ETV Bharat / bharat

തെലങ്കാനയിൽ വോട്ടെടുപ്പ് അവസാനിച്ചു ; അഞ്ച് മണി വരെ 63.94 % പോളിങ്

author img

By ETV Bharat Kerala Team

Published : Nov 30, 2023, 9:36 PM IST

Updated : Nov 30, 2023, 10:11 PM IST

Telangana Assembly Election : വോട്ടിങ് യന്ത്രത്തിലെ തകരാറാണ് ചില കേന്ദ്രങ്ങളിൽ പോളിങ് നീളാൻ കാരണമായത്. ഇതുമൂലം ഈ ബൂത്തുകളിൽ രാത്രി വൈകിയ വേളയിലും 200 പേരോളം വോട്ട് ചെയ്യാൻ കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായി.

Polling For Telangana Assembly Election  Telangana Assembly Election polling Update  Telangana Election Voing Percentage  Telangana Voter Turnout  Telangana Election 2023  തെലങ്കാന വോട്ടിങ് ശതമാനം  തെലങ്കാന പോളിങ്  തെലങ്കാന വോട്ടെടുപ്പ്  Telengana Polling Update  തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്
Telangana Assembly Election polling Update

ഹൈദരാബാദ്: തെലങ്കാന നിയമസഭയിലേക്ക് ഇന്ന് നടന്ന വോട്ടെടുപ്പ് അവസാനിച്ചു (Telangana Assembly Election 2023). ചില കേന്ദ്രങ്ങളിൽ നടന്ന അനിഷ്‌ട സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ സമാധാനപരമായ പോളിങ്ങാണ് സംസ്ഥാനത്തുടനീളം നടന്നത്. വൈകിട്ട് അഞ്ച് മണി വരെ 63.94 ശതമാനം പോളിങ് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ സാങ്കേതിക തകരാർ മൂലം വോട്ടെടുപ്പ് വൈകിയതിനാല്‍ അന്തിമ പോളിങ് ശതമാനം പുറത്തുവന്നിട്ടില്ല. 2018 ൽ 73.74% ആയിരുന്നു പോളിങ്.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് ചിലയിടങ്ങളിൽ രാത്രി വൈകുവോളം നീണ്ടു. രാത്രി 8 മണിക്ക് ശേഷവും ചില ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായി. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് പോളിങ് നീളാൻ കാരണം. ഇതുമൂലം ചില ബൂത്തുകളിൽ രാത്രി വൈകിയ വേളയിലും 200 പേരോളം വോട്ട് ചെയ്യാൻ കാത്തുനിൽക്കേണ്ട സാഹചര്യം ഉടലെടുത്തു. ഫാറൂഖ് നഗർ, ഷാദ്‌നഗർ, രാജേന്ദ്രനഗര്‍, ആളൂർ, ചെവെല്ല, ഹുസ്‌നാബാദ്, ബോംരാസ്പേട്ട് തുടങ്ങി നിരവധി മണ്ഡലങ്ങളിൽ രാത്രി ഏഴ് മണിക്ക് ശേഷവും പോളിങ് തുടർന്നു.

അതേസമയം വോട്ടെടുപ്പിനിടെ ചില കേന്ദ്രങ്ങളിൽ സംഘർഷം ഉടലെടുത്തു. ഹൈദരാബാദിലെ മലക്പേട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷെയ്ഖ് അക്ബറിനുനേരെ എഐഎംഐഎം പ്രവർത്തകർ ആക്രമണത്തിന് മുതിർന്നു. കുസുമാഞ്ചിയിൽ കോൺഗ്രസ്-ബിആർഎസ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു. കുമരം ഭീം ജില്ലയിൽ കഗജ്‌നഗറിലെ പോളിംഗ് സ്റ്റേഷനിലും സംഘർഷമുണ്ടായി.

പിണപ്പാകയിലെ എഡുള്ള ബയാരം പോളിങ് ബൂത്തിൽ ബിആർഎസ് സ്ഥാനാർഥി രേഗ കാന്ത റാവുവിനെ കോൺഗ്രസ് നേതാക്കൾ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. വാറങ്കലിലെ ദുഗ്ഗോണ്ടി മണ്ഡലത്തിലെ നാരായണ തണ്ടയിലെ പോളിങ് ബൂത്തിൽ കോൺഗ്രസ്-ബിആർഎസ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു.

നടന്നത് ത്രികോണ മത്സരം : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അവസാന സംസ്ഥാനമാണ് തെലങ്കാന. ബിആർഎസ്, കോൺഗ്രസ്, ബിജെപി എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുണ്ടായത്. പ്രാദേശിക പാർട്ടികൾ ഉൾപ്പടെ 109 പാർട്ടികളിൽ നിന്ന് 2,290 സ്ഥാനാർഥികളാണ് മത്സരരംഗത്തിറങ്ങിയത്.

മറ്റ് നാല് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു തെലങ്കാനയിലേത്. ബിആർഎസും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം നടക്കുന്ന സംസ്ഥാനത്ത് പ്രചരണ രംഗത്ത് ബിജെപിയും ഒട്ടും പിന്നിലായില്ല. ഭരണകക്ഷിയായ ബിആർഎസിന് മുൻതൂക്കമുണ്ടെങ്കിലും ഭരണം കൈപ്പിടിയിലാക്കാനാണ് കോൺഗ്രസിന്‍റെയും ബിജെപിയുടെയും ശ്രമം.

കോൺഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതൃനിര തെലങ്കാനയിലെ പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പ്രചാരണത്തിനായി പലകുറി തെലങ്കാനയിലെത്തി.

ഇത്തവണത്തെ മത്സരാർഥികളിൽ 221 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, അദ്ദേഹത്തിന്‍റെ മകനും മന്ത്രിയുമായ കെ ടി രാമറാവു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി എന്നിവരുൾപ്പടെ 103 നിയമസഭാംഗങ്ങളാണ് ഇത്തവണ വീണ്ടും മത്സരിച്ചത്. അവരിൽ ഭൂരിഭാഗവും നിലവിലെ ഭരണകക്ഷിയായ ബിആർഎസ് നേതാക്കളാണ്.

Also Read: രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി ; അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്‌ത ക്ഷേമ പ്രവർത്തനങ്ങളാണ് ബിആർഎസ് പ്രധാനമായി ഉയർത്തിക്കാട്ടിയത്. തെലങ്കാനയിൽ തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്താനാണ് ബിആർഎസിന്‍റെ ശ്രമം. അതേസമയം, കർണാടക മാതൃകയിൽ ആറ് ഉറപ്പുകൾ നൽകിയാണ് കോൺഗ്രസ് വോട്ട് അഭ്യർഥിച്ചത്.

ഹൈദരാബാദ്: തെലങ്കാന നിയമസഭയിലേക്ക് ഇന്ന് നടന്ന വോട്ടെടുപ്പ് അവസാനിച്ചു (Telangana Assembly Election 2023). ചില കേന്ദ്രങ്ങളിൽ നടന്ന അനിഷ്‌ട സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ സമാധാനപരമായ പോളിങ്ങാണ് സംസ്ഥാനത്തുടനീളം നടന്നത്. വൈകിട്ട് അഞ്ച് മണി വരെ 63.94 ശതമാനം പോളിങ് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ സാങ്കേതിക തകരാർ മൂലം വോട്ടെടുപ്പ് വൈകിയതിനാല്‍ അന്തിമ പോളിങ് ശതമാനം പുറത്തുവന്നിട്ടില്ല. 2018 ൽ 73.74% ആയിരുന്നു പോളിങ്.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് ചിലയിടങ്ങളിൽ രാത്രി വൈകുവോളം നീണ്ടു. രാത്രി 8 മണിക്ക് ശേഷവും ചില ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായി. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് പോളിങ് നീളാൻ കാരണം. ഇതുമൂലം ചില ബൂത്തുകളിൽ രാത്രി വൈകിയ വേളയിലും 200 പേരോളം വോട്ട് ചെയ്യാൻ കാത്തുനിൽക്കേണ്ട സാഹചര്യം ഉടലെടുത്തു. ഫാറൂഖ് നഗർ, ഷാദ്‌നഗർ, രാജേന്ദ്രനഗര്‍, ആളൂർ, ചെവെല്ല, ഹുസ്‌നാബാദ്, ബോംരാസ്പേട്ട് തുടങ്ങി നിരവധി മണ്ഡലങ്ങളിൽ രാത്രി ഏഴ് മണിക്ക് ശേഷവും പോളിങ് തുടർന്നു.

അതേസമയം വോട്ടെടുപ്പിനിടെ ചില കേന്ദ്രങ്ങളിൽ സംഘർഷം ഉടലെടുത്തു. ഹൈദരാബാദിലെ മലക്പേട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷെയ്ഖ് അക്ബറിനുനേരെ എഐഎംഐഎം പ്രവർത്തകർ ആക്രമണത്തിന് മുതിർന്നു. കുസുമാഞ്ചിയിൽ കോൺഗ്രസ്-ബിആർഎസ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു. കുമരം ഭീം ജില്ലയിൽ കഗജ്‌നഗറിലെ പോളിംഗ് സ്റ്റേഷനിലും സംഘർഷമുണ്ടായി.

പിണപ്പാകയിലെ എഡുള്ള ബയാരം പോളിങ് ബൂത്തിൽ ബിആർഎസ് സ്ഥാനാർഥി രേഗ കാന്ത റാവുവിനെ കോൺഗ്രസ് നേതാക്കൾ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. വാറങ്കലിലെ ദുഗ്ഗോണ്ടി മണ്ഡലത്തിലെ നാരായണ തണ്ടയിലെ പോളിങ് ബൂത്തിൽ കോൺഗ്രസ്-ബിആർഎസ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു.

നടന്നത് ത്രികോണ മത്സരം : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അവസാന സംസ്ഥാനമാണ് തെലങ്കാന. ബിആർഎസ്, കോൺഗ്രസ്, ബിജെപി എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുണ്ടായത്. പ്രാദേശിക പാർട്ടികൾ ഉൾപ്പടെ 109 പാർട്ടികളിൽ നിന്ന് 2,290 സ്ഥാനാർഥികളാണ് മത്സരരംഗത്തിറങ്ങിയത്.

മറ്റ് നാല് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു തെലങ്കാനയിലേത്. ബിആർഎസും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം നടക്കുന്ന സംസ്ഥാനത്ത് പ്രചരണ രംഗത്ത് ബിജെപിയും ഒട്ടും പിന്നിലായില്ല. ഭരണകക്ഷിയായ ബിആർഎസിന് മുൻതൂക്കമുണ്ടെങ്കിലും ഭരണം കൈപ്പിടിയിലാക്കാനാണ് കോൺഗ്രസിന്‍റെയും ബിജെപിയുടെയും ശ്രമം.

കോൺഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതൃനിര തെലങ്കാനയിലെ പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പ്രചാരണത്തിനായി പലകുറി തെലങ്കാനയിലെത്തി.

ഇത്തവണത്തെ മത്സരാർഥികളിൽ 221 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, അദ്ദേഹത്തിന്‍റെ മകനും മന്ത്രിയുമായ കെ ടി രാമറാവു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി എന്നിവരുൾപ്പടെ 103 നിയമസഭാംഗങ്ങളാണ് ഇത്തവണ വീണ്ടും മത്സരിച്ചത്. അവരിൽ ഭൂരിഭാഗവും നിലവിലെ ഭരണകക്ഷിയായ ബിആർഎസ് നേതാക്കളാണ്.

Also Read: രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി ; അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്‌ത ക്ഷേമ പ്രവർത്തനങ്ങളാണ് ബിആർഎസ് പ്രധാനമായി ഉയർത്തിക്കാട്ടിയത്. തെലങ്കാനയിൽ തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്താനാണ് ബിആർഎസിന്‍റെ ശ്രമം. അതേസമയം, കർണാടക മാതൃകയിൽ ആറ് ഉറപ്പുകൾ നൽകിയാണ് കോൺഗ്രസ് വോട്ട് അഭ്യർഥിച്ചത്.

Last Updated : Nov 30, 2023, 10:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.