ETV Bharat / bharat

ബംഗാളിലെ നിരോധനത്തിന് പിന്നാലെ ഉത്തർ പ്രദേശിൽ 'ദി കേരള സ്‌റ്റോറി'യുടെ നികുതി ഒഴിവാക്കി

ലഖ്‌നൗവിൽ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഴുവൻ കാബിനറ്റിനൊപ്പം 'ദി കേരള സ്‌റ്റോറി' എന്ന സിനിമ കാണുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്‌തിട്ടുണ്ട്

author img

By

Published : May 9, 2023, 1:07 PM IST

കേരള സ്‌റ്റോറി  ദി കേരള സ്‌റ്റോറി  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഉത്തർപ്രദേശിൽ കേരള സ്‌റ്റോറിയുടെ നികുതി ഒഴിവാക്കി  മമതാ ബാനർജി  Yogi declares The Kerala Story tax free  Uttar Pradesh Chief Minister Yogi Adityanath  The Kerala Story will be tax free in the state
ദി കേരള സ്‌റ്റോറി

ഹൈദരാബാദ്: ഉത്തർ പ്രദേശിൽ 'ദി കേരള സ്‌റ്റോറി'യുടെ നികുതി ഒഴിവാക്കി ഉത്തരവ്. 'ദി കേരള സ്‌റ്റോറി' സിനിമയ്‌ക്ക് സംസ്ഥാനത്ത് നികുതി രഹിതമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്‌ച ട്വീറ്റ് ചെയ്യുകയായിരുന്നു. മതം മാറാനും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനും നിർബന്ധിതരായ ഒരു കൂട്ടം കേരളത്തിലെ സ്ത്രീകളുടെ കഥ പറയുന്ന ചിത്രം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ആദിത്യനാഥിന്‍റെ പ്രഖ്യാപനം.

ഉത്തർ പ്രദേശിൽ 'ദി കേരള സ്‌റ്റോറി' നികുതി രഹിതമായിരിക്കുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ ഹിന്ദിയിലെ ട്വീറ്റ്. 2023 മെയ് 12 ന് ലഖ്‌നൗവിൽ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഴുവൻ കാബിനറ്റിനൊപ്പം 'ദി കേരള സ്‌റ്റോറി' എന്ന സിനിമ കാണുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്‌തിരുന്നു. മധ്യപ്രദേശിന് ശേഷം 'ദി കേരള സ്റ്റോറി'ക്ക് നികുതി രഹിത പദവി നൽകുന്ന രണ്ടാമത്തെ ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്.

  • 'The Kerala Story' उत्तर प्रदेश में टैक्स फ्री की जाएगी।

    — Yogi Adityanath (@myogiadityanath) May 9, 2023 " class="align-text-top noRightClick twitterSection" data=" ">

ഭീകര ഗൂഢാലോചനകൾ തുറന്നുകാട്ടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തെ അഭിനന്ദിക്കുകയും കർണാടകയിലെ റാലിയിൽ കോൺഗ്രസിനെ വിമർശിക്കുകയും ചെയ്‌തതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്ത് ചിത്രത്തിന് നികുതി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. 'മധ്യപ്രദേശിൽ, മതപരിവർത്തനം നിരോധിച്ചുകൊണ്ട് ഞങ്ങൾ ഇതിനകം ഒരു നിയമം പാസാക്കിയിട്ടുണ്ട്. എല്ലാവരും ഈ സിനിമ കാണണം, കാരണം ഇത് അവബോധം നൽകുന്ന ഒന്നാണ്. ഇത് മാതാപിതാക്കളും കുട്ടികളും പെൺമക്കളും കാണാൻ ശുപാർശ ചെയ്യുന്നു. അതുകൊണ്ടാണ് മധ്യപ്രദേശ് സർക്കാർ സിനിമ നികുതി ഒഴിവാക്കുന്നത്,' ശിവരാജ് സിംഗ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: 'കേരള സ്‌റ്റോറി'യെ എതിര്‍ക്കുന്നവര്‍ 'ലാല്‍ സിങ് ഛദ്ദ'യുടെ റിലീസ് അനുവദിക്കാത്തവരെ പോലെ' ; പ്രതികരണവുമായി ഷബാന ആസ്‌മി

അതേസമയം, താനും തന്‍റെ ക്യാബിനറ്റ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും ദി കേരള സ്റ്റോറി കാണുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ സിനിമയെ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 'ഞങ്ങൾ എല്ലാവരും മെയ് 11 ന് സിനിമ കാണും. ഞാൻ സിനിമയുടെ പ്രചരണത്തിന് പോകുന്നില്ല, പക്ഷേ ഞാൻ കാണും,' തിങ്കളാഴ്‌ച നടത്തിയ പത്രസമ്മേളനത്തിൽ ശർമ്മ പറഞ്ഞു.

പശ്ചിമബംഗാളിൽ ചിത്രം പ്രദർശിപ്പിക്കില്ല: അതേസമയം ദി കേരള സ്റ്റോറി പശ്ചിമ ബംഗാളിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത് വന്നു. സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയതായി അറിയിച്ച് ബംഗാൾ സർക്കാർ ഉത്തരവിറക്കി. ബംഗാളിന് പുറമെ തമിഴ്‌നാട്ടിലും സിനിമ നിരോധിച്ചിരുന്നു. സിനിമ സൃഷ്‌ടിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് സിനിമ നിരോധിക്കുന്നതെന്ന് തിയറ്റർ ഉടമകളുടെ സംഘടന അറിയിച്ചു.

Also Read: 'വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്', ദി കേരള സ്റ്റോറി അണിയറ പ്രവർത്തകന് ഭീഷണി സന്ദേശം; സുരക്ഷ ഒരുക്കി മുംബൈ പൊലീസ്

ഹൈദരാബാദ്: ഉത്തർ പ്രദേശിൽ 'ദി കേരള സ്‌റ്റോറി'യുടെ നികുതി ഒഴിവാക്കി ഉത്തരവ്. 'ദി കേരള സ്‌റ്റോറി' സിനിമയ്‌ക്ക് സംസ്ഥാനത്ത് നികുതി രഹിതമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്‌ച ട്വീറ്റ് ചെയ്യുകയായിരുന്നു. മതം മാറാനും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനും നിർബന്ധിതരായ ഒരു കൂട്ടം കേരളത്തിലെ സ്ത്രീകളുടെ കഥ പറയുന്ന ചിത്രം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ആദിത്യനാഥിന്‍റെ പ്രഖ്യാപനം.

ഉത്തർ പ്രദേശിൽ 'ദി കേരള സ്‌റ്റോറി' നികുതി രഹിതമായിരിക്കുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ ഹിന്ദിയിലെ ട്വീറ്റ്. 2023 മെയ് 12 ന് ലഖ്‌നൗവിൽ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഴുവൻ കാബിനറ്റിനൊപ്പം 'ദി കേരള സ്‌റ്റോറി' എന്ന സിനിമ കാണുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്‌തിരുന്നു. മധ്യപ്രദേശിന് ശേഷം 'ദി കേരള സ്റ്റോറി'ക്ക് നികുതി രഹിത പദവി നൽകുന്ന രണ്ടാമത്തെ ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്.

  • 'The Kerala Story' उत्तर प्रदेश में टैक्स फ्री की जाएगी।

    — Yogi Adityanath (@myogiadityanath) May 9, 2023 " class="align-text-top noRightClick twitterSection" data=" ">

ഭീകര ഗൂഢാലോചനകൾ തുറന്നുകാട്ടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തെ അഭിനന്ദിക്കുകയും കർണാടകയിലെ റാലിയിൽ കോൺഗ്രസിനെ വിമർശിക്കുകയും ചെയ്‌തതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്ത് ചിത്രത്തിന് നികുതി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. 'മധ്യപ്രദേശിൽ, മതപരിവർത്തനം നിരോധിച്ചുകൊണ്ട് ഞങ്ങൾ ഇതിനകം ഒരു നിയമം പാസാക്കിയിട്ടുണ്ട്. എല്ലാവരും ഈ സിനിമ കാണണം, കാരണം ഇത് അവബോധം നൽകുന്ന ഒന്നാണ്. ഇത് മാതാപിതാക്കളും കുട്ടികളും പെൺമക്കളും കാണാൻ ശുപാർശ ചെയ്യുന്നു. അതുകൊണ്ടാണ് മധ്യപ്രദേശ് സർക്കാർ സിനിമ നികുതി ഒഴിവാക്കുന്നത്,' ശിവരാജ് സിംഗ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: 'കേരള സ്‌റ്റോറി'യെ എതിര്‍ക്കുന്നവര്‍ 'ലാല്‍ സിങ് ഛദ്ദ'യുടെ റിലീസ് അനുവദിക്കാത്തവരെ പോലെ' ; പ്രതികരണവുമായി ഷബാന ആസ്‌മി

അതേസമയം, താനും തന്‍റെ ക്യാബിനറ്റ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും ദി കേരള സ്റ്റോറി കാണുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ സിനിമയെ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 'ഞങ്ങൾ എല്ലാവരും മെയ് 11 ന് സിനിമ കാണും. ഞാൻ സിനിമയുടെ പ്രചരണത്തിന് പോകുന്നില്ല, പക്ഷേ ഞാൻ കാണും,' തിങ്കളാഴ്‌ച നടത്തിയ പത്രസമ്മേളനത്തിൽ ശർമ്മ പറഞ്ഞു.

പശ്ചിമബംഗാളിൽ ചിത്രം പ്രദർശിപ്പിക്കില്ല: അതേസമയം ദി കേരള സ്റ്റോറി പശ്ചിമ ബംഗാളിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത് വന്നു. സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയതായി അറിയിച്ച് ബംഗാൾ സർക്കാർ ഉത്തരവിറക്കി. ബംഗാളിന് പുറമെ തമിഴ്‌നാട്ടിലും സിനിമ നിരോധിച്ചിരുന്നു. സിനിമ സൃഷ്‌ടിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് സിനിമ നിരോധിക്കുന്നതെന്ന് തിയറ്റർ ഉടമകളുടെ സംഘടന അറിയിച്ചു.

Also Read: 'വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്', ദി കേരള സ്റ്റോറി അണിയറ പ്രവർത്തകന് ഭീഷണി സന്ദേശം; സുരക്ഷ ഒരുക്കി മുംബൈ പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.