ETV Bharat / bharat

'ആർഎസ്എസ് സ്‌ത്രീകളെ അടിച്ചമർത്തുന്നു, ഭയം പരത്തുകയെന്നതാണ് അവരുടെ പദ്ധതി' ; രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി

author img

By

Published : Dec 15, 2022, 1:36 PM IST

ഭയം പരത്തുക എന്നതാണ് ബിജെപിയുടെയും ആർഎസ്എസിന്‍റെയും പദ്ധതി. 'ജയ് സിയാറാം' എന്ന് വിളിക്കുന്നതിന് പകരം ജയ്‌ ശ്രീറാം എന്ന് മുഴക്കുന്നത് സ്‌ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി

ആർഎസ്എസ്  ബിജെപി  ബിജെപിക്കെതിരെ രാഹുൽ ഗാന്ധി  ആർഎസ്എസിനെതിരെ രാഹുൽ ഗാന്ധി  ആർഎസ്എസിനെ വിമർശിച്ച് രാഹുൽ ഗാന്ധി  ആർഎസ്എസിനെതിരെ വിമർശനങ്ങളുമായി രാഹുൽ ഗാന്ധി  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി  rss suppresses women  rss suppresses women says rahul gandhi  rahul gandhi  congress leader rahul gandhi  rahul gandhi bharat jodo yatra  ഭാരത് ജോഡോ യാത്ര
ആർഎസ്എസിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ജയ്‌പൂർ : ആർഎസ്എസ് സ്‌ത്രീകളെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശ്രീരാമനേയും സീതാദേവിയേയും അംഗീകരിച്ചുകൊണ്ട് 'ജയ് സിയാറാം' എന്ന് വിളിക്കുന്നതിന് പകരം ജയ്‌ ശ്രീറാം എന്ന് മുഴക്കിക്കൊണ്ട് ബിജെപിയും ആർഎസ്എസും സീതാദേവിയെ അപമാനിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ സ്‌ത്രീകളെ മുഴുവൻ അവര്‍ അവഹേളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദാസ ജില്ലയിലെ ബാഗ്‌ഡി ഗ്രാമത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നിങ്ങൾ 'ജയ് ശ്രീറാം' എന്ന് പറയുന്നു, പക്ഷേ എന്തുകൊണ്ടാണ് നിങ്ങൾ 'ജയ് സിയാറാം' എന്ന് പറയാത്തത് ? എന്തുകൊണ്ടാണ് സീതാമാതാവിനെ നിങ്ങൾ നീക്കം ചെയ്‌തത് ? എന്തിനാണ് നിങ്ങൾ സീതാമാതാവിനെ അപമാനിക്കുന്നത് ? എന്തിനാണ് ഇന്ത്യയിലെ സ്‌ത്രീകളെ നിങ്ങൾ അപമാനിക്കുന്നത് ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആർഎസ്‌എസിനെതിരെ ഉന്നയിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.

ആർഎസ്എസില്‍ സ്‌ത്രീകളെ കാണാൻ കഴിയില്ല, അവർ സ്‌ത്രീകളെ അടിച്ചമർത്തുകയാണ്. സംഘടനയിൽ വനിതകളെ പ്രവേശിപ്പിക്കാന്‍ അവർ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്‌മ എന്ന ഭയം വർധിക്കുകയാണ്. ബിജെപിയ്‌ക്കും ആർഎസ്എസിനും മാത്രമാണ് ഈ ഭയത്തിന്‍റെ ഗുണം.

Also read: 'ദീപികയുടെ വസ്‌ത്രം പ്രതിഷേധാര്‍ഹം'; പത്താന്‍ സിനിമ ഗാനരംഗത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

കാരണം അവർ ഈ ഭയത്തെ വിദ്വേഷമാക്കി മാറ്റുന്നു. അവർ രാജ്യത്തെ വിഭജിക്കാനും വിദ്വേഷവും ഭയവും പ്രചരിപ്പിക്കാനും വേണ്ടി പ്രവർത്തിക്കുന്നു. ഭയത്തിനും വിദ്വേഷത്തിനും എതിരെ നിലകൊള്ളാനാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച ഭാരത് ജോഡോ യാത്ര 100 ദിവസം തികയ്‌ക്കും.

കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് സമ്പന്നർക്ക് വേണ്ടി : രാജ്യത്തെ 55 കോടി ജനങ്ങളുടെ സ്വത്തിന് തുല്യമായ സമ്പത്ത് ഇന്ത്യയിലെ 100 സമ്പന്നരുടെ കൈവശമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെ പകുതി സമ്പത്തും ആ 100 പേരുടെ പക്കലാണുള്ളത്. രാജ്യം അവർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ മഹാരാജാക്കൾ എന്ന് വിളിക്കപ്പെടുന്ന നാലോ അഞ്ചോ പേരുണ്ട്. ഈ സർക്കാരും മുഴുവൻ മാധ്യമങ്ങളും എല്ലാ ഉദ്യോഗസ്ഥരും അവരുടെ ഇച്ഛയ്‌ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവരുടെ ഇച്ഛയ്‌ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജയ്‌പൂർ : ആർഎസ്എസ് സ്‌ത്രീകളെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശ്രീരാമനേയും സീതാദേവിയേയും അംഗീകരിച്ചുകൊണ്ട് 'ജയ് സിയാറാം' എന്ന് വിളിക്കുന്നതിന് പകരം ജയ്‌ ശ്രീറാം എന്ന് മുഴക്കിക്കൊണ്ട് ബിജെപിയും ആർഎസ്എസും സീതാദേവിയെ അപമാനിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ സ്‌ത്രീകളെ മുഴുവൻ അവര്‍ അവഹേളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദാസ ജില്ലയിലെ ബാഗ്‌ഡി ഗ്രാമത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നിങ്ങൾ 'ജയ് ശ്രീറാം' എന്ന് പറയുന്നു, പക്ഷേ എന്തുകൊണ്ടാണ് നിങ്ങൾ 'ജയ് സിയാറാം' എന്ന് പറയാത്തത് ? എന്തുകൊണ്ടാണ് സീതാമാതാവിനെ നിങ്ങൾ നീക്കം ചെയ്‌തത് ? എന്തിനാണ് നിങ്ങൾ സീതാമാതാവിനെ അപമാനിക്കുന്നത് ? എന്തിനാണ് ഇന്ത്യയിലെ സ്‌ത്രീകളെ നിങ്ങൾ അപമാനിക്കുന്നത് ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആർഎസ്‌എസിനെതിരെ ഉന്നയിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.

ആർഎസ്എസില്‍ സ്‌ത്രീകളെ കാണാൻ കഴിയില്ല, അവർ സ്‌ത്രീകളെ അടിച്ചമർത്തുകയാണ്. സംഘടനയിൽ വനിതകളെ പ്രവേശിപ്പിക്കാന്‍ അവർ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്‌മ എന്ന ഭയം വർധിക്കുകയാണ്. ബിജെപിയ്‌ക്കും ആർഎസ്എസിനും മാത്രമാണ് ഈ ഭയത്തിന്‍റെ ഗുണം.

Also read: 'ദീപികയുടെ വസ്‌ത്രം പ്രതിഷേധാര്‍ഹം'; പത്താന്‍ സിനിമ ഗാനരംഗത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

കാരണം അവർ ഈ ഭയത്തെ വിദ്വേഷമാക്കി മാറ്റുന്നു. അവർ രാജ്യത്തെ വിഭജിക്കാനും വിദ്വേഷവും ഭയവും പ്രചരിപ്പിക്കാനും വേണ്ടി പ്രവർത്തിക്കുന്നു. ഭയത്തിനും വിദ്വേഷത്തിനും എതിരെ നിലകൊള്ളാനാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച ഭാരത് ജോഡോ യാത്ര 100 ദിവസം തികയ്‌ക്കും.

കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് സമ്പന്നർക്ക് വേണ്ടി : രാജ്യത്തെ 55 കോടി ജനങ്ങളുടെ സ്വത്തിന് തുല്യമായ സമ്പത്ത് ഇന്ത്യയിലെ 100 സമ്പന്നരുടെ കൈവശമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെ പകുതി സമ്പത്തും ആ 100 പേരുടെ പക്കലാണുള്ളത്. രാജ്യം അവർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ മഹാരാജാക്കൾ എന്ന് വിളിക്കപ്പെടുന്ന നാലോ അഞ്ചോ പേരുണ്ട്. ഈ സർക്കാരും മുഴുവൻ മാധ്യമങ്ങളും എല്ലാ ഉദ്യോഗസ്ഥരും അവരുടെ ഇച്ഛയ്‌ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവരുടെ ഇച്ഛയ്‌ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.