ETV Bharat / bharat

മോദി-മമത ബാനര്‍ജി കൂടിക്കാഴ്‌ച; സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യം, കല്യാണ്‍ ബാനര്‍ജി കൂടിക്കാഴ്‌ചയിലും ഔട്ട്

author img

By ETV Bharat Kerala Team

Published : Dec 20, 2023, 9:48 PM IST

Mamata Meets PM: പശ്ചിമ ബംഗാളിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള ഫണ്ട് അനുവദിക്കണമെന്ന് മമത ബാനര്‍ജി പ്രധാനമന്ത്രിയോട്.പാര്‍ലമെന്‍റ് സമുച്ചയത്തിലെ കൂടിക്കാഴ്‌ചയിലാണ് ആവശ്യം ഉന്നയിച്ചത്. ലഭിക്കാനുള്ളത് 1.15 ലക്ഷം കോടി രൂപയെന്ന് മമത.

mamtha  West Bengal CM  West Bengal CM Mamata Banerjee  Mamata Banerjee Meets PM  PM Narendra Modi  Mamata Banerjee Meets PM Narendra Modi  Central Funds For West Bengal  മമത ബാനര്‍ജി  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  മമത ബാനര്‍ജി പ്രധാനമന്ത്രി കൂടിക്കാഴ്‌ച  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  പ്രധാനമന്ത്രി നരേന്ദ്ര മോദി
Mamata Meets PM; Discussed About Pending Central Funds For West Bengal

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തിന് ലഭിക്കാനുള്ള കേന്ദ്ര ഫണ്ടിനെ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഉദ്യോഗസ്ഥര്‍ ഒരുമിച്ചിരുന്ന് വിഷയത്തിന് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 9 എംപിമാരാണ് പാര്‍ലമെന്‍റ് സമുച്ചയത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് (Mamata Meets PM).

  • Mamata Banerjee meets PM Modi with TMC delegation.

    Kalyan Banerjee was part of this delegation but he was removed after strong opposition from PMO. pic.twitter.com/wCSh7eJwW1

    — News Arena India (@NewsArenaIndia) December 20, 2023 " class="align-text-top noRightClick twitterSection" data=" ">

മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട്: 155 കേന്ദ്ര സംഘങ്ങള്‍ ഇതിനകം പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ ഫണ്ടുകളെ കുറിച്ച് സംസാരിച്ച മന്ത്രി തൊഴിലാളികൾക്ക് വേതനം നൽകേണ്ടത് നിര്‍ബന്ധമാണെന്നും വ്യക്തമാക്കി. മാത്രമല്ല ആവാസ്‌ യോജന നിര്‍ത്തലാക്കി (Mahatma Gandhi National Rural Employment Guarantee Act (MGNREGA). ഇതുകൂടാതെ ഗ്രാമവികസന പദ്ധതികള്‍, ആരോഗ്യ ദൗത്യ പദ്ധതികള്‍ എന്നിവയും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു (Aawas Yojna). ധനകാര്യ കമ്മിഷന്‍റെ കീഴില്‍ സംസ്ഥാനത്തിന് യാതൊരുവിധ ഫണ്ടുകളും ലഭിക്കുന്നില്ല (PM Narendra Modi).

സംസ്ഥാനം കേന്ദ്രം ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും വ്യക്ത വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ സംയുക്ത യോഗം ചേരുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. 155 തവണ കേന്ദ്രം ആവശ്യപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാനം വ്യക്തത വരുത്തിയിട്ടുണ്ട് (PM Narendra Modi).

എന്നാല്‍ ഒരിക്കല്‍ കൂടി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സംസ്ഥാനം തയ്യാറാണ്. നിര്‍ധനരായവര്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. 1.15 ലക്ഷം കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി (West Bengal CM Mamata Banerji).

കല്യാണ്‍ ബാനര്‍ജി കൂടിക്കാഴ്‌ചയിലും ഔട്ട് : രാജ്യസഭയില്‍ നിന്നും പുറത്താക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ കൂടിക്കാഴ്‌ചയില്‍ നിന്നും കല്യാണ്‍ ബാനര്‍ജിയെ (TMC Leader Kalyan Banerji) ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ (PMO) നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചര്‍ച്ചയില്‍ നിന്നും മാറ്റിയത്. പാര്‍ലമെന്‍റില്‍ നിന്നും കഴിഞ്ഞ ദിവസം നിരവധി പ്രതിപക്ഷ എംപിമാരെ പുറത്താക്കിയിരുന്നു. കല്യാണ്‍ ബാനര്‍ജി രാജ്യസഭാ അധ്യക്ഷനെ വികലമായ അനുകരിച്ചതിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും രാജ്യമെങ്ങും പുരോഗമിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പിഎംഒ മമത-മോദി കൂടിക്കാഴ്‌ചയില്‍ നിന്നും കല്യാണ്‍ ബാനര്‍ജിയെ ഒഴിവാക്കിയത്.

also read: 'പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ താന്‍ നിര്‍ദേശിച്ചു, കെജ്‌രിവാളിന്‍റെ പിന്തുണയില്‍ സന്തോഷം': മമത ബാനര്‍ജി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തിന് ലഭിക്കാനുള്ള കേന്ദ്ര ഫണ്ടിനെ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഉദ്യോഗസ്ഥര്‍ ഒരുമിച്ചിരുന്ന് വിഷയത്തിന് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 9 എംപിമാരാണ് പാര്‍ലമെന്‍റ് സമുച്ചയത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് (Mamata Meets PM).

  • Mamata Banerjee meets PM Modi with TMC delegation.

    Kalyan Banerjee was part of this delegation but he was removed after strong opposition from PMO. pic.twitter.com/wCSh7eJwW1

    — News Arena India (@NewsArenaIndia) December 20, 2023 " class="align-text-top noRightClick twitterSection" data=" ">

മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട്: 155 കേന്ദ്ര സംഘങ്ങള്‍ ഇതിനകം പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ ഫണ്ടുകളെ കുറിച്ച് സംസാരിച്ച മന്ത്രി തൊഴിലാളികൾക്ക് വേതനം നൽകേണ്ടത് നിര്‍ബന്ധമാണെന്നും വ്യക്തമാക്കി. മാത്രമല്ല ആവാസ്‌ യോജന നിര്‍ത്തലാക്കി (Mahatma Gandhi National Rural Employment Guarantee Act (MGNREGA). ഇതുകൂടാതെ ഗ്രാമവികസന പദ്ധതികള്‍, ആരോഗ്യ ദൗത്യ പദ്ധതികള്‍ എന്നിവയും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു (Aawas Yojna). ധനകാര്യ കമ്മിഷന്‍റെ കീഴില്‍ സംസ്ഥാനത്തിന് യാതൊരുവിധ ഫണ്ടുകളും ലഭിക്കുന്നില്ല (PM Narendra Modi).

സംസ്ഥാനം കേന്ദ്രം ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും വ്യക്ത വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ സംയുക്ത യോഗം ചേരുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. 155 തവണ കേന്ദ്രം ആവശ്യപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാനം വ്യക്തത വരുത്തിയിട്ടുണ്ട് (PM Narendra Modi).

എന്നാല്‍ ഒരിക്കല്‍ കൂടി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സംസ്ഥാനം തയ്യാറാണ്. നിര്‍ധനരായവര്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. 1.15 ലക്ഷം കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി (West Bengal CM Mamata Banerji).

കല്യാണ്‍ ബാനര്‍ജി കൂടിക്കാഴ്‌ചയിലും ഔട്ട് : രാജ്യസഭയില്‍ നിന്നും പുറത്താക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ കൂടിക്കാഴ്‌ചയില്‍ നിന്നും കല്യാണ്‍ ബാനര്‍ജിയെ (TMC Leader Kalyan Banerji) ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ (PMO) നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചര്‍ച്ചയില്‍ നിന്നും മാറ്റിയത്. പാര്‍ലമെന്‍റില്‍ നിന്നും കഴിഞ്ഞ ദിവസം നിരവധി പ്രതിപക്ഷ എംപിമാരെ പുറത്താക്കിയിരുന്നു. കല്യാണ്‍ ബാനര്‍ജി രാജ്യസഭാ അധ്യക്ഷനെ വികലമായ അനുകരിച്ചതിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും രാജ്യമെങ്ങും പുരോഗമിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പിഎംഒ മമത-മോദി കൂടിക്കാഴ്‌ചയില്‍ നിന്നും കല്യാണ്‍ ബാനര്‍ജിയെ ഒഴിവാക്കിയത്.

also read: 'പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ താന്‍ നിര്‍ദേശിച്ചു, കെജ്‌രിവാളിന്‍റെ പിന്തുണയില്‍ സന്തോഷം': മമത ബാനര്‍ജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.