ന്യൂഡൽഹി : സ്വച്ഛ് ഭാരത് എല്ലാവരുടേയും ഒരുപോലെയുള്ള ഉത്തരവാദിത്തമാണെന്നും എല്ലാ ശ്രമങ്ങളും വിലമതിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi says Swachh Bharat is a shared responsibility ). രാജ്യത്തുടനീളമുള്ള ആളുകളോട് ഒക്‌ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുചിത്വ യജ്ഞത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. "ഒക്‌ടോബർ ഒന്നിന് രാവിലെ 10 മണിക്ക് സുപ്രധാനമായ ഒരു ശുചിത്വ സംരംഭത്തിനായി നമ്മൾ ഒത്തുചേരുന്നു. സ്വച്ഛ് ഭാരത് എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്, എല്ലാ ശ്രമങ്ങളും വിലമതിക്കുന്നു. വൃത്തിയുള്ള ഭാവിയിലേക്ക് നയിക്കാനുള്ള ഈ മഹത്തായ ഉദ്യമത്തിൽ ചേരുക", എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു (Prime Minister calls for cleanliness drive).
നേരത്തെ മൻ കി ബാത്തിന്‍റെ 105-ാം എപ്പിസോഡിനിടെയും പ്രധാനമന്ത്രി ഇതേകുറിച്ച് തുറന്നുപറഞ്ഞിരുന്നു. "ഒക്‌ടോബർ ഒന്നിന് ഞായറാഴ്‌ച രാവിലെ 10 മണിക്ക് ശുചിത്വത്തെക്കുറിച്ചുള്ള ഒരു വലിയ പരിപാടി സംഘടിപ്പിക്കാൻ പോകുന്നു. നിങ്ങളും സമയമെടുത്ത് ശുചിത്വവുമായി ബന്ധപ്പെട്ട ഈ കാമ്പയിനിൽ സഹായിക്കുക. നിങ്ങളുടെ തെരുവിലോ പരിസരത്തോ പാർക്കിലോ നദിയിലോ തടാകത്തിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ ശുചിത്വ കാമ്പയിനിൽ പങ്കുചേരാം" എന്ന് അദ്ദേഹം തന്‍റെ റേഡിയോ പരിപാടിക്കിടെ പറഞ്ഞു
'ഏക് താരീഖ്, ഏക് ഘണ്ടാ, ഏക് സാഥ്' എന്ന കാമ്പയിൻ ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള ഒരു മെഗാ ശുചിത്വ ഡ്രൈവ് ആണ്. ഈ സംരംഭം 'സ്വച്ഛത പഖ്വാദ - സ്വച്ഛതാ ഹി സേവ' 2023 കാമ്പയിനിന്‍റെ മുന്നോടിയാണ്. എല്ലാ പൗരന്മാരും ഒക്‌ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ഒരു മണിക്കൂർ 'സ്വച്ഛതയ്‌ക്കായുള്ള ശ്രമദാൻ' നടത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ നഗരങ്ങളും ഗ്രാമപഞ്ചായത്തുകളും സർക്കാര്‍ സ്ഥാപനങ്ങളായ സിവിൽ ഏവിയേഷൻ, റെയിൽവേ, മറ്റ് പൊതുസ്ഥാപനങ്ങൾ തുടങ്ങി എല്ലായിടത്തും ശുചീകരണ പരിപാടികൾ സംഘടിപ്പിക്കും. വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സംഘടനകളെ സഹായിക്കുന്നതിന് പ്രത്യേക പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. സ്വച്ഛത അംബാസഡർമാരായി ഈ ജനകീയ പ്രസ്ഥാനത്തിൽ പങ്കുചേരാൻ താത്‌പര്യമുള്ള പൗരന്മാരെയും ഈ പോർട്ടൽ ക്ഷണിക്കുന്നു. ആളുകൾക്ക് അവരുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിനായി ചിത്രങ്ങള്‍ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനും കഴിയും.
രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് നടത്തി നരേന്ദ്ര മോദി: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് സെപ്‌റ്റംബര്‍ 24 ന് കാസർകോട് റെയിൽവെ സ്റ്റേഷനിലാണ് നടന്നത്. കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ഉൾപ്പടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒന്‍പത് വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈന്‍ വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. ചടങ്ങുമായി ബന്ധപ്പെട്ട് കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററി സഹമന്ത്രി വി മുരളീധരൻ പങ്കെടുത്തു.
ALSO READ: 'രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി' ; എംഎസ് സ്വാമിനാഥനെ അനുസ്‌മരിച്ച് പ്രധാനമന്ത്രി