ETV Bharat / bharat

യുവമോർച്ച യോഗത്തിൽ പങ്കെടുക്കുമെന്ന വാർത്ത തള്ളി ദ്രാവിഡ്

author img

By

Published : May 10, 2022, 5:51 PM IST

ഈ മാസം 12 മുതൽ 15 വരെ ഹിമാചൽപ്രദേശിലെ ധർമശാലയിൽ നടക്കുന്ന യുവമോർച്ച ദേശീയ പ്രവർത്തക സമിതിയിൽ രാഹുൽ ദ്രാവിഡ് പങ്കെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

Team India Head coach to ANI  Rahul Dravid in BJP Yuvamorcha meeting  BJP meeting in Himachal Pradesh  ഹിമാചൽ പ്രദേശിൽ ബിജെപി യോഗം  രാഹുൽ ദ്രാവിഡ്  bcci  ബിസിസിഐ  Yuva Morcha national working committee Dharamshala  indian cricket team  യുവമോർച്ച ദേശീയ പ്രവർത്തക സമിതി  ബി ജെ പി യുവമോർച്ച യോഗത്തിൽ പങ്കെടുക്കുമെന്ന വാർത്ത തള്ളി ദ്രാവിഡ്  rahul dravid bjp yuva morcha national working committee dharamshala himachal
ബി ജെ പി യുവമോർച്ച യോഗത്തിൽ പങ്കെടുക്കുമെന്ന വാർത്ത തള്ളി ദ്രാവിഡ്

ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ നടക്കുന്ന യുവമോർച്ച ദേശീയ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ ഇന്ത്യൻ നായകനുമായ രാഹുൽ ദ്രാവിഡ്. മേയ് 12 മുതൽ 15 വരെ ഹിമാചൽപ്രദേശിൽ നടക്കുന്ന ചടങ്ങിൽ താൻ സംബന്ധിക്കുന്നതായി ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ആ വാർത്ത തെറ്റാണെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതായി എ.എൻ.ഐ ട്വീറ്റ് ചെയ്‌തു.

  • A section of the media has reported that I will attend a meeting in Himachal Pradesh from May 12th-15th, 2022. I wish to clarify that the said report is incorrect: Rahul Dravid, Team India Head coach to ANI

    (File photo) pic.twitter.com/b7Uifnaj1J

    — ANI (@ANI) May 10, 2022 " class="align-text-top noRightClick twitterSection" data=" ">

A section of the media has reported that I will attend a meeting in Himachal Pradesh from May 12th-15th, 2022. I wish to clarify that the said report is incorrect: Rahul Dravid, Team India Head coach to ANI

(File photo) pic.twitter.com/b7Uifnaj1J

— ANI (@ANI) May 10, 2022

ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാർ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വാർത്ത ഏജൻസിയായ എഎൻഐയോട് വിശാൽ നെഹ്റിയ പ്രതികരിച്ചിരുന്നത്.

ദ്രാവിഡിന്‍റെ സാന്നിധ്യം യുവാക്കൾക്ക് വിവിധ മേഖലകളിൽ മികവ് തെളിയിക്കാനുള്ള സന്ദേശം നൽകുമെന്ന് നെഹ്‌റിയ അവകാശപ്പെട്ടു. രാഷ്ട്രീയത്തിൽ മാത്രമല്ല മറ്റു മേഖലകളിലും മുന്നോട്ടുപോകാനാകുമെന്ന സന്ദേശം പകരാൻ ദ്രാവിഡിന്‍റെ സാന്നിധ്യം കൊണ്ടാകുമെന്നും വിശാൽ നെഹ്‌റിയ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്‌ത 139 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ഈ വർഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിലെ, ബിജെപി യോഗത്തിൽ‌ രാഹുൽ ദ്രാവിഡ് പങ്കെടുത്താൽ, അതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടാകും. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 44 സീറ്റ് നേടിയാണ് ഹിമാചലിൽ ബിജെപി അധികാരത്തിലേറിയത്. 68 സീറ്റുകളുള്ള സംസ്ഥാനത്ത്, കേവല ഭൂരിപക്ഷത്തിനു 35 സീറ്റാണു വേണ്ടത്. 21 സീറ്റാണു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ലഭിച്ചത്.

ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ നടക്കുന്ന യുവമോർച്ച ദേശീയ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ ഇന്ത്യൻ നായകനുമായ രാഹുൽ ദ്രാവിഡ്. മേയ് 12 മുതൽ 15 വരെ ഹിമാചൽപ്രദേശിൽ നടക്കുന്ന ചടങ്ങിൽ താൻ സംബന്ധിക്കുന്നതായി ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ആ വാർത്ത തെറ്റാണെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതായി എ.എൻ.ഐ ട്വീറ്റ് ചെയ്‌തു.

  • A section of the media has reported that I will attend a meeting in Himachal Pradesh from May 12th-15th, 2022. I wish to clarify that the said report is incorrect: Rahul Dravid, Team India Head coach to ANI

    (File photo) pic.twitter.com/b7Uifnaj1J

    — ANI (@ANI) May 10, 2022 " class="align-text-top noRightClick twitterSection" data=" ">

ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാർ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വാർത്ത ഏജൻസിയായ എഎൻഐയോട് വിശാൽ നെഹ്റിയ പ്രതികരിച്ചിരുന്നത്.

ദ്രാവിഡിന്‍റെ സാന്നിധ്യം യുവാക്കൾക്ക് വിവിധ മേഖലകളിൽ മികവ് തെളിയിക്കാനുള്ള സന്ദേശം നൽകുമെന്ന് നെഹ്‌റിയ അവകാശപ്പെട്ടു. രാഷ്ട്രീയത്തിൽ മാത്രമല്ല മറ്റു മേഖലകളിലും മുന്നോട്ടുപോകാനാകുമെന്ന സന്ദേശം പകരാൻ ദ്രാവിഡിന്‍റെ സാന്നിധ്യം കൊണ്ടാകുമെന്നും വിശാൽ നെഹ്‌റിയ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്‌ത 139 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ഈ വർഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിലെ, ബിജെപി യോഗത്തിൽ‌ രാഹുൽ ദ്രാവിഡ് പങ്കെടുത്താൽ, അതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടാകും. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 44 സീറ്റ് നേടിയാണ് ഹിമാചലിൽ ബിജെപി അധികാരത്തിലേറിയത്. 68 സീറ്റുകളുള്ള സംസ്ഥാനത്ത്, കേവല ഭൂരിപക്ഷത്തിനു 35 സീറ്റാണു വേണ്ടത്. 21 സീറ്റാണു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.