ETV Bharat / bharat

ബ്രിട്ടണിലുള്ള 'കോഹിനൂര്‍' തിരികെ വേണം; ആവശ്യമുന്നയിച്ച് ജഗന്നാഥ സേന

author img

By

Published : Sep 13, 2022, 4:53 PM IST

ഒഡിഷയിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ശ്രീ ജഗന്നാഥ സേനയാണ് ബ്രിട്ടണില്‍ നിന്നും കോഹിനൂര്‍ വജ്രം ഇന്ത്യയിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും സമര്‍പ്പിച്ചത്

shree jagannath sena  Kohinoor  shree jagannath sena wants kohinoor return from uk  കോഹിനൂര്‍  ശ്രീ ജഗന്നാഥ സേന  പുരി ക്ഷേത്രം  മഹാരാജ രഞ്ജിത് സിങ്
ബ്രിട്ടണിലെ 'കോഹിനൂര്‍' തിരികെ വേണം; ആവശ്യമുന്നയിച്ച് ജഗന്നാഥസേന

ഭുവനേശ്വര്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ കോഹിനൂര്‍ വജ്രം ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യം. ഒഡിഷ ആസ്ഥാനമായുള്ള ശ്രീ ജഗന്നാഥ സേന എന്ന സംഘടനയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോഹിനൂര്‍ വജ്രം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടത്. 105.6 കാരറ്റ് വരുന്ന വജ്രം പുരി ക്ഷേത്രത്തിലെ ജഗന്നാഥ ഭഗവാന്‍റേതാണെന്നാണ് സംഘടനയുടെ വാദം.

14-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കണ്ടെത്തിയതായി പറയപ്പെടുന്ന കോഹിനൂര്‍ വജ്രം ബ്രിട്ടീഷുകാര്‍ പഞ്ചാബ് പിടിച്ചടക്കിയതിന് പിന്നാലെയാണ് വിക്‌ടോറിയ രാജ്ഞിയുടെ കൈവശമെത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജാവായ ചാള്‍സ് മൂന്നാമന്‍റെ ഭാര്യ കോൺ‌വാൾ ഡച്ചസ് കാമിലയ്ക്ക് ആണ് ഈ അമൂല്യ വസ്‌തുവിന്‍റെ അവകാശം ഇനി ലഭിക്കുക.

പഞ്ചാബ് രാജാവ് ഇഷ്‌ടദാനം നല്‍കിയ 'കോഹിനൂര്‍': കോഹിനൂർ വജ്രം ശ്രീ ജഗന്നാഥ ഭഗവാന്‍റേതാണ്. അത് ഇപ്പോൾ ബ്രിട്ടീഷ്‌ രാജ്ഞിയുടെ പക്കലാണുള്ളത്. മഹാരാജ രഞ്ജിത് സിങ് തന്‍റെ ഇഷ്‌ടപ്രകാരം ജഗന്നാഥ ദൈവത്തിന് ദാനം ചെയ്‌ത കോഹിനൂര്‍ വജ്രം ഇന്ത്യയിലേക്ക് തിരികെയെത്തിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണമെന്നാണ് ജഗന്നാഥ സേന കണ്‍വീനര്‍ പ്രിയ ദര്‍ശന്‍ പട്‌നായിക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.

ഇതേ ആവശ്യമുന്നയിച്ച് 2016ല്‍ രാജ്ഞിക്ക് കത്ത് അയച്ചിരുന്നതായി സേന കണ്‍വീനര്‍ പ്രിയ ദര്‍ശന്‍ പട്‌നായിക് പറഞ്ഞു. യുണൈറ്റഡ് കിങ്‌ഡം ഗവൺമെന്‍റിനോട് നേരിട്ട് അപേക്ഷിക്കാനാണ് കത്തിന് ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് ലഭിച്ച മറുപടി. തനിക്ക് ഇംഗ്ലണ്ടിലേക്കുള്ള വിസ നിഷേധിച്ചിരുന്നെന്നും അതിനാലാണ് ഇക്കാലയളവില്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കാതിരുന്നതെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തു.

രാജാവിന്‍റെ വില്‍പത്രം: 1839ല്‍ രഞ്ജിത് സിങിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ മകന്‍ ദുലീപ് സിങില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ കോഹിനൂര്‍ വജ്രം സ്വന്തമാക്കിയത്. മഹാരാജ രഞ്ജിത് സിങിന്‍റെ മരണത്തിന് മുമ്പുള്ള വിൽപത്രം ജഗന്നാഥ ഭഗവാന് കോഹിനൂർ ദാനം ചെയ്‌തതായി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാമായിരുന്നിട്ടും ബ്രിട്ടണ്‍ വജ്രം കൈക്കലാക്കി.

ഇതേ കുറിച്ച് ബ്രിട്ടീഷ് ആർമി ഓഫിസർ സാക്ഷ്യപ്പെടുത്തിയ രേഖ ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിൽ ലഭ്യമാണെന്നും ചരിത്രകാരൻ അനില്‍ ധീര്‍ പറഞ്ഞു. 2016ൽ രാജ്യസഭയിൽ വജ്രം തിരികെ കൊണ്ടുവരുന്ന കാര്യം ഒഡിഷയിലെ ബിജെഡി എംപി ഭൂപീന്ദർ സിങ് ഉന്നയിച്ചിരുന്നു. ഒഡിഷ നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്ന് പുരി ബിജെപി എംഎൽഎ ജയന്ത് സാരംഗിയും അഭിപ്രായപ്പെട്ടു.

വിക്ടോറിയ രാജ്ഞിക്ക് ആ രത്നം സമർപ്പിച്ചതിൽ ഖേദിച്ചിരുന്ന കുട്ടിയായിരുന്ന സിഖ് അവകാശി ദുലീപ് സിങ്, ഒരു പുരുഷനെന്ന നിലയിൽ അത് രാജ്ഞിക്ക് നൽകാന്‍ ആഗ്രഹിച്ചിരുന്നതായി രചയിതാവും ചരിത്രകാരനുമായ വില്യം ഡാൽറിംപിൾ തന്‍റെ 'കോഹിനൂര്‍' എന്ന പുസ്‌തകത്തില്‍ പറയുന്നുണ്ട്.

ബ്രിട്ടീഷ് ഭരണാധികാരികള്‍ തട്ടിയെടുത്തതല്ലെന്ന് ഇന്ത്യ: 200 മില്യൺ ഡോളർ വിലമതിക്കുന്ന ഈ വജ്രം ബ്രിട്ടീഷ് ഭരണാധികാരികൾ മോഷ്‌ടിക്കുകയോ ബലപ്രയോഗത്തിലൂടെ കൈക്കലാക്കുകയോ ചെയ്‌തതല്ല. മറിച്ച് പഞ്ചാബിലെ മുൻ ഭരണാധികാരികൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നൽകിയതാണെന്നായിരുന്നു സുപ്രീം കോടതിയിലെ ഇന്ത്യൻ സർക്കരിന്‍റെ നിലപാട്. ലോകത്തിലെ ഏറ്റവും അമൂല്യമായ രത്നങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കോഹിനൂർ പതിനാലാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിലെ കൊല്ലൂർ ഖനിയിൽ കൽക്കരി ഖനനത്തിനിടെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകള്‍.

ഭുവനേശ്വര്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ കോഹിനൂര്‍ വജ്രം ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യം. ഒഡിഷ ആസ്ഥാനമായുള്ള ശ്രീ ജഗന്നാഥ സേന എന്ന സംഘടനയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോഹിനൂര്‍ വജ്രം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടത്. 105.6 കാരറ്റ് വരുന്ന വജ്രം പുരി ക്ഷേത്രത്തിലെ ജഗന്നാഥ ഭഗവാന്‍റേതാണെന്നാണ് സംഘടനയുടെ വാദം.

14-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കണ്ടെത്തിയതായി പറയപ്പെടുന്ന കോഹിനൂര്‍ വജ്രം ബ്രിട്ടീഷുകാര്‍ പഞ്ചാബ് പിടിച്ചടക്കിയതിന് പിന്നാലെയാണ് വിക്‌ടോറിയ രാജ്ഞിയുടെ കൈവശമെത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജാവായ ചാള്‍സ് മൂന്നാമന്‍റെ ഭാര്യ കോൺ‌വാൾ ഡച്ചസ് കാമിലയ്ക്ക് ആണ് ഈ അമൂല്യ വസ്‌തുവിന്‍റെ അവകാശം ഇനി ലഭിക്കുക.

പഞ്ചാബ് രാജാവ് ഇഷ്‌ടദാനം നല്‍കിയ 'കോഹിനൂര്‍': കോഹിനൂർ വജ്രം ശ്രീ ജഗന്നാഥ ഭഗവാന്‍റേതാണ്. അത് ഇപ്പോൾ ബ്രിട്ടീഷ്‌ രാജ്ഞിയുടെ പക്കലാണുള്ളത്. മഹാരാജ രഞ്ജിത് സിങ് തന്‍റെ ഇഷ്‌ടപ്രകാരം ജഗന്നാഥ ദൈവത്തിന് ദാനം ചെയ്‌ത കോഹിനൂര്‍ വജ്രം ഇന്ത്യയിലേക്ക് തിരികെയെത്തിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണമെന്നാണ് ജഗന്നാഥ സേന കണ്‍വീനര്‍ പ്രിയ ദര്‍ശന്‍ പട്‌നായിക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.

ഇതേ ആവശ്യമുന്നയിച്ച് 2016ല്‍ രാജ്ഞിക്ക് കത്ത് അയച്ചിരുന്നതായി സേന കണ്‍വീനര്‍ പ്രിയ ദര്‍ശന്‍ പട്‌നായിക് പറഞ്ഞു. യുണൈറ്റഡ് കിങ്‌ഡം ഗവൺമെന്‍റിനോട് നേരിട്ട് അപേക്ഷിക്കാനാണ് കത്തിന് ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് ലഭിച്ച മറുപടി. തനിക്ക് ഇംഗ്ലണ്ടിലേക്കുള്ള വിസ നിഷേധിച്ചിരുന്നെന്നും അതിനാലാണ് ഇക്കാലയളവില്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കാതിരുന്നതെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തു.

രാജാവിന്‍റെ വില്‍പത്രം: 1839ല്‍ രഞ്ജിത് സിങിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ മകന്‍ ദുലീപ് സിങില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ കോഹിനൂര്‍ വജ്രം സ്വന്തമാക്കിയത്. മഹാരാജ രഞ്ജിത് സിങിന്‍റെ മരണത്തിന് മുമ്പുള്ള വിൽപത്രം ജഗന്നാഥ ഭഗവാന് കോഹിനൂർ ദാനം ചെയ്‌തതായി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാമായിരുന്നിട്ടും ബ്രിട്ടണ്‍ വജ്രം കൈക്കലാക്കി.

ഇതേ കുറിച്ച് ബ്രിട്ടീഷ് ആർമി ഓഫിസർ സാക്ഷ്യപ്പെടുത്തിയ രേഖ ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിൽ ലഭ്യമാണെന്നും ചരിത്രകാരൻ അനില്‍ ധീര്‍ പറഞ്ഞു. 2016ൽ രാജ്യസഭയിൽ വജ്രം തിരികെ കൊണ്ടുവരുന്ന കാര്യം ഒഡിഷയിലെ ബിജെഡി എംപി ഭൂപീന്ദർ സിങ് ഉന്നയിച്ചിരുന്നു. ഒഡിഷ നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്ന് പുരി ബിജെപി എംഎൽഎ ജയന്ത് സാരംഗിയും അഭിപ്രായപ്പെട്ടു.

വിക്ടോറിയ രാജ്ഞിക്ക് ആ രത്നം സമർപ്പിച്ചതിൽ ഖേദിച്ചിരുന്ന കുട്ടിയായിരുന്ന സിഖ് അവകാശി ദുലീപ് സിങ്, ഒരു പുരുഷനെന്ന നിലയിൽ അത് രാജ്ഞിക്ക് നൽകാന്‍ ആഗ്രഹിച്ചിരുന്നതായി രചയിതാവും ചരിത്രകാരനുമായ വില്യം ഡാൽറിംപിൾ തന്‍റെ 'കോഹിനൂര്‍' എന്ന പുസ്‌തകത്തില്‍ പറയുന്നുണ്ട്.

ബ്രിട്ടീഷ് ഭരണാധികാരികള്‍ തട്ടിയെടുത്തതല്ലെന്ന് ഇന്ത്യ: 200 മില്യൺ ഡോളർ വിലമതിക്കുന്ന ഈ വജ്രം ബ്രിട്ടീഷ് ഭരണാധികാരികൾ മോഷ്‌ടിക്കുകയോ ബലപ്രയോഗത്തിലൂടെ കൈക്കലാക്കുകയോ ചെയ്‌തതല്ല. മറിച്ച് പഞ്ചാബിലെ മുൻ ഭരണാധികാരികൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നൽകിയതാണെന്നായിരുന്നു സുപ്രീം കോടതിയിലെ ഇന്ത്യൻ സർക്കരിന്‍റെ നിലപാട്. ലോകത്തിലെ ഏറ്റവും അമൂല്യമായ രത്നങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കോഹിനൂർ പതിനാലാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിലെ കൊല്ലൂർ ഖനിയിൽ കൽക്കരി ഖനനത്തിനിടെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.