ETV Bharat / bharat

ഒമിക്രോൺ ഗ്രാമീണ ഇന്ത്യയിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചേക്കാം: ഡോ. മനോജ് ജെയിൻ

ഗ്രാമീണ ഇന്ത്യയിൽ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അടുത്ത ആഴ്‌ചകളിൽ ഇന്ത്യയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

author img

By

Published : Jan 20, 2022, 9:50 PM IST

Omicron surge may hit rural India harder  Prof Manoj Jain  US based epidemiologist  Covid  Omicron in rural India  ഒമിക്രോൺ ഗ്രാമീണ ഇന്ത്യ  ഡോ മനോജ് ജെയിൻ  കൊവിഡ് ഇന്ത്യ  കൊവിഡ് വ്യാപനം
ഒമിക്രോൺ ഗ്രാമീണ ഇന്ത്യയിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചേക്കാം: ഡോ. മനോജ് ജെയിൻ

Hyderabad: ഒമിക്രോൺ ബാധിച്ച ഒരാളില്‍ നിന്ന് ആറ് മുതൽ 12 വരെ ആളുകൾക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള എപ്പിഡെമിയോളജിസ്റ്റും പബ്ലിക് ഹെൽത്ത് പ്രൊഫസറുമായ ഡോ. മനോജ് ജെയിൻ. ഇന്ത്യയിൽ അടുത്ത രണ്ടോ നാലോ ആഴ്‌ചകൾ നിർണായകമായിരിക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ രീതിയിലുള്ള വർധനയുണ്ടാകുമെന്നും അദ്ദേഹം ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഗ്രാമീണ ഇന്ത്യയിൽ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അടുത്ത ആഴ്‌ചകളിൽ ഇന്ത്യയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്വാറന്‍റൈൻ കാലയളവ് കുറച്ചാൽ പരിണിത ഫലം എന്തായിരിക്കും?

7 മുതൽ 10 ദിവസം വരെ ആയിരിക്കണം ക്വാറന്‍റൈൻ കാലയളവ്. എന്നാൽ പൊതുജനങ്ങളിലും ആരോഗ്യ വിദഗ്‌ധരിലും കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിനാൽ ക്വാറന്‍റൈൻ കാലയളവ് അഞ്ച് ദിവസമായി കുറച്ചിട്ടുണ്ട്. കൊവിഡ് ബാധിക്കുന്ന വ്യക്തി കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഐസൊലേഷനിൽ തുടരുകയാണെങ്കിൽ ദ്രുതഗതിയിലുള്ള വ്യാപനം നിയന്ത്രിക്കാനാകും.

അഞ്ചാം ദിവസത്തിന് ശേഷം പരിശോധന ഫലം നെഗറ്റീവ് ആവുകയാണെങ്കിൽ ഐസൊലേഷൻ തുടരുന്നതിനെ കുറിച്ച് വിദഗ്‌ധ അഭിപ്രായം തേടുകയാണ് നല്ലത്.

കൊവിഡ് പ്രാദേശികമായി മാത്രം ഒതുങ്ങുകയാണോ?

ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ വരുന്ന ആഴ്ചകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കേസുകളിൽ റെക്കോർഡ് വർധനവ് ഉണ്ടായേക്കാം.

ഗ്രാമീണ തലത്തിൽ ചികിത്സ സൗകര്യങ്ങൾ കുറവായതിനാൽ അവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്ര സർക്കാർ നൽകണം. ഒമിക്രോൺ വകഭേദത്തിന് വ്യാപന നിരക്ക് വളരെ കൂടുതലാണ്. അതിനാൽ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ഇനിയും വഷളാകാൻ സാധ്യതയുണ്ട്. ആറ് മാസത്തിനുള്ളിൽ കൊവിഡ് പ്രാദേശികമായി മാറുമെന്നാണ് കരുതുന്നത്.

എങ്ങനെ സുരക്ഷിതരായിരിക്കാം?

മാസ്‌ക് എല്ലായ്‌പ്പോഴും ധരിക്കുക. വാക്‌സിൻ എടുക്കേണ്ടത് പരമപ്രധാനമാണ്. മോണോക്ലോണൽ ആന്റിബോഡികൾ, ആന്‍റീവൈറൽ മരുന്നുകൾ എന്നിവ അണുബാധയുടെ തീവ്രത അനുസരിച്ച് ചികിത്സക്കായി ഉപയോഗിക്കാം.

ഡോക്‌ടറുടെ മാർഗനിർദേശം അനുസരിച്ച് മാത്രമേ ചികിത്സ തേടാൻ പാടുള്ളൂ.

ഒമിക്രോൺ എന്തുകൊണ്ടാണ് വളരെ വേഗം പടരുന്നത്?

ഒമിക്രോൺ പോലെ വേഗത്തിൽ പടരുന്ന വൈറസൊന്നും അടുത്ത കാലത്ത് ഞാൻ കണ്ടിട്ടില്ല. ഒമിക്രോൺ രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്നും 6 മുതൽ 12 വരെ ആളുകൾക്ക് രോഗം പകരാം.

ഒമിക്രോൺ ഒരു പകർച്ചവ്യാധിയായി മാറിയിരിക്കുന്നു. എന്നാൽ കൊവിഡിന്‍റെ മറ്റ് വകഭേദങ്ങൾ പോലെ ഒമിക്രോൺ അത്ര മാരകമല്ല.

Also Read: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം: സ്ഥിതി ഗുരുതരം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

Hyderabad: ഒമിക്രോൺ ബാധിച്ച ഒരാളില്‍ നിന്ന് ആറ് മുതൽ 12 വരെ ആളുകൾക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള എപ്പിഡെമിയോളജിസ്റ്റും പബ്ലിക് ഹെൽത്ത് പ്രൊഫസറുമായ ഡോ. മനോജ് ജെയിൻ. ഇന്ത്യയിൽ അടുത്ത രണ്ടോ നാലോ ആഴ്‌ചകൾ നിർണായകമായിരിക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ രീതിയിലുള്ള വർധനയുണ്ടാകുമെന്നും അദ്ദേഹം ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഗ്രാമീണ ഇന്ത്യയിൽ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അടുത്ത ആഴ്‌ചകളിൽ ഇന്ത്യയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്വാറന്‍റൈൻ കാലയളവ് കുറച്ചാൽ പരിണിത ഫലം എന്തായിരിക്കും?

7 മുതൽ 10 ദിവസം വരെ ആയിരിക്കണം ക്വാറന്‍റൈൻ കാലയളവ്. എന്നാൽ പൊതുജനങ്ങളിലും ആരോഗ്യ വിദഗ്‌ധരിലും കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിനാൽ ക്വാറന്‍റൈൻ കാലയളവ് അഞ്ച് ദിവസമായി കുറച്ചിട്ടുണ്ട്. കൊവിഡ് ബാധിക്കുന്ന വ്യക്തി കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഐസൊലേഷനിൽ തുടരുകയാണെങ്കിൽ ദ്രുതഗതിയിലുള്ള വ്യാപനം നിയന്ത്രിക്കാനാകും.

അഞ്ചാം ദിവസത്തിന് ശേഷം പരിശോധന ഫലം നെഗറ്റീവ് ആവുകയാണെങ്കിൽ ഐസൊലേഷൻ തുടരുന്നതിനെ കുറിച്ച് വിദഗ്‌ധ അഭിപ്രായം തേടുകയാണ് നല്ലത്.

കൊവിഡ് പ്രാദേശികമായി മാത്രം ഒതുങ്ങുകയാണോ?

ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ വരുന്ന ആഴ്ചകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കേസുകളിൽ റെക്കോർഡ് വർധനവ് ഉണ്ടായേക്കാം.

ഗ്രാമീണ തലത്തിൽ ചികിത്സ സൗകര്യങ്ങൾ കുറവായതിനാൽ അവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്ര സർക്കാർ നൽകണം. ഒമിക്രോൺ വകഭേദത്തിന് വ്യാപന നിരക്ക് വളരെ കൂടുതലാണ്. അതിനാൽ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ഇനിയും വഷളാകാൻ സാധ്യതയുണ്ട്. ആറ് മാസത്തിനുള്ളിൽ കൊവിഡ് പ്രാദേശികമായി മാറുമെന്നാണ് കരുതുന്നത്.

എങ്ങനെ സുരക്ഷിതരായിരിക്കാം?

മാസ്‌ക് എല്ലായ്‌പ്പോഴും ധരിക്കുക. വാക്‌സിൻ എടുക്കേണ്ടത് പരമപ്രധാനമാണ്. മോണോക്ലോണൽ ആന്റിബോഡികൾ, ആന്‍റീവൈറൽ മരുന്നുകൾ എന്നിവ അണുബാധയുടെ തീവ്രത അനുസരിച്ച് ചികിത്സക്കായി ഉപയോഗിക്കാം.

ഡോക്‌ടറുടെ മാർഗനിർദേശം അനുസരിച്ച് മാത്രമേ ചികിത്സ തേടാൻ പാടുള്ളൂ.

ഒമിക്രോൺ എന്തുകൊണ്ടാണ് വളരെ വേഗം പടരുന്നത്?

ഒമിക്രോൺ പോലെ വേഗത്തിൽ പടരുന്ന വൈറസൊന്നും അടുത്ത കാലത്ത് ഞാൻ കണ്ടിട്ടില്ല. ഒമിക്രോൺ രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്നും 6 മുതൽ 12 വരെ ആളുകൾക്ക് രോഗം പകരാം.

ഒമിക്രോൺ ഒരു പകർച്ചവ്യാധിയായി മാറിയിരിക്കുന്നു. എന്നാൽ കൊവിഡിന്‍റെ മറ്റ് വകഭേദങ്ങൾ പോലെ ഒമിക്രോൺ അത്ര മാരകമല്ല.

Also Read: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം: സ്ഥിതി ഗുരുതരം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.