തായി ഒരു കല്ലുണ്ടെന്നും ഇതാണ് ശിവലിംഗമായി തെറ്റിദ്ധരിച്ചതെന്നുമാണ് മസ്‌ജിദ് കമ്മിറ്റി സെക്രട്ടറി ജനറൽ എസ് എം യാസിന്‍ ഷരീഫ് പറഞ്ഞത്. എല്ലാ വലിയ മസ്‌ജിദുകള്‍ക്കുള്ളിലും ഇത്തരം കല്ലുകള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ (വുദു ടാങ്ക്) വാട്ടര്‍ ഫൗണ്ടന്‍ ആണ് ഇതെന്നും മസ്‌ജിദ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് സുപ്രീം കോടതിയിൽ എത്തുകയും ശിവലിഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു. ഗ്യാൻവാപിയിൽ വർഷം മുഴുവനും ആരാധന നടത്താനുള്ള അവകാശം തേടിയുള്ള ഒരു കേസ് കോടതിയുടെ പരിഗണനയിലാണ്.

വാരാണസി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്‌ജിദ് പരിസരത്ത് ശാസ്‌ത്രീയ പരിശോധന നടത്താൻ അനുമതി നൽകി വാരാണസി ജില്ല കോടതി. പള്ളി പരിസരത്ത് ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ജലസംഭരണി ഉൾപ്പെട്ട ഭാഗം ഒഴികെയുള്ള സ്ഥലങ്ങളിൽ സർവേ നടത്താനാണ് കോടതി അനുമതി നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടാണ് (എഎസ്‌ഐ) കോടതി പരിശോധനയ്‌ക്ക് നിർദേശിച്ചിട്ടുള്ളത്.

ശാസ്ത്രീയ സർവേയുടെ റിപ്പോർട്ട് ഓഗസ്റ്റ് 4-നകം കോടതിയിൽ സമർപ്പിക്കാനും വാരാണസി ജില്ല കോടതി എഎസ്ഐയോട് നിർദേശിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ 12 വരെ സർവേ നടത്തണമെന്നാണ് കോടതി നിർദേശം. സർവേവേളയിൽ വിശ്വാസികൾ പള്ളിക്കകത്ത് നടത്തുന്ന നമസ്‌കാരത്തിനും പ്രാർഥനയ്‌ക്കും തടസമുണ്ടാകാൻ പാടില്ലെന്നും, പള്ളിയുടെ വസ്‌തുവകകൾക്ക് നാശനഷ്‌ടം വരുത്തരുതെന്നും കോടതി അധികാരികൾക്ക് നിർദേശം നൽകി.

ഇക്കഴിഞ്ഞ മെയിലാണ് നാല് സ്‌ത്രീകൾ പള്ളിയിൽ ശാസ്‌ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ പരിസരത്ത് നിലനിന്നിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെന്നാണ് ഹർജിയിൽ പറയുന്നത്. അതിനാൽ പള്ളിയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ജൂലൈ 14ന് അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിനും പള്ളിയുമായി ബന്ധപ്പെട്ട് ജില്ല കോടതിയിൽ ഹർജി നൽകിയിരുന്നു. പള്ളി നിൽക്കുന്ന സ്ഥലം ദശലക്ഷക്കണക്കിന് ആളുകളുടെ വികാരവുമായി ബന്ധപ്പെട്ടതാണെന്നും പള്ളിയുടെ പടിഞ്ഞാറൻ ഭിത്തിയിൽ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ കാണാമെന്നും അദ്ദേഹം ഹർജിയിൽ അവകാശപ്പെട്ടിരുന്നു.

പതിറ്റാണ്ടുകളായുള്ള തർക്കം : വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ളതാണ് ഗ്യാന്‍വാപി മസ്‌ജിദ്. 16-ാം നൂറ്റാണ്ടിൽ കാശി വിശ്വനാഥ ക്ഷേത്രം മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തകർത്തുവെന്നും, ഈ പ്രദേശത്താണ് പള്ളി പണിതതെന്നുമാണ് അവകാശവാദം. ഇക്കാര്യം ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരാണസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്.

ഇതിനിടെ ഗ്യാൻവാപി മസ്‌ജിദിൽ നടത്തിയ സർവേയിൽ പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശ വാദവും ഉയർന്നിരുന്നു. തുടർന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം കോടതി സീൽ ചെയ്യുകയായിരുന്നു. അതേസമയം ശിവലിഗം കണ്ടെത്തിയെന്ന അവകാശവാദത്തെ മസ്‌ജിദ് കമ്മിറ്റി എതിർത്തിരുന്നു.

മസ്‌ജിദിന്‍റെ ഉള്ളില്‍ നിര്‍മിച്ച ചെറിയ കുളത്തിന് സമീപത്തായി ഒരു കല്ലുണ്ടെന്നും ഇതാണ് ശിവലിംഗമായി തെറ്റിദ്ധരിച്ചതെന്നുമാണ് മസ്‌ജിദ് കമ്മിറ്റി സെക്രട്ടറി ജനറൽ എസ് എം യാസിന്‍ ഷരീഫ് പറഞ്ഞത്. എല്ലാ വലിയ മസ്‌ജിദുകള്‍ക്കുള്ളിലും ഇത്തരം കല്ലുകള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ (വുദു ടാങ്ക്) വാട്ടര്‍ ഫൗണ്ടന്‍ ആണ് ഇതെന്നും മസ്‌ജിദ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് സുപ്രീം കോടതിയിൽ എത്തുകയും ശിവലിഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു. ഗ്യാൻവാപിയിൽ വർഷം മുഴുവനും ആരാധന നടത്താനുള്ള അവകാശം തേടിയുള്ള ഒരു കേസ് കോടതിയുടെ പരിഗണനയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.