ന്യൂഡല്‍ഹി: തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ ക്രൂരമായി കൊല്ലപ്പെട്ടതിനെ സുപ്രീം കോടതി ബാർ അസോസിയേഷൻ അപലപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു (52), ഭാര്യ നാഗമണി (48) എന്നിവരെ ഫെബ്രുവരി 17ന് പട്ടാപ്പകല്‍ നടുറോഡിലിട്ട് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്വതന്ത്ര ജനാധിപത്യത്തിന് ഇത്തരം ഭീകര സംഭവങ്ങള്‍ നല്ലതല്ലെന്നും ബാര്‍ അസോസിയേഷന്‍ വിലയിരുത്തി.