ETV Bharat / bharat

No Confidence Motion| 'അവിശ്വാസം പ്രതിപക്ഷത്തിനാണ് പരീക്ഷണം, പഠിച്ചതിന് ശേഷം അവതരിപ്പിച്ചു കൂടെ': പ്രമേയത്തെ പരിഹസിച്ച് പ്രധാനമന്ത്രി

author img

By

Published : Aug 10, 2023, 5:31 PM IST

Updated : Aug 10, 2023, 6:17 PM IST

പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണെന്നും പ്രധാനമന്ത്രി അറിയിച്ചു

No Confidence Motion  PM Modi reply on No Confidence Motion  PM Modi in Loksabha Latest News  PM Modi Latest News  Prime Minister Narendra Modi  അവിശ്വാസം പ്രതിപക്ഷത്തിനാണ് പരീക്ഷണം  പഠിച്ചതിന് ശേഷം അവതരിപ്പിച്ചു കൂടെ  പ്രമേയത്തെ പരിഹസിച്ച് പ്രധാനമന്ത്രി  പ്രധാനമന്ത്രി  നരേന്ദ്രമോദി
'അവിശ്വാസം പ്രതിപക്ഷത്തിനാണ് പരീക്ഷണം, പഠിച്ചതിന് ശേഷം അവതരിപ്പിച്ചു കൂടെ': പ്രമേയത്തെ പരിഹസിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തില്‍ പ്രതികരിക്കുന്നു

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം ഭരണപക്ഷത്തിനല്ല, പ്രതിപക്ഷത്തിനാണ് പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

2018 ല്‍ തന്നെ അവിശ്വാസ പ്രമേയം ഞങ്ങള്‍ക്ക് ഒരു പരീക്ഷണമല്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവിശ്വാസ പ്രമേയം എന്നും ഞങ്ങള്‍ക്ക് ഭാഗ്യമാണ്. കാരണം ജനവിധിയില്‍ റെക്കോഡുകളെ ഭേദിച്ച് ഞങ്ങള്‍ മടങ്ങിവരുമെന്ന് ഇത് വ്യക്തമാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വിശ്വാസമാണ് നമ്മുടെ സര്‍ക്കാരില്‍ വീണ്ടും വീണ്ടും കാണുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളോടുള്ള നന്ദിയറിയിക്കാനാണ് ഞാന്‍ ഇവിടെയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സമയമുണ്ടായിട്ടും എന്തേ തയ്യാറെടുത്തില്ല: തുടര്‍ന്ന് അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനും പ്രധാനമന്ത്രി മറന്നില്ല. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണെന്നും ഇത് പ്രതിപക്ഷത്തിന്‍റെ തന്നെ പരീക്ഷണമാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനം പ്രതിപക്ഷത്തോട് അവിശ്വാസം കാട്ടി. ആവശ്യത്തിലധികം സമയമുണ്ടായിട്ട് കൂടി പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കായി തയ്യാറെടുക്കാന്‍ കഴിഞ്ഞില്ല. അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം നോബോള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ജനങ്ങളെ ഒറ്റുകൊടുക്കുന്നു: വാജ്‌പേയി സര്‍ക്കാരിനെ അവിശ്വാസം വഴി വീഴ്‌ത്തി. പരാജയം ഉറപ്പിച്ചിട്ടും തനിക്കെതിരെ രണ്ടാംതവണയും അവിശ്വാസത്തിന് നോട്ടിസ് നല്‍കി. കോണ്‍ഗ്രസ് സഭാനേതാവിന് സംസാരിക്കാന്‍ പോലും അവസരം ലഭിച്ചില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് തങ്ങളുടെ പാര്‍ട്ടിയെന്ന ചിന്ത മാത്രമാണുള്ളത്. അല്ലാതെ രാജ്യത്തെ യുവാക്കളെ പറ്റി ചിന്തിക്കുന്നില്ല. നിര്‍ണായകമായ ബില്ലുകളില്‍ അവര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷം ജനങ്ങളെ ഒറ്റുകൊടുക്കുകയാണെന്നും രൂക്ഷമായ വിമര്‍ശനവും പ്രധാനമന്ത്രി ഉയര്‍ത്തി.

തുടര്‍ന്ന് പ്രതിപക്ഷത്ത് നടക്കുന്നത് മമത ബാനര്‍ജി അധിര്‍ രഞ്‌ജന്‍ ചൗധരി പോരാണെന്നറിയിച്ച് പ്രതിപക്ഷ നിരയിലെ നേതാക്കളെ അക്കമിട്ട് പരിഹസിക്കാനും പ്രധാനമന്ത്രി മറന്നില്ല. മമതയ്‌ക്കായി അധിര്‍ രഞ്‌ജനെ മാറ്റിനിര്‍ത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യം വളര്‍ച്ചയുടെ വഴിയില്‍: രാജ്യം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഒന്നൊന്നായി പിന്നിടുകയാണ്. ഏത് മാനദണ്ഡത്തില്‍ നോക്കിയാലും ഇന്ത്യയുടെ വളര്‍ച്ച പ്രകടമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചില ജല്‍പ്പനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനുള്ള മരുന്ന് എന്‍റെ കയ്യിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിലരെല്ലാം ബോധപൂര്‍വം രാജ്യത്തിന്‍റെ ചിത്രം ആഗോളതലത്തില്‍ വികൃതമാക്കാന്‍ നോക്കുകയാണെന്നും എന്നാല്‍ ലോകത്തിന് സത്യമെന്താണെന്ന് അറിയാമെന്നും അവര്‍ തെറ്റിദ്ധരിക്കപ്പെടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മണിപ്പൂരില്‍ അരങ്ങേറിയ കലാപങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്‍റില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് മറുപടി പറഞ്ഞത്. മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്‍റെ ദീർഘനാളത്തെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് ബുധനാഴ്‌ച പാർലമെന്‍റില്‍ സംസാരിച്ച കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രസർക്കാരിന് എതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. രാഹുലിന്‍റെ പ്രസംഗം പാർലമെന്‍റില്‍ വലിയ ഭരണ-പ്രതിപക്ഷ ബഹളത്തിനും വഴിയൊരുക്കുകയുണ്ടായി. എന്നാല്‍ തുടർന്ന് മറുപടി പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും അമിത് ഷായും രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണുണ്ടായത്.

പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തില്‍ പ്രതികരിക്കുന്നു

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം ഭരണപക്ഷത്തിനല്ല, പ്രതിപക്ഷത്തിനാണ് പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

2018 ല്‍ തന്നെ അവിശ്വാസ പ്രമേയം ഞങ്ങള്‍ക്ക് ഒരു പരീക്ഷണമല്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവിശ്വാസ പ്രമേയം എന്നും ഞങ്ങള്‍ക്ക് ഭാഗ്യമാണ്. കാരണം ജനവിധിയില്‍ റെക്കോഡുകളെ ഭേദിച്ച് ഞങ്ങള്‍ മടങ്ങിവരുമെന്ന് ഇത് വ്യക്തമാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വിശ്വാസമാണ് നമ്മുടെ സര്‍ക്കാരില്‍ വീണ്ടും വീണ്ടും കാണുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളോടുള്ള നന്ദിയറിയിക്കാനാണ് ഞാന്‍ ഇവിടെയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സമയമുണ്ടായിട്ടും എന്തേ തയ്യാറെടുത്തില്ല: തുടര്‍ന്ന് അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനും പ്രധാനമന്ത്രി മറന്നില്ല. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണെന്നും ഇത് പ്രതിപക്ഷത്തിന്‍റെ തന്നെ പരീക്ഷണമാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനം പ്രതിപക്ഷത്തോട് അവിശ്വാസം കാട്ടി. ആവശ്യത്തിലധികം സമയമുണ്ടായിട്ട് കൂടി പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കായി തയ്യാറെടുക്കാന്‍ കഴിഞ്ഞില്ല. അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം നോബോള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ജനങ്ങളെ ഒറ്റുകൊടുക്കുന്നു: വാജ്‌പേയി സര്‍ക്കാരിനെ അവിശ്വാസം വഴി വീഴ്‌ത്തി. പരാജയം ഉറപ്പിച്ചിട്ടും തനിക്കെതിരെ രണ്ടാംതവണയും അവിശ്വാസത്തിന് നോട്ടിസ് നല്‍കി. കോണ്‍ഗ്രസ് സഭാനേതാവിന് സംസാരിക്കാന്‍ പോലും അവസരം ലഭിച്ചില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് തങ്ങളുടെ പാര്‍ട്ടിയെന്ന ചിന്ത മാത്രമാണുള്ളത്. അല്ലാതെ രാജ്യത്തെ യുവാക്കളെ പറ്റി ചിന്തിക്കുന്നില്ല. നിര്‍ണായകമായ ബില്ലുകളില്‍ അവര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷം ജനങ്ങളെ ഒറ്റുകൊടുക്കുകയാണെന്നും രൂക്ഷമായ വിമര്‍ശനവും പ്രധാനമന്ത്രി ഉയര്‍ത്തി.

തുടര്‍ന്ന് പ്രതിപക്ഷത്ത് നടക്കുന്നത് മമത ബാനര്‍ജി അധിര്‍ രഞ്‌ജന്‍ ചൗധരി പോരാണെന്നറിയിച്ച് പ്രതിപക്ഷ നിരയിലെ നേതാക്കളെ അക്കമിട്ട് പരിഹസിക്കാനും പ്രധാനമന്ത്രി മറന്നില്ല. മമതയ്‌ക്കായി അധിര്‍ രഞ്‌ജനെ മാറ്റിനിര്‍ത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യം വളര്‍ച്ചയുടെ വഴിയില്‍: രാജ്യം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഒന്നൊന്നായി പിന്നിടുകയാണ്. ഏത് മാനദണ്ഡത്തില്‍ നോക്കിയാലും ഇന്ത്യയുടെ വളര്‍ച്ച പ്രകടമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചില ജല്‍പ്പനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനുള്ള മരുന്ന് എന്‍റെ കയ്യിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിലരെല്ലാം ബോധപൂര്‍വം രാജ്യത്തിന്‍റെ ചിത്രം ആഗോളതലത്തില്‍ വികൃതമാക്കാന്‍ നോക്കുകയാണെന്നും എന്നാല്‍ ലോകത്തിന് സത്യമെന്താണെന്ന് അറിയാമെന്നും അവര്‍ തെറ്റിദ്ധരിക്കപ്പെടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മണിപ്പൂരില്‍ അരങ്ങേറിയ കലാപങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്‍റില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് മറുപടി പറഞ്ഞത്. മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്‍റെ ദീർഘനാളത്തെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് ബുധനാഴ്‌ച പാർലമെന്‍റില്‍ സംസാരിച്ച കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രസർക്കാരിന് എതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. രാഹുലിന്‍റെ പ്രസംഗം പാർലമെന്‍റില്‍ വലിയ ഭരണ-പ്രതിപക്ഷ ബഹളത്തിനും വഴിയൊരുക്കുകയുണ്ടായി. എന്നാല്‍ തുടർന്ന് മറുപടി പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും അമിത് ഷായും രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണുണ്ടായത്.

Last Updated : Aug 10, 2023, 6:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.